Get Updates
Get notified of breaking news, exclusive insights, and must-see stories!

അപകടാവസ്ഥ തുടരുന്നു, നിടുംപൊയില്‍- മാനന്തവാടി ചുരം റോഡിലുളള വാഹനഗതാഗത നിരോധനം തുടരും

പേരാവൂര്‍: നിടുംപൊയില്‍- മാനന്തവാടി ചുരം വഴിയുള്ള ഗതാഗത നിരോധനം തുടരുമെന്ന് പൊതുമരാമത്ത് വകുപ്പ്. ജൂലായ് 30-നാണ് ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചത്. കനത്ത മഴയെ തുടര്‍ന്ന് തലശ്ശേരി ബാവലി റോഡിലെ നിടുംപൊയില്‍ ചുരത്തില്‍ നാലാമത്തെ ഹെയര്‍പിന്‍ വളവിന് സമീപം റോഡ് ഇടിഞ്ഞ് വലിയ വിള്ളല്‍ രൂപപ്പെട്ടിരുന്നു. ഇതോടെയാണ് ഗതാഗതം നിരോധിച്ചത്.

40 മീറ്ററിലധികം നീളത്തില്‍ മൂന്നടിയോളം റോഡ് താഴ്ന്നു. റോഡിന്റെ സംരക്ഷണ ഭിത്തി അടക്കമായിരുന്നു താഴ്ന്നത്. റോഡിന് കുറുകെയും വലിയ വിള്ളല്‍ രൂപപ്പെട്ടിരുന്നു. പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയ ശേഷമാണ് ചുരം വഴിയുള്ള ഗതാഗതം നിരോധിച്ചത്. തിരുവനന്തപുരത്ത് നിന്നുള്ള സംഘം എത്തി പരിശോധന നടത്തിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പി ഡബ്ല്യു ഡി എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ (റോഡ് ഡിവിഷന്‍) എം ജഗദീഷ് അറിയിച്ചു.

knr-road

റോഡ് പ്രവൃത്തി നടത്തിയ ശേഷം നിടുംപൊയില്‍ ചുരം വഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കും. ഇതോടെ കണ്ണൂര്‍ ജില്ലയില്‍ നിന്ന് വയനാട്ടിലേക്ക് പോകാന്‍ കൊട്ടിയൂര്‍ പാല്‍ച്ചുരം റോഡാണ് യാത്രക്കാര്‍ ഉപയോഗിക്കുന്നത്. കനത്ത മഴയില്‍ തകര്‍ന്ന നിടുംപൊയില്‍- മാനന്തവാടി ചുരം റോഡ് കഴിഞ്ഞ ദിവസം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചിരുന്നു.

എഡി. എം കെ.നവീന്‍ബാബുവിന്റെ നേതൃത്വത്തില്‍ കെ. എസ്.ഡി. എം. എ ഹസാര്‍ഡ് ആന്‍ഡ് റിസ്്ക് അനലിസ്റ്റ് ജി. എസ് പ്രദീപ്, സീനിയര്‍ കണ്‍സള്‍ട്ടന്റെ് ഡോ.വിജിത്ത് എന്നിവരാണ് സന്ദര്‍ശന സംഘത്തിലുണ്ടായിരുന്നത്. പരിശോധനയുടെ അടിസ്ഥാനത്തില്‍ ഇവര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ.വിജയന് സമര്‍പ്പിച്ചിട്ടുണ്ട്. ചുരം റോഡിലെ മുപ്പതാംമൈലില്‍ റോഡ് ഇടിഞ്ഞു താണഭാഗം പരിശോധിച്ചതിനു ശേഷമാണ് റോഡിന്റെ ഗുരുതരാവസ്ഥയെ കുറിച്ചുളള വിശകലന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

കനത്ത മഴ തുടര്‍ന്നാണ് മണ്ണിടിച്ചില്‍ സംഭവിക്കാമെന്നും റോഡ് കൂടുതല്‍ അപകടകരമാവുമെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇതോടെയാണ് ഇതുവഴിയുളള വാഹനഗതാഗതം താല്‍ക്കാലികമായി നിരോധിക്കാന്‍ കലക്ടര്‍ ഉത്തരവിട്ടത്. കണ്ണൂര്‍ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും വയനാട്ടിലേക്ക് പോകാന്‍ യാത്രക്കാര്‍ ആശ്രയിക്കുന്ന പ്രധാനറോഡാണ് അടച്ചിട്ടത്. ഇതുകാരണം കൊട്ടിയൂര്‍ പാല്‍ചുരം വഴി മാനന്തവാടി ബോയ്സ് ടൗണിലൂടെ വളഞ്ഞു ചുറ്റിവയനാട്ടിലേക്ക് മണിക്കൂറുകള്‍ ചെലവഴിച്ചു വളഞ്ഞു ചുറ്റി പോകേണ്ട അവസ്ഥയിലാണ് യാത്രക്കാര്‍.

രണ്ടാഴ്ച്ച മുന്‍പ് പെയ്ത കനത്ത മഴയില്‍ പാല്‍ചുരം റോഡിന്റെ പലഭാഗങ്ങളും തകര്‍ന്നിട്ടുണ്ട്. യാത്രക്കാര്‍ ഈ റൂട്ടില്‍ മണ്ണിടിച്ചില്‍ ഭീഷണിയും നേരിടുന്നുണ്ട്.ചരക്കുലോറികളുടെ ഇതുവഴിയുളള പ്രയാണം പാല്‍ചുരം റോഡിനെ കൂടുതല്‍ തകര്‍ച്ചയിലേക്ക് നയിക്കുമെന്ന ആശങ്കയും യാത്രക്കാര്‍ക്കുണ്ട്. കെ. എസ്. ആര്‍.ടി.സി ബസുകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി പോയി മടങ്ങുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+