ഇത് സ്വാഭാവിക നീതിയുടെ ലംഘനം.... മാധ്യമ വിലക്കില്‍ പ്രതികരിച്ച് ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റര്‍!!
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ മാധ്യമ വിലക്കില്‍ മീഡിയ വണ്ണിന് പിന്നാലെ പ്രതികരണവുമായി ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എംജി രാധാകൃഷ്ണന്. കഴിഞ്ഞ 25 വര്‍ഷക്കാലമായി മാധ്യമപ്രവര്‍ത്തനത്തിലും വാര്‍ത്താപ്രക്ഷേപണത്തിലും ഉന്നത നിലവാരം പുലര്‍ത്തുന്ന സ്ഥാപനമാണ് ഏഷ്യാനെറ്റ് ന്യൂസ്. ഞങ്ങളുടെ പ്രക്ഷേപണം തടഞ്ഞുകൊണ്ട് ഇന്നലെ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തില്‍ നിന്നുണ്ടായ ദൗര്‍ഭാഗ്യകരമായ നടപടി ഇത്രയും കാലത്തെ സേവനത്തിനിടയില്‍ ആദ്യമായിട്ടില്ലെന്ന് എംജി രാധാകൃഷ്ണന്റെ പ്രതികരണത്തിലുണ്ട്.

ഈ രാജ്യത്തെ ഏതൊരു പൗരന്മാരെയും, സ്ഥാപനങ്ങളെയും പോലെ നിയമങ്ങള്‍ക്ക് വിധേയമായി മാത്രം പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണ് ഞങ്ങളുടേത്. ബോധപൂര്‍വം ഒരിക്കല്‍ പോലും നിയമവിരുദ്ധമായി യാതൊന്നും തന്നെ ഞങ്ങള്‍ ഇന്നോളം ചെയ്തിട്ടില്ല. ഇനി അഥവാ എന്നെങ്കിലും എന്തെങ്കിലുമൊരു കൃത്യവിലോപം ഞങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന സാഹചര്യമുണ്ടായാല്‍ തന്നെ. ജനാധിപത്യത്തിന്റെ ഉത്തരവാദിത്തബോധമുള്ള നാലാം നെടുംതൂണ് എന്ന നിലയ്ക്ക്, അത് തുറന്ന് സമ്മതിക്കാനും അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടാനുമുള്ള ആര്‍ജ്ജവവും ഞങ്ങള്‍ക്കുണ്ട്. തികഞ്ഞ ബോധ്യത്തോടെ സ്വധര്‍മ്മം അനുഷ്ഠിക്കുന്നവരാണ് ഞങ്ങള്‍.
ഇന്ത്യയില്‍ ആരെയും കുറ്റവാളിയെന്നോ, നിരപരാധിയെന്നോ പ്രഖ്യാപിക്കുന്നതിന് മുമ്പ് നിയമം അനുശാസിക്കുന്ന പ്രക്രിയയിലൂടെ കടന്നുപോകാനുള്ള അവകാശം, അവര്‍ക്ക് ജനാധിപത്യ വ്യവസ്ഥയിലുണ്ട്. മന്ത്രാലയം ഞങ്ങളുടെ ചാനലിനെതിരെ 48 മണിക്കൂര്‍ നേരത്തെ നിരോധനം ഏര്‍പ്പെടുത്തികൊണ്ടുള്ള നടപടി സ്വീകരിക്കും മുമ്പ് അങ്ങനെയൊരു പ്രക്രിയക്കുള്ള അവകാശം ഞങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടു എന്നത് തികച്ചും നിര്‍ഭാഗ്യകരമാണ്. ആ പ്രക്രിയ കൂടാതെ അടിച്ചേല്‍പ്പിക്കുന്ന ഏതൊരു നിരോധനവും സ്വാഭാവിക നീതിയുടെ ലംഘനമാണ്. അത് സമ്മര്‍ദതന്ത്രങ്ങളുടെയും പക്ഷപാതിത്വപരവുമായ സമീപനത്തിന്റെയും മുഖമുദ്രയാണ്.
ഏഷ്യാനെറ്റ് ന്യൂസിന്റെ ശക്തി പ്രേക്ഷകര്‍ ഞങ്ങളില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസമാണ്. നേരോടെ, നിര്‍ഭയം, നിരന്തരം എന്നത് ഞങ്ങളുടെ ആദര്ശസൂക്ഷതം മാത്രമല്ല, ഞങ്ങളുടെ എത്തിക്സിന്റെയും നിത്യം പരിപാലിച്ച് പോരുന്ന മാധ്യമധര്‍മത്തിന്റെയും അടിസ്ഥാന തത്വം കൂടിയാണ്. നമ്മുടെ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 നമുക്കെല്ലാവര്‍ക്കും തന്നെ അഭിപ്രായ സ്വാതന്ത്ര്യം അനുവദിച്ച് തരുന്നുണ്ട്. സ്വതന്ത്ര്യവും സ്വച്ഛന്ദവുമായി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളാണ് ജനാധിപത്യത്തിന്റെ ശക്തി. ഇതിനെ അട്ടിമറിക്കാനുള്ള ഏതൊരു നീക്കവും മൗലികാവകാശങ്ങളുടെയും അടിസ്ഥാന മൂല്യങ്ങളുടെയും അടിത്തറ ഇളക്കുന്നതാവും.
നടപടി തെറ്റിദ്ധാരണയുടെ പുറത്തുണ്ടായതാണെന്ന മന്ത്രി പ്രകാശ് ജാവദേക്കറുടെ പ്രസ്താവന ആശാവഹമാണ്. അതേസമയം ഞങ്ങള്‍ ഈ പ്രതിസന്ധിയെ അതിജീവിക്കുന്ന അവസ്ഥയിലും ഞങ്ങളോടൊപ്പം വിശ്വാസത്തോടെ തുടരുന്ന പ്രേക്ഷകരുടെ പിന്തുണയ്ക്ക് ഈ അവസരത്തില്‍ നന്ദി അറിയിക്കുന്നു. ഭാവിയിലും ഇത്തരം ഉത്തരവാദിത്തങ്ങള്‍, നിയമത്തിന് അനുസൃതമായി തന്നെ നിറവേറ്റുമെന്ന് അറിയിക്കുന്നു എംജി രാധാകൃഷ്ണന്റെ കുറിപ്പില്‍ പറയുന്നു.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications