കണ്ണൂരിൽ പെട്രോൾ പമ്പ് ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചു. കലക്ടർക്ക് പരാതി നൽകി തൊഴിലാളികൾ
കണ്ണൂർ: കണ്ണൂർ ജില്ലയിൽ പെട്രോൾ പമ്പ് ജീവനക്കാരുടെ വേതനം വെട്ടിക്കുറച്ച പ്രശ്‌നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ജില്ലാ ഫ്യുവൽ എംപ്ലോയീസ് യൂണിയൻ കലക്ടർക്ക് നിവേദനം നൽകി. പെട്രോൾ പമ്പുകളിൽ സർക്കാർ പുതുക്കി നിശ്ചയിച്ച ശമ്പളം കൊടുക്കുന്നില്ലെന്ന് മാത്രമല്ല ഇപ്പോൾ കിട്ടി കൊണ്ടിരിക്കുന്നത് കുറക്കുകയും ചെയ്യുന്നുവെന്ന് യൂണിയൻ നേതാക്കൾ ഉന്നയിക്കുന്ന ആരോപണം.
ദിവസം എട്ട് മുതൽ 12 മണിക്കൂർവരെയായിരുന്നു നേരത്തെ ജോലി സമയം. മാസത്തിൽ 8910 അടിസ്ഥാന ശമ്പളവും 3200 രൂപയോളം ബത്തയും ഒരു തൊഴിലാളിക്ക് ലഭിക്കുമായിരുന്നു. ലോക്ക്ഡൗണായതിനാൽ കലക്ടറുടെ നിർദേശ പ്രകാരം ദിവസം ഏഴു മണിക്കൂറാക്കി ജോലി നിജപ്പെടുത്തി. ഇതിന്റെ മറപിടിച്ചാണ് പമ്പ് ഉടമകൾ ശമ്പളം കുറയ്‌ക്കുന്നത്. ബത്തയുൾപ്പെടെ തങ്ങളുടെ ശമ്പളത്തിൽ മാസത്തിൽ 3000 രൂപയോളം കുറവ് വരുമെന്നും തൊഴിലാളികൾ നൽകിയ നിവേദനത്തിൽ പറയുന്നു.

പെട്രോൾ പമ്പ് തൊഴിലാളികളുടെ തുച്ഛവേതനത്തിൽ നിന്നും ഭീമമായ തുക വെട്ടിക്കുറക്കുന്നതിനെതിരെ പണിമുടക്ക് സമരം ഉൾപ്പെടെയുള്ളവ നടത്തുമെന്ന് സിഐടിയു നേതാക്കൾ മുന്നറിയിപ്പ് നൽകി ലോക്ഡൗണിനെ തുടർന്ന് ജില്ലയിൽ ഒട്ടേറെ വ്യവസായ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുകയാണ്. മിക്ക തൊഴിലാളികൾക്കും സ്ഥാപനങ്ങൾ ഏപ്രിൽ മാസത്തെ ശമ്പളം കൊടുത്തിട്ടില്ല. മോട്ടോർ വാഹന മേഖലയിൽ മിക്ക തൊഴിലാളികളും പട്ടിണിയിലാണ്. കണ്ണൂരിനടുത്തെ മാഹിയിലെ പെട്രോൾ പമ്പുകളിൽ വിരലിൽ എണ്ണാവുന്നവരെ മാത്രമേ ജോലിയിൽ പ്രവേശിപ്പിച്ചിട്ടുള്ളൂ. ഈ സാഹചര്യത്തിൽ ബാറുകൾ ഉൾപ്പെടെ ഒട്ടേറെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ പട്ടിണിയിലാണ്. മാഹിയിൽ ലോക്ഡൗണിനെ തുടർന്ന് തൊഴിലും വരുമാനവും നഷ്ടപ്പെട്ടവർക്ക് പുനരധിവാസത്തിനുള്ള പദ്ധതികൾ പോണ്ടിച്ചേരി സർക്കാർ തയ്യാറാക്കണമെന്ന് മുഖ്യമന്ത്രിയോട് സിപിഎംജില്ലാ സെക്രട്ടറി എംവി ജയരാജനും ആവശ്യപ്പെട്ടു.
കൃഷി, മൃഗസംരക്ഷണം, സ്വയംതൊഴിൽ സംരംഭം എന്നീ മേഖലകളിൽ കേരളത്തെപ്പോലെ പുനരധിവാസ പദ്ധതികൾ തയ്യാറാക്കാനുള്ള നടപടി സ്വീകരിക്കണം. തരിശുഭൂമിയിൽ കൃഷിചെയ്യാനുള്ള പദ്ധതികളും മാഹിയിൽ തരിശുഭൂമി ധാരാളമില്ലാത്തതിനാൽ പുരയിടങ്ങളിൽ പച്ചക്കറി കൃഷിചെയ്യാനുള്ള സഹായമാണ് ഉണ്ടാവേണ്ടത്. മത്സ്യകൃഷി, അലങ്കാര മത്സ്യകൃഷി എന്നിവ പ്രോത്സാഹിപ്പിക്കണം. ചെറുകിട വ്യവസായങ്ങൾ ആരംഭിക്കാൻ നടപടികൾ സ്വീകരിക്കണം.
മാഹിയിലെ പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുകയും അതിൽ തൊഴിൽ നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ ആരംഭിക്കുകയും വേണം. കോവിഡാനന്തര കാലം മാഹി നിവാസികളെ സംരക്ഷിക്കാനുള്ള യാതൊരു നടപടിയും ഇതുവരെയും സർക്കാർ സ്വീകരിച്ചിട്ടില്ലെന്ന് മാത്രമല്ല, ദുരിതമനുഭവിക്കുന്നവർക്ക് യാതൊരു സഹായവും നൽകിയിട്ടുമില്ല. ആദായനികുതി അടക്കാത്ത എല്ലാ കുടുംബങ്ങൾക്കും മൂന്നുമാസത്തേക്ക് 7500 രൂപ വീതം നൽകണം. അതോടൊപ്പം സൗജന്യറേഷനും പലവ്യഞ്ജനകിറ്റും അടിയന്തിരമായും നൽകണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications