വിഷമിക്കാനാണേല് അതിനേ സമയം കാണൂ ബ്രോ... അവര്‍ പറയട്ടേ; ഷൈന്‍ ടോം ചാക്കോ
കൊച്ചി: ഒരുപിടി ആകര്‍ഷിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്ത് ശ്രദ്ധിക്കപ്പെട്ട താരമാണ് ഷൈന്‍ ടോം ചാക്കോ. അതോടൊപ്പം തന്നെ വിവാദങ്ങളും അദ്ദേഹത്തിന് കൂടെയുണ്ടായിരുന്നു. കൊക്കെയ്ന്‍ കേസില്‍ പിടിയിലായതു മുതല്‍ തുടങ്ങുന്ന വിവാദങ്ങള്‍ ഇപ്പോഴും തുടരുന്നു. സിനിമാ പ്രൊമോഷന്റെ ഭാഗമായി നടത്തുന്ന വാര്‍ത്താ സമ്മേളനങ്ങള്‍, അഭിമുഖങ്ങള്‍ എന്നിവയിലെല്ലാം ഷൈന്‍ നടത്തുന്ന പ്രതികരണങ്ങള്‍, അദ്ദേഹത്തിന്റെ ശരീര ഭാഷ എന്നിവയെല്ലാം വിമര്‍ശിക്കപ്പെട്ടു.
എന്നാല്‍ ഇത്തരം വിമര്‍ശനങ്ങളൊന്നും താന്‍ കാര്യമാക്കാറില്ലെന്ന് ഷൈന്‍ ടോം പറയുന്നു. എന്റെ ജീവിതം ആരെങ്കിലും തെറ്റിദ്ധരിക്കുന്നതില്‍ തനിക്ക് വിഷമമില്ലെന്നും ഷൈന്‍ ടോം ചാക്കോ മാതൃഭൂമിക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. വിശദാംശങ്ങള്‍ അറിയാം...

2015ലാണ് ഷൈന്‍ ടോം ചാക്കോ കൊക്കെയ്ന്‍ കേസില്‍ പ്രതിയായത്. കൊച്ചി കടവന്ത്രയിലെ ഫ്ളാറ്റില്‍ നിന്ന് ഷൈനെ പിടികൂടുകയായിരുന്നു. കൂടെ നാല് യുവതികളും അറസ്റ്റിലായി. ഇവര്‍ കൊക്കെയ്ന്‍ ഉപയോഗിച്ചു എന്നാണ് പോലീസ് പറയുന്നത്. കേസില്‍ അറസ്റ്റിലായ ഷൈന്‍ ടോം ചാക്കോ ഏറെ നാള് ജയിലില്‍ കഴിഞ്ഞ ശേഷം ജാമ്യത്തിലിറങ്ങുകയായിരുന്നു.

പിന്നീടാണ് ഷൈന്‍ ടോമിനെതിരെ കൂടുതല്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. പുറത്തിറങ്ങിയ ശേഷം ജയിലിലെ അനുഭവങ്ങള്‍ താരം പങ്കുവച്ചിരുന്നു. വേഗത്തില്‍ ജാമ്യം ലഭിക്കുമെന്നാണ് ആദ്യം കരുതിയതത്രെ. പിന്നീടാണ് കേസ് ഗൗരവമുള്ളതാണെന്ന് വ്യക്തമായത്. ജയിലില്‍ വച്ച് പൗലോ കൊയ്ലോയുടെ പുസ്തകം വായിച്ച കാര്യവും താരം നേരത്തെ പങ്കുവച്ചിരുന്നു.

ഇഷ്ക് എന്ന സിനിമയില്‍ മികച്ച പ്രകടനമാണ് ഷൈന്‍ ടോം ചാക്കോ കാഴ്ചവച്ചത്. താരത്തെ അഭിനന്ദിച്ച് വിഷ്ണു പിഎസ് എന്ന ആരാധകന് സോഷ്യല്‍ മീഡിയയില്‍ ഒരു കുറിപ്പിട്ടു. ഇതിന് താഴെ വന്ന ഒരു കമന്റ് ഷൈനെ അപമാനിക്കുന്നതായിരുന്നു. പുള്ളി കഞ്ചാവ് കേസ് അല്ലേ എന്ന മട്ടിലായിരുന്നു കമന്റ്. ഇതിന് ഷൈന്‍ ടോം പ്രതികരിച്ചതും വാര്‍ത്തയായിരുന്നു.

