വിടവാങ്ങിയത് നിലമ്പുരുകാരുടെ കുഞ്ഞാക്ക, പാതിരാത്രിയും ജനസേവനത്തിനായി മാറ്റിവെച്ച നേതാവ്
കോഴിക്കോട്: മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസിന്റെ വളര്‍ച്ചയ്ക്ക് പ്രധാന കാരണക്കാരന്‍ ആര്യാടന് മുഹമ്മദായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം നിലമ്പൂരുകാര്‍ക്ക് തീരാനഷ്ടമാണ്.നിലമ്പൂരുകാര്‍ക്ക് കുഞ്ഞാക്കയായിരുന്നു ആര്യാടന്. ഒരു സഹായം ചോദിച്ച് ഏത് പാതിരാത്രിയിലും മുട്ടാവുന്ന വാതിലായിരുന്നു ആര്യാടന്.
നാട്ടുകാര്‍ ആര്യാടനെ കുഞ്ഞാക്കയെന്ന വിളിക്കാന്‍ ഈ കാരണം ധാരാളമായിരുന്നു. കോണ്‍ഗ്രസ് ഏറ്റവും ദുര്‍ബലമായ മലപ്പുറത്ത് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് ഏറ്റവും സഹായകരമായിരുന്നത് ആര്യാടന് മുഹമ്മദിന്റെ കഠിനാധ്വാമായിരുന്നു. ഇടതുപക്ഷത്തിന്റെ ശക്തമായ കോട്ടയായിരന്നു ആ സമയം ഇടതുപക്ഷം.

നിലമ്പൂരുകാര്‍ ഏറ്റവുമധികം വോട്ട് നല്കി ചേര്‍ത്തുപിടിച്ചതും ആര്യാടന് മുഹമ്മദിനെയാണ്. നിയമസഭയിലേക്ക് അദ്ദേഹം ആദ്യമായി ജനവിധി തേടിയെത്തിയതും നിലമ്പൂരില്‍ നിന്നാണ്. പക്ഷേ മലപ്പുറത്തെ ഒരു സീറ്റില്‍ വിജയിക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല. മുസ്ലീം ലീഗിനോടുള്ള കടുത്ത എതിര്‍പ്പ് ഒരുവശത്ത് ആര്യാടനുണ്ടായിരുന്നു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഏറ്റവും അധികം വേരോട്ടമുള്ള നിലമ്പൂരിലായിരുന്നു ആര്യാടന് കരുത്ത് തെളിയിക്കേണ്ടിയിരുന്നത്. സഖാവ് കുഞ്ഞാലിയെന്ന കരുത്തന് മുന്നില്‍ തടസ്സമായി നിന്നിരുന്നു. കോണ്‍ഗ്രസിന്റെ വളര്‍ച്ചയെ മെല്ലെയാക്കിയതും കുഞ്ഞാലി മുന്നിലുള്ളതായിരുന്നു.
1965ലാണ് ആദ്യമായി നിയമസഭയിലേക്ക് അദ്ദേഹം മത്സരിക്കുന്നത്. ആ പോരാട്ടത്തില്‍ നിലമ്പൂരില്‍ നിന്ന് തോറ്റു. 67ലും മത്സരിച്ചെങ്കിലും കുഞ്ഞാലിയോട് തന്നെ തോല്‍ക്കാനായിരുന്നു വിധി. 1969ല്‍ കുഞ്ഞാലി കൊല്ലപ്പെട്ടതോടെ നിലമ്പൂര്‍ രാഷ്ട്രീയം മാറി മറിഞ്ഞു. കുഞ്ഞാലി വധത്തില്‍ 1969ല്‍ ആര്യാടന് ജയിലിലായി. ഹൈക്കോടതി പക്ഷേ അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.
1977ലെ തിരഞ്ഞെടുപ്പിലാണ് നിലമ്പൂരില്‍ നിന്ന് ആദ്യമായി ആര്യാടന് നിയമസഭയിലേക്ക് എത്തുന്നത്. മൂന്ന് വര്‍ഷത്തിന് ശേഷം എ ഗ്രൂപ്പ് ഇടതുമുന്നണിക്കൊപ്പമായിരുന്നു. ആ സമയം പൊന്നാനിയില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും തോറ്റു. ഇടതുമുന്നണിയില്‍ എംഎല്‍എ ആവാതെ വനം-തൊഴില്‍ മന്ത്രിയായി.
ആര്യാടന് വേണ്ടി സി ഹരിദാസ് നിലമ്പൂരില്‍ എംഎല്‍എ സ്ഥാനം രാജിവെക്കുകയായിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി രാമചന്ദ്രനെയാണ് പരാജയപ്പെടുത്തിയത്. 1982ല്‍ ടികെ ഹംസയോടാണ് ആര്യാടന് തോറ്റത്. 1987 മുതല്‍ 2011 വരെ ഒരു തിരഞ്ഞെടുപ്പിലും ആര്യാടന് പരാജയപ്പെട്ടിട്ടില്ല.
1960ല്‍ കോഴിക്കോട് ഡിസിസി സെക്രട്ടറി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് മലബാര്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ അവഗണിക്കാനാവാത്ത നേതാവായി ആര്യാടന് മാറിയത്. 1962ല്‍ വണ്ടൂരില്‍ നിന്ന് കെപിസിസി അംഗമായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. മലപ്പുറം ജില്ല രൂപീകരിച്ചപ്പോള്‍ ഡിസിസി പ്രസിഡന്റ് ആരാകുമെന്ന ചോദ്യത്തിന് മറ്റ് ഉത്തരമൊന്നുമുണ്ടായിരുന്നില്ല.
1995 ആന്റണി മന്ത്രിസഭയിലും, 2004, 2005 വര്‍ഷങ്ങളിലെ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലും അംഗമായി. ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ വൈദ്യുതി വകുപ്പായിരുന്നു ലഭിച്ചത്. തൊഴില്‍ മന്ത്രിയായിരിക്കെ തൊഴില്‍രഹിത വേതനവും കര്‍ഷക തൊഴിലാളി പെന്‍ഷനും നടപ്പാക്കി. അതേസമയം ആര്യാടന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു കുഞ്ഞാലി വധം.
നിലമ്പൂരിലെ എസ്റ്റേറ്റിലാണ് അദ്ദേഹം വെടിയേറ്റ് മരിച്ചത്. ആര്യാടനാണ് വെടിവെച്ചതെന്ന മൊഴിയും കുഞ്ഞാലി നല്‍കിയിരുന്നു. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ കോടതി ആര്യാടനെ വെറുതെ വിടുകയായിരുന്നു. രാഷ്ട്രീയ ജീവിതത്തിന്റെ അവസാനം വരെ ഈ കേസ് ആര്യാടനെ വേട്ടയാടി.
-
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650!












Click it and Unblock the Notifications