സംശയാസ്പദമായ പരിക്കുകളും മുറിവുകളുമില്ല; നവീൻ ബാബുവിന്റെ പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് പുറത്ത്
കൊച്ചി: എ ഡി എം നവീൻ ബാബുവിന്റെ മരണം തൂങ്ങിമരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. സംശയാസ്പദമായ പരിക്കുകൾ ഒന്നും ശരീരത്തിൽ ഇല്ലെന്നും ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങൾ ഒന്നുംതന്നെ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പോലീസ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.
എ ഡി എം നവീൻ ബാബുവിനെ കൊലപ്പെടുത്തിയത് ആണെന്ന് സംശയിക്കാൻ കാരണങ്ങളില്ലെന്നും പ്രത്യേക അന്വേഷണം സംഘം വ്യക്തമാക്കി. ഇൻക്വസ്റ്റ് റിപ്പോർട്ട്. പോസ്റ്റ് മോർട്ടം ചെയ്ത ഡോക്ടർമാരുടെ മൊഴ, സാക്ഷി മൊഴി, സാഹചര്യ തെളിവുകൾ തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ കൊലപാതകമാണെന്ന സംശയം ഉന്നയിക്കാനുള്ള കാരണമല്ല.

പ്രതി പി പി ദിവ്യയുടെയും കളക്ടറുടെയും പ്രശാന്തിന്റെടയും കോൾ ഡേറ്റ ശേഖരിച്ചു. കൂടാതെ സി സി ടി വി ദൃശ്യങ്ങളും ശേഖരിച്ചെന്നും കണ്ണൂർ ടൗൺ എസ് എച്ച് ഒ ശ്രീജിത് കൊടേരി നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
ക്രിമിനൽ അന്വേഷണത്തിലെ എല്ലാ മികച്ച രീതികളും പിന്തുടർന്നാണ് അന്വേഷണം നടത്തുന്നതെന്നും പഴുതുകൾ ഒഴിവാക്കാൻ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും അന്വേഷണത്തിൽ പുരോഗതിയില്ലെന്ന ആരോപണം തെറ്റാണെന്നും ത്യവാങ്മൂലത്തിൽ പറയുന്നു.
കൊല ചെയ്ത ശേഷം കെട്ടിത്തൂക്കിയതാണെന്ന സാധ്യത തള്ളിക്കളയാനാവില്ലെന്ന ആരോപണം അനുസരിച്ച് അന്വേഷണം നടക്കുന്നുണ്ട്.
തൂങ്ങിമരണമാണെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
കൊല ചെയ്തതിന് ശേഷം കെട്ടിത്തൂക്കിയതാണെന്ന സംശയവും പറയുന്നില്ല. ഇൻക്വസ്റ്റിൽ ഇതിനുള്ള തെളിവുകൾ കണ്ടെത്താൻ ആയിട്ടില്ല.
സി സി ടി വി ദൃശ്യങ്ങൾ ഉൾപ്പെടെ നിർണാക തെളിവുകൾ ശേഖരിക്കാൻ പ്രത്യേക അന്വേഷണ സംഘം നടപടിയെടുത്തില്ലെന്നും എസ് ഐ ടി റിപ്പോർട്ട്, കോൾ ഡേറ്റ രേഖകളുടെയും സി സി ടി വി ദൃശ്യങ്ങളുടെയും വിവരങ്ങളില്ലാതെ അവ്യക്തമാണെന്നുമുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെമന്നും പറയുന്നു.
ഇൻക്വിസ്റ്റ് സമയം അടുത്ത ബന്ധുക്കളുട സാന്നിധ്യം വേണമെന്ന് നിർബന്ധമില്ല. അഞ്ച് മണിക്കൂറിനുള്ളിൽ ഇൻക്വിസ്റ്റ് നടപടി പൂർത്തിയാക്കണമെന്ന് സർക്കാര‍് നിർദ്ദേശമുണ്ട്. പത്തനംതിട്ടയിൽ നിന്ന് ബന്ധുക്കൾ കണ്ണൂരിലെത്താൻ 12 മണിക്കൂർ സഞ്ചരിക്കണമെന്ന അടിസ്ഥാനത്തിൽ നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബു കളക്ടറേറ്റ് ഉദ്യോഗസ്ഥനെ ബന്ധപ്പെട്ട് നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ നിർദ്ദേശിച്ചിരുന്നുുവെന്നും പറയുന്വനു.
അതേ സമയം പോലീസിന്റെ സത്യവാങ്മൂലത്തിനെതിരെ വനീൻ ബാബുവിന്റെ കുടുംബം രംഗത്തെത്തി. പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടം നടത്തരുതെന്നും കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് നടത്തണമെന്നും കുടുംബം കളക്ടറോട് ആവശ്യപ്പെട്ടിരുന്നു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications