Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊട്ടിയൂര്‍ പെരുമാള്‍ക്ക് സ്വര്‍ണത്തില്‍ തീര്‍ത്ത രുദ്രാക്ഷ മാല; വില അഞ്ചു ലക്ഷത്തോളം വരും

ഇരിട്ടി: കൊട്ടിയൂര്‍ പെരുമാള്‍ക്ക് സ്വര്‍ണ്ണത്തില്‍ തീര്‍ത്ത രുദ്രാക്ഷ മാല സമര്‍പ്പിച്ചു. വിവിധ സ്ഥലങ്ങളിലെ പതിനാറോളം ഭക്തരുടെ നേതൃത്വത്തിലാണ് അഞ്ചു ലക്ഷത്തോളം വിലവരുന്ന സ്വര്‍ണ്ണത്തില്‍ തിര്‍ത്ത രുദ്രാക്ഷമാല പെരുമാള്‍ക്ക് സമര്‍പ്പിച്ചത്. അടിയന്തര യോഗത്തിന് മുന്‍പിലായിരുന്നു സമര്‍പ്പണ ചടങ്ങ് നടത്തിയത്.

നിലവിലുണ്ടായിരുന്ന കൊട്ടിയൂര്‍ പെരുമാളുടെ രുദ്രാക്ഷമാല കാലപ്പഴക്കത്താല്‍ കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് രുദ്രാക്ഷമാല പുതുക്കിപ്പണിയുന്നതിന് ദേവസ്വം തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം ചെയര്‍മാന്‍ കെ.സി. സുബ്രഹ്‌മണ്യന്‍ നമ്പ്യാര്‍ ചില ഭക്തരെ അറിയിക്കുകയായിരുന്നു.

kannur

ഇതേ തുടര്‍ന്നായിരുന്നു വിവിധ പ്രദേശങ്ങളിലെ പതിനാറോളം ഭക്തറുടെ നേതൃത്വത്തില്‍ അഞ്ചു ലക്ഷത്തോളം രൂപ ചിലവില്‍ സ്വര്‍ണ്ണത്തില്‍ തീര്‍ത്ത രുദ്രാക്ഷ മാല നിര്‍മ്മിച്ച് സമര്‍പ്പിച്ചത്. കരിമ്പനക്കല്‍ ചാത്തോത്ത് കുടുംബം, എം.കെ.ഗോവിന്ദന്‍, കെ.വി. ജയകുമാര്‍, വി.കെ. മണികണ്ഠന്‍, രമണിയമ്മ നാമത്ത് മണത്തണ, ചന്ദ്രമതിയമ്മ പെരുന്താനം, കെ.പി. ഹരിദാസ് മണത്തണ, സുകുമാരന്‍ കാടാച്ചിറ, പത്മാവതിയമ്മ മട്ടന്നൂര്‍, എ.കെ. ഗോവിന്ദന്‍ ,ശാരദാസ് കൂത്തുപറമ്പ്, പി.സി. ഭാസ്‌കരന്‍ പേരാവൂര്‍, പ്രശാന്ത് മാഹി, ശശി പാനൂര്‍, കരുണാകരന്‍, രാമദാസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പെരുമാള്‍ക്ക് സ്വര്‍ണ്ണത്തില്‍ തീര്‍ത്ത രുദ്രാക്ഷമാല സമര്‍പ്പിച്ചത്. സ്വര്‍ണ്ണക്കുടം വെളളിക്കുടം സമര്‍പ്പണ്ണ ചടങ്ങിനിടെ അടിയന്തര യോഗത്തിന് മുമ്പാകെയാണ് രുദ്രാക്ഷമാല സമര്‍പ്പണം നടത്തിയത്.

തൃക്കലശാട്ടത്തോടെ ഉത്സവം സമാപിച്ച ഒരു ദിവസം മാത്രം ശേഷിക്കേ ജൂണ്‍ ഒന്‍പതിന് അത്തം ചതുശ്ശത നിവേദ്യം പെരുമാള്‍ക്ക് നേദിക്കും. ചതുശ്ശത നിവേദ്യങ്ങളില്‍ നാലാമത്തേതാണ് അത്തം ചതുശ്ശതം. ഇതുകൂടി നിവേദിക്കുന്നതോടെ ഭഗവാന്റെ സ്ഥായീ ഭാവമായ തപശ്ചര്യയിലേക്ക് പെരുമാള്‍ നീങ്ങും എന്നാണ് വിശ്വാസം.

അത് ശരി.. ഈ ചിത്രത്തിന് ഇത്രേം അര്‍ത്ഥമുണ്ടായിരുന്നല്ലേ...; അഞ്ജു കുര്യന്റെ ചിത്രങ്ങള്‍ കണ്ടോ

തുടര്‍ന്ന് ഉച്ചശീവേലിക്കു ശേഷം വാളാട്ടം നടക്കും. ഏഴില്ലക്കാര്‍ ഭഗവദ് വിഗ്രഹത്തില്‍ നിന്നും ഉത്സവകാലത്ത് കൊട്ടിയൂരില്‍ എത്തിച്ച ദേവതകളെ എല്ലാം തിരികെ ആവാഹിച്ച് വാളുകളില്‍ ലയിപ്പിക്കുന്ന ചടങ്ങാണ് ഇത്. ഇതിനുശേഷം കുടിപതികളുടെ തേങ്ങയേറ് നടക്കും. തുടര്‍ന്ന് മണിത്തറയിലെ പൂജകളെല്ലാം അവസാനിപ്പിച്ച് ആയിരം കുടം അഭിഷേകവും നടക്കും. വ്യാഴാഴ്ച രാത്രിയോടെ തുടങ്ങുന്ന കലശപൂജകള്‍ വെള്ളിയാഴ്ച പുലര്‍ച്ചെ വരെ നീളും.

Recommended Video

cmsvideo
    പിസി ജോര്‍ജ് സരിത ഫോണ്‍ സംഭാഷണം പുറത്ത് | OneIndia

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+