കേരളത്തിൽ കള്ളക്കടത്തുകാരുടെ ഗവൺമെന്റ്, കുട്ടനാട്ടിൽ ബിജെപിക്ക് വിജയപ്രതീക്ഷ; വിവി രാജേഷ് പറയുന്നു
തിരുവനന്തപുരം: കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന സമരങ്ങള്‍ തിരഞ്ഞെടുപ്പ് മാത്രം മുന്നില്‍ കണ്ടുകൊണ്ടുള്ള സമരങ്ങളല്ലെന്ന് ബിജെപി തിരുവനന്തപുരം ജില്ല പ്രസിഡന്റ് വിവി രാജേഷ് പറഞ്ഞു. ഈ സമരങ്ങള്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ കേരളത്തിന്റെ രാഷ്ട്രീയ ഭാവി, സര്‍ക്കാരിനോട് കേരള ജനതയുടെ ഇപ്പോഴുള്ള വികാരം, അത് യഥാര്‍ത്ഥ പ്രതിപക്ഷ കക്ഷികളെന്ന നിലയില്‍ പ്രതിഫലിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് വിവി രാജേഷ് പറഞ്ഞു. തിരഞ്ഞെടുപ്പില്‍ അന്നത്തെ എല്ലാ രാഷ്ട്രീയ സാഹചര്യവും ചര്‍ച്ച ചെയ്യും. ഈ സമരങ്ങള്‍ സര്‍ക്കാരിന്റെ തെറ്റായ സമീപനങ്ങള്ക്കെതിരെയാണെന്ന് വിവി രാജേഷ് പറഞ്ഞു. വണ്‍ ഇന്ത്യ മലയാളത്തിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കള്ളക്കടത്തുകാരുടെ സര്‍ക്കാര്‍
കേരളത്തിലെ ഈ സര്‍ക്കാര്‍ ഒരു കള്ളക്കടത്തുകാരുടെ സര്‍ക്കാരായി മാറി. അതിന് എതിരെയുള്ള ജന വികാരമാണ് പ്രതിഫലിപ്പിക്കുന്നത്. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന സമരങ്ങള്‍ സര്‍ക്കാരിന്റെ തെറ്റായ സമീപനങ്ങള്ക്കെതിരെയാണെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു.

തദ്ദേശ തിരഞ്ഞെടുപ്പ്
തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്നത് ജനാധിപത്യത്തെ അട്ടിമറിക്കുന്നതിന് തുല്യമാണെ നിലപാടാണ് ബിെജപിക്കുള്ളത്. അക്കാര്യം ഞങ്ങളുടെ സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു കഴിഞ്ഞു. കാരണം, കൊവിഡ് ഏത് സമയത്ത് അവസാനിക്കുമെന്നും അതിന്രെ വാക്സിന് എന്ന് വരുമെന്നും നമുക്ക് ഉറപ്പില്ല. അപ്പോള്‍ തീര്‍ച്ചയായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് തന്നെ വ്യത്യസ്തമായ ആശയങ്ങള്‍ മൂന്നോട്ട് വച്ചിട്ടുണ്ട്.
Recommended Video


കാലാവധി കഴിയും മുമ്പ് നടത്തുക
അതുകൊണ്ട് കാലാവധി കഴിയും മുമ്പ് തിരഞ്ഞെടുപ്പ് നടത്തി, പുതിയ ജനപ്രതിനിധികളെ അധികാരം ഏല്‍പ്പിക്കണമെന്ന നിലപാടാണ് ബിജെപിക്കുള്ളത്. അത് ജനാധിപത്യത്തിന്റെ സുസ്ഥിരതയ്ക്ക് വേണ്ടിയുള്ള നിലപാടാണ്. എന്നാല്‍ സര്‍ക്കാര്‍ രാഷ്ട്രീയ സാഹചര്യങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് എതിരായതുകൊണ്ട്, ഓരോ ദിവസം കൂടുതല്‍ വെളിപ്പെടുത്തല്‍ പുറത്തുവരുന്നതുകൊണ്ട് സര്‍ക്കാര്‍ കൂടുതല്‍ ആശങ്കയിലാണ്. അതുകൊണ്ടാണ് സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കാന്‍ നീക്കങ്ങള്‍ നടത്തുന്നത്.

കുട്ടനാട് ചവറ ഉപതിരഞ്ഞെടുപ്പ്
കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകളുടെ ഭാഗമായി ഞങ്ങള്‍ പഞ്ചായത്ത് തലത്തില്‍ ഒരുക്കങ്ങള്‍ നടത്തിവരുന്ന സമയത്താണ് കൊറോണ വ്യാപനം രൂക്ഷമായതോടെ തിരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന അറിയിപ്പ് വന്നത്. എന്തായാലും ഞങ്ങള്‍ ഇപ്പോഴും ഏത് സമയത്ത് തിരഞ്ഞെടുപ്പ് വന്നാലും നേരിടാന്‍ സജ്ജരാണ്. കുട്ടനാടിനെ സംബന്ധിച്ച് ഞങ്ങള്‍ക്ക് വളരെ വലിയ മുന്നേറ്റങ്ങള്‍ നല്കിയ മണ്ഡലങ്ങളില്‍ ഒന്നാണ്. വിജയപ്രതീക്ഷയുള്ള മണ്ഡലമാണ് കുട്ടനാടെന്നും രാജേഷ് പറഞ്ഞു.

മൂന്ന് മാസത്തേക്ക്
അടുത്ത ഫെബ്രുവരിയില്‍ പൊതുതിരഞ്ഞെടുപ്പിലേക്കുള്ള നോട്ടിഫിക്കേഷന്‍ വരും. അപ്പോള്‍ മൂന്ന് മാസത്തേക്ക് വേണ്ടി, കോടിക്കണക്കിന് രൂപയും ചെലവാക്കി, പതിനായിരക്കണക്കിന് ആളുകള്‍ ഒരുമിച്ച് കൂടി, ഒരു തിരഞ്ഞെടുപ്പ് വേണമോ എന്നുള്ള ആശങ്ക ആദ്യമായി പങ്കുവച്ചത് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനാണ്. സ്വാഭാവികമായിട്ടും കേരളത്തിലും സര്‍ക്കാരും പ്രതിപക്ഷവും ആ നിലപാടില്‍ എത്തുകയായിരുന്നെന്ന് വിവി രാജേഷ് പറഞ്ഞു.
-
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000












Click it and Unblock the Notifications