തല്ലുമാലയുടെ സെറ്റിലുണ്ടായ സംഘര്‍ഷ വാര്‍ത്ത തെറ്റായ രീതിയിലാണ് പ്രചരിക്കപ്പെട്ടതെന്ന് ഷൈന്‍ ടോം അടുത്തിടെ പറഞ്ഞിരുന്നു. താന്‍ ആരെയും തല്ലിയിട്ടില്ലെന്നും പരിക്കേറ്റ ഈ കാല് വച്ച് എങ്ങനെയാണ് അത് സാധിക്കുക എന്നും ഷൈന്‍ ടോം മാധ്യമങ്ങളോട് പിന്നീട് പ്രതികരിക്കുകയും ചെയ്തു. മാധ്യമങ്ങള്‍ കാര്യം മനസിലാക്കാതെയാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

കഴിഞ്ഞ ദിവസം ഷൈന്‍ ടോം ചാക്കോ മാതൃഭൂമിക്ക് നല്കിയ അഭിമുഖത്തില്‍ തനിക്കെതിരായ ആരോപണങ്ങള്‍ സംബന്ധിച്ച് പ്രതികരിച്ചു. എന്നെ ആളുകള്‍ വിചാരണ ചെയ്യുന്നത് മൈന്‍ഡ് ചെയ്യാറില്ലെന്നായിരുന്നു താരത്തിന്റെ പ്രതികരണം. അവര്‍ പറയാനുള്ളത് പറഞ്ഞോട്ടെ എന്നും എന്റെ കാര്യം ഞാനാണല്ലോ നോക്കേണ്ടതെന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

ഞാന്‍ കള്ളു കുടിച്ചിട്ടാണോ, കഞ്ചാവ് വലിച്ചിട്ടാണോ അഭിനയിക്കുന്നത് എന്നാണ് പലര്‍ക്കും അറിയേണ്ടത്. നമ്മുടെ സമൂഹത്തിന്റെ വലിയ ആകുലത അതാണല്ലോ. ഒരാള്‍ പട്ടിണി കിടക്കുന്നുണ്ടോ, അവന് കഴിക്കാന്‍ വല്ലതുമുണ്ടോ എന്നൊന്നും ആരും അന്വേഷിക്കില്ല. അവന് കള്ളു കുടിച്ചോ, കഞ്ചാവ് വലിച്ചോ എന്നതിലാണ് പലരുടെയും ശ്രദ്ധയെന്നും ഷൈന്‍ ടോം ചാക്കോ പറയുന്നു.

ആരോപണങ്ങളെ ഞാന്‍ മൈന്‍ഡ് ചെയ്യാറില്ല. എന്റെ ജീവിതം ആരെങ്കിലും തെറ്റിദ്ധരിക്കുന്നതില്‍ എനിക്ക് വിഷമമില്ല. വിഷമിക്കാനാണെങ്കില്‍ അതിനു മാത്രമേ സമയമുണ്ടാകൂ ബ്രോ എന്നും ഷൈന്‍ ടോം ചാക്കോ അഭിമുഖത്തില്‍ പറയുന്നു. വിചിത്രം എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍, സിനിമാ രംഗത്ത് സ്ത്രീകള്‍ വിവേചനം നേരിടുന്നുണ്ടോ എന്ന ചോദ്യത്തിന് ഷൈന്‍ ടോം നല്കിയ മറുപടിയും വാര്‍ത്തയായിരുന്നു. സ്ത്രീകള്‍ക്ക് എന്താണ് പ്രശ്നം, പുരുഷന്മാര്ക്കും പ്രശ്നങ്ങളില്ലേ എന്നായിരുന്നു നടന്റെ പ്രതികരണം.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications