സജി നന്ത്യാട്ടിന്റേത് നെറികെട്ട പരാമർശം!! ആഞ്ഞടിച്ച് ഭാഗ്യലക്ഷ്മി!! ഇത് സിനിമ മേഖലയിൽ മാത്രം!!
നടിയെ നുണ പരിശോധനയ്ക്ക് വിധേയയാക്കണമെന്ന് പറഞ്ഞ നടൻ മാപ്പ് പറഞ്ഞ് അധികമാകുന്നതിനു മുമ്പെയാണ് നിർമ്മാതാവ് നടിക്കെതിരെ രംഗത്തെത്തിയിരിക്കുന്നതെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്.
ആക്രമിക്കപ്പെട്ട നടിക്കെതിരെ ചാനൽ ചർച്ചയിൽ നിർമ്മാതാവ് സജി നന്ത്യാട്ട് നടത്തിയ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഒരു സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കുന്നതിനെ ഇത്ര നിസാരമായി കാണുകയും അപമാനിക്കുകയും എന്താണ് പറയുന്നതെന്ന് യാതൊരു ബോധമില്ലാതെ സംസാരിക്കുകയും ചെയ്യുന്ന സജി നന്ത്യാട്ടിനെ പോലെയുള്ളവരെ എന്തുകൊണ്ട് ഇവരുടെ സംഘടനകൾ നിയന്ത്രിക്കുകയോ ശാസിക്കുകയോ ചെയ്യുന്നില്ലെന്ന് ഭാഗ്യ ലക്ഷ്മി ചോദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.
ആക്രമിക്കപ്പെട്ട നടി നുണ പറയുകയാണെന്ന തരത്തിൽ സലിംകുമാർ പരാമർശം നടത്തിയതിന് പിന്നാലെയാണ് സജി നന്ത്യാട്ട് കഴിഞ്ഞ ദിവസം ചാനൽ ചർച്ചയ്ക്കിടെ നടിയെ അപമാനിക്കുന്നതരത്തിൽ പരാമർശം നടത്തിയത്. ഇതിനെ വിമർശിച്ചാണ് ഭാഗ്യലക്ഷ്മി രംഗത്തെത്തിയിരിക്കുന്നത്.
നടനു പിന്നാലെ
നടിയെ നുണ പരിശോധനയ്ക്ക് വിധേയയാക്കണമെന്ന് പറഞ്ഞ നടൻ മാപ്പ് പറഞ്ഞ് അധികമാകുന്നതിനു മുമ്പെയാണ് നിർമ്മാതാവ് നടിക്കെതിരെ രംഗത്തെത്തിയിരിക്കുന്നതെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. സലിം കുമാറാണ് ദിലീപിനെ പിന്തുണച്ച് നടിക്കെതിരെ മോശം പരാമർശം നടത്തിയത്. ഇത് വിവാദമായതോടെയാണ് സലിംകുമാർ മാപ്പ് പറഞ്ഞത്.
എന്തുകൊണ്ട് നിയന്ത്രിക്കുന്നില്ല
ഒരു സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കുന്നതിനെ ഇത്ര നിസാരമായി കാണുകയും അപമാനിക്കുകയും എന്താണ് പറയുന്നതെന്ന് യാതൊരു ബോധമില്ലാതെ സംസാരിക്കുകയും ചെയ്യുന്ന സജി നന്ത്യാട്ടിനെ പോലെയുള്ളവരെ എന്തുകൊണ്ട് ഇവരുടെ സംഘടനകൾ നിയന്ത്രിക്കുകയോ ശാസിക്കുകയോ ചെയ്യുന്നില്ലെന്ന് ഭാഗ്യ ലക്ഷ്മി ചോദിക്കുന്നു. ഇത് തന്നെ വേദനിപ്പിക്കുന്നുവെന്നും ഭാഗ്യലക്ഷ്മി.
