'പടച്ചട്ടയും നാടന്‍ തോക്കും ജിഹാദ് ലേഘനങ്ങളും'; തീവ്രവാദികളില്‍ നിന്നും ആയുധങ്ങളും രേഖകളും പിടികൂടി
ദില്ലി: കൊച്ചിയില്‍ നിന്നും ബംഗാളില്‍ നിന്നും 9 അല്‍ ഖായിദ തീവ്രവാദികളെ പിടികൂടിയതിന് പിന്നാലെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. പാകിസ്താന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയുടെ പരിശീലനം ലഭിച്ചിരുന്ന ഇവര്‍ ദില്ലി, കൊച്ചി, മുംബൈ എന്നിവിടങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായാണ് വിവരം. കൊച്ചിയിലെ നാവിക ആസ്ഥാനവും ഷിപ്പ് യാര്ഡുമായിരുന്നു ഇവരുടെ ലക്ഷ്യ കേന്ദ്രങ്ങള്‍. അറസറ്റിലായ ഒമ്പത് പേരും ബംഗാള്‍ സ്വദേശികളാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റെയ്ഡുകള്‍ തുടരുകയാണെന്നും എന്‍ഐഎ വ്യക്തമാക്കുന്നു.

കൊച്ചിയില്‍ 3 പേര്
മുര്‍ഷിദ് ഹസന്, യാക്കൂബ് ബിശ്വാസ്, മൊഷര്‍ഫ് ഹസന് എന്നിവരാണ് കൊച്ചിയില്‍ നിന്നും പിടിയിലായ മൂന്ന് പേര്. ഇവര്‍ പശ്ചിമ ബംഗാള്‍ സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. കെട്ടിടി നിര്‍മ്മാണ മേഖലയിലെ തൊഴിലാളി, സെയില്സ്മാന്, എന്നീ ജോലികളുടെ മറവിലാണ് ഇവര്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. നേരത്തെ തന്നെ ഇവര്‍ എന്‍ഐഎയുടെ നിരീക്ഷണത്തിലുണ്ടായിരുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍
ഇന്ന് പുലര്‍ച്ചെയായിരുന്നു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തിയത്. കൊച്ചിയിലെ മൂന്ന് പേര്‍ക്ക് പുറമെ, ഇതേ സംഘത്തില്‍ ഉള്‍പ്പെട്ട 6 പേരെ ബംഗാളില്‍ നിന്നും പിടികൂടി. എറണാകുളം പാതാളത്തെ റൂമിൽ നിന്ന് പിടികൂടിയ മുർഷിദിന്റെ 2 മൊബൈലും ലാപ്ടോപ്പും എൻഐഎ പിടിച്ചെടുത്തിട്ടുണ്ട്.

ജോലിക്ക് പോവില്ല
പലപ്പോഴും ഇയാള്‍ ജോലിക്ക് പോവാറുണ്ടായിരുന്നില്ല. കുടുംബത്തില്‍ സാമ്പത്തിക ഭദ്രത ഉള്ളതുകൊണ്ടാണ് ജോലിക്ക് പോകാത്തത് എന്നായിരുന്നു സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്. ദേശീയ അന്വേഷണ ഏജന്‍സി നടത്തിയ റെയ്ഡില്‍ ജിഹാദി ലേഖനങ്ങള്‍, ആയുധങ്ങള്‍, ഡിജിറ്റല്‍ ഡിവൈസ് എന്നിവയുള്പ്പടേയുള്ളവ കണ്ടെത്തിയിട്ടുണ്ട്.

പിടികൂടിയത്
നാടന്‍ തോക്കുകള്‍, നാടന്‍ രീതിയില്‍ നിര്‍മ്മിച്ചെടുത്ത പടച്ചട്ട (ശരീര കവചം) സ്ഫോടക വസ്തുക്കള്‍ തദ്ദേശീയമായി ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് വിശദമാക്കുന്ന ലഘു വിവരണങ്ങള്‍, ദേശവിരുദ്ധ ലേഖനങ്ങളും മറ്റു നിരവധി വസ്തുക്കളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. ഡിജിറ്റല്‍ ഡിവൈസ് ഉള്പ്പേടുയുള്ളവ പരിശോധിക്കുന്നതിലൂടെ ഇവരുടെ പദ്ധതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാവുമെന്നാണ് പ്രതീക്ഷ.

കൂടുതല്‍ വിവരങ്ങള്‍
കൊച്ചിയില്‍ നിന്നും പിടികൂടിയ മൂന്ന് പേരില്‍ ഒരാളായ മൊഷറഫ് ഹുസൈന് കഴിഞ്ഞ പത്ത് വര്‍ഷമായി പെരുമ്പാവൂരില്‍ ജോലി ചെയ്ത് വരികയാണെന്ന് കേരള പൊലീസിന്റെ സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഇവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കേരള പൊലീസിൻ്റെ രഹസ്യാന്വേഷണവിഭാഗം തേടുകയാണ്. എന്‍ഐഎയുടെ അറസ്റ്റ് കേരള പൊലീസ് മേധാവി സ്ഥിരീകരിച്ചിട്ടുണ്ട്.

പൊലീസ് അറിഞ്ഞില്ല
മുര്‍ഷിദ് ഹസന്, യാക്കൂബ് ബിശ്വാസ് എന്നിവര്‍ അടുത്തിടെയാണ് കേരളത്തില്‍ എത്തിയത്. കേരള പൊലീസിനെയോ രഹസ്യാന്വേഷണ വിഭാഗത്തെയോ അറിയിക്കാതെയായിരുന്നു എന്‍ഐഎ സംഘത്തിന്റെ റെയിഡ്. രാവിലെ മാധ്യമങ്ങളിലൂടെ മാത്രമാണ് കേരള പൊലീസും റെയ്ഡിനേയും അറസ്റ്റിനേയും കുറിച്ചുള്ള വിവരം അറിയുന്നതെന്നാണ് സൂചന.
Recommended Video

ദില്ലിയിലേക്ക് പുറപ്പെടാനിരിക്കെ
ആഴ്ച്ചയില്‍ രണ്ട് ദിവസം മാത്രമാണ് മുര്‍ഷിദ് ജോലിക്ക് പോവാറുണ്ടായിരുന്നുള്ളുവെന്നാണ് ഇദ്ദേഹത്തിനൊപ്പം താമസിച്ചിരുന്നു അന്യസംസ്ഥാന തൊഴിലാളി ഒരു ചാനലിനോട് വ്യക്തമാക്കിയത്. വീട്ടിൽ അത്യാവശ്യം സാമ്പത്തിക ഭദ്രതയുള്ളതിനാലാണ് ജോലിക്ക് പോവാത്തതെന്നായിരുന്നു മുര്‍ഷിദിന്റെ വിശദീകരണം. ദില്ലിയിലേക്ക് പുറപ്പെടാനിരിക്കേയാണ് അറസ്റ്റ് ഉണ്ടായതെന്ന് റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ












Click it and Unblock the Notifications