മാരകായുധങ്ങൾ കണ്ടെത്തിയത് സുരക്ഷാവീഴ്ച്ചയെന്ന് റിപ്പോർട്ട്: കണ്ണുർ സെൻട്രൽ ജയിൽ ഉന്നത ഉദ്യോഗസ്ഥർ സന്ദർശിക്കും
കണ്ണൂർ: മാരകായുധങ്ങൾ കണ്ടെടുത്ത കണ്ണുർ സെൻട്രൽ ജയിലിൽ വൻ സുരക്ഷാവീഴ്ച്ചയെന്ന് റിപ്പോർട്ട്. ജയിലിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ജയിൽ എഡിജിപിയടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ ജയിലിൽ നേരിട്ട് സന്ദർശനം നടത്തുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം കണ്ണൂർ സെൻട്രൽ ജയിലിലെ സെല്ലുകളിൽ നിന്നും മൊബൈൽ ഫോണുകളും പവർ ബാങ്കും ചാർജറുകളും കണ്ടെത്തിയതിനു പുറകെ ജയിൽ വളപ്പിൽ കുഴിച്ചിട്ട നിലയിൽ മാരകായുധങ്ങളും കണ്ടെത്തിയിരുന്നു.
മഴുവും കത്തിയുമാണ് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്.ജെ സി.ബി ഉപയോഗിച്ചാണ് ജയിൽ വളപ്പും പരിസരങ്ങളും ഉഴുതുമറിച്ചത്. തടവുകാർ കൃഷിപ്പണി ചെയതിരുന്ന തോട്ടവും പരിശോധിച്ചു. ജയിൽ ഡി.ജി.പിയുടെ നിർദ്ദേശപ്രകാരം കഴിഞ്ഞ ഒരാഴ്ച്ചക്കാലമായി ജയിൽ സുപ്രണ്ടിൻ്റെ നേതൃത്വത്തിൽ തടവുകാരുടെ സെല്ലുകൾ പരിശോധിച്ചു വരികയായിരുന്നു. ശനിയാഴ്ച്ചയാണ് തടവുകാരുടെ സെല്ലുകളിലെ പരിശോധന നിർത്തി പുറത്തേക്ക് വ്യാപിപ്പിച്ചത്.

ഇതോടെയാണ് ജയിൽ വളപ്പിൽ പോളിത്തീൻ കവറിലാക്കി കുഴിച്ചിട്ട മൊബൈൽ ഫോണുകളും പവർ ബാങ്കും ചാർജറുകളും കണ്ടെത്തിയത് എന്നാൽ സിം കാർഡുകൾ കണ്ടെത്താനായില്ല. മാരകായുധങ്ങളായ മഴു, കത്തികള്‍ എന്നിവയും കുഴിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്.പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികൾ ജയിലില്‍ വ്യാപകമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുവെന്ന വാര്‍ത്തയെ തുടര്‍ന്ന് ജയില്‍ ഡിജിപി സംസ്ഥാനത്തെ ജയിലുകളില്‍ പരിശോധന നടത്താന്‍ ഉത്തരവിട്ടത്.
ഇതിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പരിശോധന നടത്തിയപ്പോഴാണ് മൊബൈല്‍ ഫോണുകളും ആയുധങ്ങളും കണ്ടെടുത്തത്. കഴിഞ്ഞ ഒരാഴ്ച ജയിലിനുള്ളിലാണ് പരിശോധന നടത്തിയത്. ഈ പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ജയില്‍ വളപ്പില്‍ വ്യാപകമായി പരിശോധന നടത്തിയപ്പോഴാണ് ആയുധങ്ങളും മൊബൈല്‍ ഫോണുകളും കണ്ടെത്തിയത്. എല്ലാ കുഴിച്ചിട്ട നിലയിലായിരുന്നു. മൂന്ന് സംഘമായി 45 ജയില്‍ ജീവനക്കാരാണ് പരിശോധനയില്‍ പങ്കെടുത്തത്. പിടികൂടിയത്
കാലാകാലങ്ങളായി സൂക്ഷിച്ച ആയുധങ്ങളെന്നാണ് പ്രാഥമിക നിഗമനം. ജയില്‍ പരിസരം കിളച്ച് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. രണ്ട് മൊബൈല്‍ ഫോണുകള്‍, മൂന്ന് പവര്‍ ബാങ്കുകള്‍, അഞ്ച് ചാര്‍ജറുകള്‍ എന്നിവയാണ് കണ്ടെടുത്തത്. കഴിഞ്ഞ മാസം പെരിയ ഇരട്ട കൊലപാതക കേസിലെ പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിച്ചു ജയിലിൽ നിന്നും സംസാരിക്കുന്നതിൻ്റെ ശബ്ദരേഖയടക്കം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
ഇതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കണ്ണുർ സെൻട്രൽ ജയിലിന് മുൻപിൽ പ്രതിഷേധ ധർണ നടത്തിയിരുന്നു. പെരിയ ഇരട്ട കൊലപാതക കേസിലെ പ്രതികൾ ജയിലിൽ നിന്നും ഫോൺ വിളിച്ചത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയും രാജ് മോഹൻ ഉണ്ണിത്താനും രംഗത്തു വന്നിരുന്നു. ജയിലിലെ ഫോൺ വിളി കോൺഗ്രസ് രാഷ്ട്രീയ വിവാദമാക്കിയതോടെയാണ് സർക്കർ നടപടിക്ക് നിർബന്ധിതമായത്.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications