Get Updates
Get notified of breaking news, exclusive insights, and must-see stories!

വീട് നിർമ്മാണത്തിന് പണത്തിനായി സഹോദരി പുത്രിയെ വ്യവസായ പ്രമുഖന് കാഴ്ച്ചവെച്ചു: യുവതി റിമാൻഡിൽ

കണ്ണൂർ: വീട് നിർമ്മാണത്തിന് പണം വാഗ്ദ്ധാനം ചെയ്ത സഹോദരി പുത്രിയെ വ്യവസായ പ്രമുഖന് കാഴ്ച്ചവെച്ച യുവതിയെ ധർമ്മടം പോലീസ് അറസ്റ്റd ചെയ്തു. തലശേരി പോക്സോ കോടതിയിൽ ഹാജരാക്കിയ യുവതിയെ കോടതി രണ്ടാഴ്ച്ച റിമാൻഡ് ചെയ്തു. ഇതോടൊപ്പം പതിനഞ്ചുകാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പി ക്കാൻ ശ്രമിച്ച കേസിൽ തലശ്ശേരിയിലെ വ്യവസായ പ്രമുഖൻ്റെ ജാമ്യാപേക്ഷയും കോടതി തള്ളി. ഷറാറ ഗ്രൂപ്പ് സ്ഥാപനങ്ങ ളുടെ ഉടമ കുയ്യാലി ഷറാറാസിൽ ഷറഫുദ്ദീ ൻ്റെ ജാമ്യ ഹർജിയാണ് തലശ്ശേരി ഒന്നാം അഡീഷണൽ ജില്ലാ ജഡ്ജ് എ.വി.മൃദുല തള്ളിയത്.

ആറളം ബഫർ സോണാക്കുന്നതിനെതിരെയുള്ള. ഗ്രാമപഞ്ചായത്ത് ബദൽ നിർദ്ദേശം കേ​ന്ദ്ര വ​നം-​ പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം തള്ളി

ധർമ്മടം പോലീസ് പരിധിയിൽ താമസക്കാരിയായ പെൺകുട്ടിക്ക് വീടും സാമ്പത്തിക സഹായവും നൽകാമെന്ന് വാഗ്ദാനം ചെയ്ത് ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നാണ് കേസ് - -ഇക്കഴിഞ്ഞ ജൂൺ 28 ന് തിങ്കളാഴ്ചയാണ് ഇയാൾ അറസ്റ്റിലായത് - ഇതിനിടെ ഇരയായ പെൺകുട്ടിയുടെ രഹസ്യമൊഴി തലശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് രുഗ്മ എസ്.രാജ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ സ്വന്തം സഹോദരി പുത്രിയായ പതിനഞ്ചു വയസുകാരിയെ തലശേരിയിലെ വ്യവസായ പ്രമുഖന് കാഴ്ച്ച വയ്ക്കാൻ ശ്രമിച്ച കേസിൽ കുട്ടിയുടെ ഇളയമ്മയെ ധർമ്മടം സിഐ അബ്ദുൾ കരീമാണ് അറസ്റ്റു ചെയ്തത്.

 03-rape-latest-6

വെള്ളിയാഴ്ച്ച രാവിലെയാണ് കതിരൂരിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുകയായിരുന്ന യുവതിയെ പൊലിസ് അറസ്റ്റു ചെയ്തത്. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇവരുടെ ഭർത്താവിനെ നേരത്തെ ധർമ്മടം പൊലിസ് അറസ്റ്റു ചെയ്തിരുന്നു.കഴിഞ്ഞ മാർച്ച് 25നാണ് കേസിനാസ്പദമായ സംഭവം. അറസ്റ്റിലായ യുവതിയും അവരുടെ ഭർത്താവും ചേർന്ന് സ്വന്തം വീട്ടിൽ നിന്നും വിളിച്ചിറക്കി ഓട്ടോറിക്ഷയിൽ കയറ്റി തലശേരി കുയ്യാലിയിലുള്ള പ്രവാസി വ്യവസായി ഷറഫുദ്ദീൻ്റെ ഷറാറ ബംഗ്ളാവിൽ എത്തിക്കുകയായിരുന്നുവെന്നാണ് പരാതി.എന്നാൽ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഷറഫുദ്ദീനിൽ നിന്നും രക്ഷപ്പെട്ടതിനെ തുടർന്ന് ചൈൽഡ് ലൈൻ നൽകിയ പരാതിയെ തുടർന്നാണ് ഇളയമ്മയുടെ ഭർത്താവിനെയും പ്രവാസി വ്യവസായി ഷറഫുദ്ദീനെയും പൊലിസ് അറസ്റ്റു ചെയ്തത്.

ഇതിനിടെ കഴിഞ്ഞ ദിവസം ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ ധർമ്മടം പൊലിസ് സംഭവസ്ഥലത്ത് എത്തിച്ചു തെളിവെടുത്തിരുന്നു. ഷർഫുദ്ദീനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വിട്ടുന ൽകണമെന്ന ധർമ്മടം പോലീസിൻ്റെ ഹര ജി പരിഗണിച്ചാണ് കോടതി ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുനൽകിയത്. പ്രതിയുടെ രണ്ട് മൊബൈൽ ഫോണുകളും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂൺ 28 തിങ്കളാഴ്ച ഉച്ചയോടെയാണ് ധർമടം സി ഐ അബ്ദുൾ കരീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഷറാറ ഷറഫുദ്ദീനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാർച്ച് 25 നായിരുന്നു കേസിനാസ്പദമായ സംഭവം,

സ്വന്തം ഇളയമ്മയും ഭർത്താവും ചേർന്ന് പെൺകുട്ടിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി ഓട്ടോറിക്ഷയിൽ കയറ്റി ഷർഫുദ്ദീൻ്റെ അരികിലെത്തിക്കുകയായിരുന്നുവെന്നാണ് ആരോപണം - പെൺകുട്ടിയെ ബലാൽസംഗം ചെയ്തതിന് ഇളയമ്മയുടെ ഭർത്താവിനെ നേരത്തെ കതിരൂർ പോലീസ് അറസ്റ്റ് ചെയ്തു ധർമ്മടം പൊലിസിന് കൈമാറിയിരുന്നു.- ഇയാൾ ജയിലിലാണുള്ളത്. ധർമ്മടം സി.ഐ.ടി.പി.സുമേഷ്, എസ്.ഐ.ദിനേശൻ നടുവിൽ എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്.

ഇതിനിടെ പതിനഞ്ചു വയസുകാരി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ പ്രവാസി വ്യവസായിയെ ഭരണതലത്തിലെ ചില പ്രമുഖർ രക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് യുവമോർച്ച തലശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. പോക്സോ കേസിൽ പ്രതിയായി റിമാൻഡിൽ കഴിയുന്ന ഷാറാറ ഷറഫുദ്ദീൻ്റെ തലശേരി കുയ്യാലി ഗുഡ് ഷെഡ് റോഡിലുള്ള ഷറാറ ബംഗ്ളാവിലേക്കാണ് മാർച്ച് നടത്തിയത്.

Recommended Video

cmsvideo
    സംസ്ഥാനത്ത് ഇന്ന് 13,563 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

    കേസിൽ പൊലിസ് അറസ്റ്റു ചെയ്ത വ്യവസായ പ്രമുഖനെ രക്ഷിക്കാൻ സി.പി.എം നേതാക്കൾ ശ്രമിക്കുകയാണെന്ന് അരുൺ കൈതപ്രം ആരോപിച്ചു കമ്യുണിസ്റ്റ് പാർട്ടിയെന്നും നിലകൊണ്ടത് ഇരകൾക്ക് വേണ്ടിയല്ല പ്രതികൾക്കു വേണ്ടിയാണെന്ന് അരുൺ ആരോപിച്ചു. വണ്ടിപ്പെരിയാറിൽ കേരളം ഇതു കണ്ടതാണെന്നും പാവപ്പെട്ട കുടുംബങ്ങളിലെ പെൺകുട്ടികളെ പീഡിപ്പിക്കുന്ന ഷാറാറ ഷറഫുമാരുടെ പണക്കൊഴുപ്പിനെതിരെ ജന രോഷം ഉയരുമെന്നും അരുൺ കൈതപ്രം പറഞ്ഞു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+