മറ്റ് സ്ത്രീപ്രവർത്തകരെ ബാധിക്കുന്നില്ലെ?
നടിയെ രണ്ട് മണിക്കൂറല്ലേ പീഡിപ്പിച്ചുളളൂ എന്ന സജി നന്ത്യാട്ടിന്റെ പരിഹാസം സിനിമയിലെ മറ്റ് സ്ത്രീ പ്രവർത്തകരെ ബാധിക്കുന്നില്ലെയെന്ന് ഭാഗ്യ ലക്ഷ്മി ചോദിക്കുന്നു. എന്തുകൊണ്ടാണ് ആരും പ്രതികരിക്കാത്തതെന്നും അവർ ചോദിച്ചു.
സിനിമ മേഖലയിൽ ഐക്യമില്ല?
മറ്റേത് തൊഴിലിടങ്ങളിലായാലും ഇത്തരത്തിൽ സ്ത്രീയെ അപമാനിക്കുന്ന രീതിയിലുള്ള പ്രസ്താവനകളുണ്ടാകുമ്പോൾ ഒത്തൊരുമയോടെ സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ എല്ലാവരും സഹപ്രവർത്തകയ്ക്കായി ഒന്നിച്ച് നിൽക്കുന്നത് കാണാമെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. സിനിമ മേഖലയിൽ ഐക്യമില്ലെന്ന് ഭാഗ്യലക്ഷ്മി പറയാതെ പറയുന്നുണ്ട്.
ഇന്ന് നടിയെങ്കിൽ നാളെ നിങ്ങൾ
ഇന്ന് നടിക്കെതിരെയാണെങ്കിൽ നാളെയത് നിങ്ങളിലൊരാൾക്കെതിരെയായിരിക്കാമെന്നുകൂടി ചിന്തിക്കണമെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. ഈ വിഷയത്തിൽ മാത്രമല്ല മറ്റേത് വിഷയത്തിലായാലും തന്റെ സഹപ്രവർത്തകയെ അപമാനിച്ചാൽ അത് സ്ത്രീ സമൂഹത്തെ ഒന്നാകെ അപമാനിക്കുന്നതിന് തുല്യമാണെന്നും ആരൊക്കെ മൗനം പാലിച്ചാലും തനിക്ക് വ്യക്തിപരമായ പ്രതിഷേധം ഉണ്ടെന്നും ഭാഗ്യലക്ഷ്മി പറയുന്നു.
പ്രതിഷേധം അറിയിക്കുന്നു
നടികളോട് മാത്രമല്ല സിനമയിലെ സകല മേഖലയിലും പ്രവർത്തിക്കുന്ന സ്ത്രീ സമൂഹത്തോടും ഇങ്ങനെയൊരു നെറികെട്ട പ്രസ്താവന നടത്തിയ വ്യക്തിയെ നിയന്ത്രിക്കാത്ത നിർമ്മാതാക്കളുടെ സംഘടനയോടും താൻ അങ്ങേയറ്റം വേദനയോടെ ശക്തമായി പ്രതിഷേധം അറിയിക്കുകയാണെന്ന് പറഞ്ഞാണ് ഭാഗ്യലക്ഷ്മി പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.
നന്ദ്യാട്ടിന്റെ പരാമർശം
പീഡനത്തിനിരയായ നടി വെറും രണ്ടര മണിക്കൂറാണ് പീഡിപ്പിക്കപ്പെട്ടതെന്നും എന്നാൽ ഇതിൻറെ പേരിൽ കഴിഞ്ഞ നാലു മാസമായി ദിലീപ് പീഡിപ്പിക്കപ്പെടുകയാണെന്നും സജി നന്ദ്യാട്ട് പറഞ്ഞതാണ് വിവാദമായിരിരിക്കുന്നത്. ഏഷ്യനെറ്റ് ന്യൂസ് അവറിലായിരുന്നു സജിയുടെ പരാമർശം.