കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും മൊബൈല്‍ ഫോണ്‍ കണ്ടെത്തി
കണ്ണൂര്‍: പള്ളിക്കുന്നിലെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും വന്‍ സുരക്ഷാ വീഴ്ച്ചയെന്ന് ആരോപണം. രണ്ട് കിലോ കഞ്ചാവ് പിടിച്ചതിനു പുറകെ സെന്‍ട്രല്‍ ജയിലില്‍ നിന്നും മൊബൈല്‍ ഫോണുകളും കണ്ടെത്തി.
സെന്‍ട്രല്‍ ജയിലില്‍ റിമാന്റില്‍ കഴിയുന്ന പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ബ്ലോക്കില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ കണ്ടെത്തിയ സംഭവത്തില്‍ ജയില്‍വകുപ്പും കണ്ണൂര്‍ ടൗണ്‍ പൊലിസും അന്വേഷണമാരംഭിച്ചു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ആറാം ബ്ലോക്കില്‍ നിന്ന് തെങ്ങിന്റെ മുകളില്‍ ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു ഫോണുകള്‍.

മൂന്ന് മൊബൈല്‍ ഫോണുകളാണ് പിടികൂടിയത്. ഈക്കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തില്‍ വിവിധ പ്രദേശങ്ങളില്‍ അക്രമം നടത്തി അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന നാല്പതോളം പ്രവര്‍ത്തകരാണ് ആറാം ബ്ലോക്കിലുള്ളത്. ഇവര്‍ ഉപയോഗിച്ചതാണോ ഫോണുകളെന്ന് പരിശോധിച്ചു വരികയാണ്.
സ്മാര്‍ട് ഫോണുകള്‍ക്കു പകരം സാധാരണ ബാറ്ററി ഊരിമാറ്റുന്ന തരത്തിലുള്ള ഫോണുകളാണ് കണ്ടെത്തിയത്. ജയിലില്‍ ഇവരെ സന്ദര്‍ശിക്കാനെത്തിയവരാണ് വിവിധ ഘട്ടങ്ങളിലായി ഫോണ്‍ നല്‍കിയതെന്ന നിഗമനത്തിലാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ്.
കഴിഞ്ഞ ദിവസം റിമാന്‍ഡിലുള്ള പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കാണാനെത്തിയ വളപട്ടണം സ്വദേശിയായ അബ്ദുള്‍ അസീസിനെ (40) ബീഡി സഹിതം ജയില്‍ ജീവനക്കാര്‍ പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ജയിലിനുള്ളില്‍ ഫോണ്‍ കടത്തിയ വിവരത്തിന്റെ ആദ്യ സൂചന ലഭിച്ചത്.
തന്നെ ഫോണ്‍ വിളിച്ചതു പ്രകാരമാണ് താന്‍ പ്രവര്‍ത്തകരെ കാണാന്‍ ബീഡിയുമായി എത്തിയതെന്നായിരുന്നു ഇയാളുടെ മൊഴി. റിമാന്‍ഡില്‍ കഴിയുന്നവര്‍ക്ക് എങ്ങനെയാണ് ജയിലിനകത്ത് ഫോണ്‍ എത്തിക്കാനായതെന്ന് സംബന്ധിച്ച് അന്വഷണം നടക്കുന്നുണ്ട്. ജയിലിനകത്ത് ഫോണ്‍ എത്താനിടയായത് വലിയ സുരക്ഷാ വീഴ്ചയായാണ് ജയില്‍വകുപ്പ് കാണുന്നത്.
കഴിഞ്ഞ മാസമാണ് ജയില്‍ അടുക്കളയിലേക്ക് പച്ചക്കറി ചാക്കിനുള്ളില്‍ തിരുകി കയറ്റിയ രണ്ട് കിലോ കഞ്ചാവ് പിടികൂടിയത്. ഈ സംഭവത്തില്‍ ജയില്‍വകുപ്പും കണ്ണൂര്‍ ടൗണ്‍ പൊലിസും അന്വേഷണം നടത്തിവരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ഗുണ്ടാകേസില്‍ തടവിലായവര്‍ മറ്റൊരു തടവുകാരനെ ശുചിമുറിയില്‍ വെച്ചു മര്‍ദ്ദിച്ചു പരുക്കേല്‍പ്പിച്ചത്.
ഇതിനു ശേഷമാണ് പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ താമസിക്കുന്ന ബ്ളോക്കിനു സമീപത്തു നിന്നും മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്. നേരത്തെ പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികള്‍ ജയിലിനുള്ളില്‍ നിന്നും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു പുറത്തേക്ക് വിളിച്ചത് വന്‍വിവാദമായിരുന്നു.
നാല്പതോളം പേരുള്ളതിനാല്‍ പേരിനു മാത്രമാണ് പരിശോധകള്‍ നടക്കുന്നതെന്നും ആരോപണവുമുണ്ട്. ജയിലിലെ മുതിര്‍ന്ന തടവുകാര്‍ക്ക് ബീഡി കൊടുത്താല്‍ പലതും സാധിക്കുമെന്നും ഇക്കാര്യങ്ങള്‍ നടന്നു കിട്ടാനാണോ ബീഡിയുമായി എത്തിയതെന്ന കാര്യവും കണ്ണൂര്‍ ടൗണ്‍ പൊലിസ് അന്വേഷിക്കുന്നുണ്ട്. കണ്ണൂര്‍ ടൗണ്‍ സി.ഐ ബിനുമോഹന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications