ഒടുവില്‍ ജയസൂര്യക്ക് കോടതി തുണ; കായല്‍ പുറമ്പോക്ക് കൈയ്യേറ്റം പൊളിക്കുന്നതിന് സ്റ്റേ
കൊച്ചി: നടന് ജയസൂര്യ കായല്‍ പുറമ്പോക്ക് കൈയ്യേറി നടത്തിയ നിര്‍മാണങ്ങള്‍ കഴിഞ്ഞ ദിവസം കൊച്ചി കോര്പ്പറേഷന് പൊളിച്ചുതുടങ്ങിയിരുന്നു. ഇതിനെതിരെ താരം ഹൈക്കോടതിയെ സമീപിച്ചു. നിര്‍മാണം പൊളിക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു.
ചെലവന്നൂര്‍ കായല്‍ കൈയ്യേറി ജയസൂര്യ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി എന്നായിരുന്നു പൊതുപ്രവര്‍ത്തകനായ ഗിരീഷിന്റെ പരാതി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൈയ്യേറ്റം കണ്ടെത്തുകയും ചെയ്തിരുന്നു. കേസ് ഇഴഞ്ഞ് നീങ്ങിയതിനെ തുടര്‍ന്ന് ഗിരീഷ് വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.
തുടര്‍ന്ന് താരത്തിനോട് സ്വന്തം ചെലവില്‍ നിര്‍മാണം പൊളിച്ചുനീക്കാന്‍ കോര്പ്പറേഷന് ആവശ്യപ്പെട്ടു. ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ തിരുവനന്തപുരത്തെ തദ്ദേശ ലാന്‍ഡ് ട്രൈബ്യൂണലിനെ ജയസൂര്യ സമീപിച്ചെങ്കിലും ഹര്‍ജി ട്രൈബ്യൂണല്‍ തള്ളുകയായിരുന്നു.
കഴിഞ്ഞ ദിവസം വീടിനോട് ചേര്‍ന്നുള്ള ബോട്ട് ജെട്ടിയാണ് കോര്പ്പറേഷന് അധികൃതര്‍ പൊളിച്ചുമാറ്റിയത്. വീടിന്റെ ചുറ്റുമതിലും കായര് കൈയ്യേറി തന്നെയാണ് നിര്‍മിച്ചിട്ടുള്ളത്. ഇത് പൊളിക്കുന്നതിനാണ് ഇപ്പോള്‍ ഹൈക്കോടതി സ്റ്റേ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ചെലവന്നൂര്‍ കായല്‍ പുറമ്പോക്കിലെ 3.7 സെന്റ് സ്ഥലം ജയസൂര്യ കൈയ്യേറിയിട്ടുണ്ട് എന്നാണ് കണ്ടെത്തിയിട്ടുള്ളത്. തീരദേശ പരിപാലന നിയമവും മുനിസിപ്പല്‍ കെട്ടിട നിയമവും ലംഘിച്ചാണ് ഇവിടെ നിര്‍മാണം നടത്തിയിട്ടുള്ളത് എന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
നടന് ജയസൂര്യക്കെതിരെ കര്‍ശന നടപടി... കായല്‍ കൈയ്യേറി ഉണ്ടാക്കിയതെല്ലാം പൊളിച്ചു
'കളങ്ക രഹിതനായി' മോഹന്‍ദാസ് പറയുന്നു- ഹിന്ദുക്കൾക്ക് നീതി കിട്ടാൻ തെരുവിൽ കലാപം നടത്തണം; അർത്ഥം...?
വിവാഹനിശ്ചയം 'വ്ലോഗ്' ആക്കി ചരിത്രം സൃഷ്ടിച്ച് ഒരു മലയാളി... സുജിത് ഭക്തന്റെ വീഡിയോ വൈറല്‍