'ജനങ്ങളെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയം കഴുകിക്കളയണം'; പാണക്കാട് സയ്യിദ് മൊഈൻ അലി ശിഹാബ് തങ്ങൾ
മലപ്പുറം: ഏത് സാഹചര്യത്തിലും ആളുകൾ ക്ഷമയോടെയും വൈകാരികമായി പക്വതയുള്ളവരുമായിരിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷൻ പാണക്കാട് സയ്യിദ് മൊഈൻ അലി ശിഹാബ് തങ്ങൾ. മതത്തിന്റെയും ജാതിയുടെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്നതിന് പിന്നിലെ രാഷ്ട്രീയം കഴുകി കളയാൻ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ബിജെപി വക്താവ് നുപുർ ശർമ്മ നടത്തിയ അപകീർത്തി പരാമർശം ആഗോളതലത്തിൽ വിമർശിക്കപ്പെടുന്ന സാഹചര്യത്തിലാണ് മൊഈൻ അലി ശിഹാബ് തങ്ങൾ പ്രതികിച്ച് രംഗത്ത് വന്നത്. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.
ഊതിപ്പെരുപ്പിച്ച ദേശ സ്നേഹികളുടെ ചിന്തകളും വാക്കുകളും പ്രവൃത്തികളും ലോകത്തിന് മുന്നിൽ രാജ്യത്തിന്റെ അന്തസ്സ് നഷ്ടപ്പെടുത്തി. എല്ലാ മതങ്ങളെയും ബഹുമാനിക്കണമെന്ന അഭിപ്രായം ഐക്യരാഷ്ട്രസഭയും വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കുറിച്ചു. വിദ്വേഷ പ്രസംഗത്തിനെതിരെ ജനാധിപത്യ ഗവൺമെന്റിന്റെ മൗനത്തെ വിവിധ ഇസ്ലാമിക രാജ്യങ്ങളും ഒഐസിസിയും അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു.
എന്നാൽ സംഭവത്തിൽ ക്ഷമാപണം നടത്താതെ സാഹചര്യത്തെ ന്യായീകരിക്കുന്ന പ്രധാനമന്ത്രിയുടെ തീരുമാനത്തിൽ അത്ഭുതമില്ലെന്നും "ജയ് ഹിന്ദ്" ൽ അവസാനിക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റിൽ അദ്ദേഹം വിമർശിച്ചു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
"ഇന്ത്യയുടെ സമ്പന്നവും വ്യത്യസ്തവുമായ പൈതൃകത്തിൽ ഞാൻ അഭിമാനിക്കുന്നു"
നമ്മുടെ വിദ്യാർത്ഥികൾ അവരുടെ സ്കൂളുകളിൽ നിന്ന് ദിവസവും എടുക്കുന്ന പ്രതിജ്ഞയിൽ മുകളിൽ പറഞ്ഞ കാര്യങ്ങൾ കേൾക്കാം. നമ്മിൽ മാനവിക മൂല്യങ്ങൾ വളർത്തിയെടുക്കാനും ഇന്ത്യയുടെ പൈതൃകവും സംസ്കാരവും ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനും നമ്മുടെ രാഷ്ട്രത്തിന്റെ മഹത്തായ ദർശകർ അത്തരം ആശയങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
എന്നിരുന്നാലും, നമ്മുടെ രാഷ്ട്രത്തിന്റെ ഏക താൽപ്പര്യങ്ങൾക്കും മൂല്യങ്ങൾക്കും വിരുദ്ധമായ അതിശയോക്തി കലർന്ന ദേശസ്നേഹികളുടെ ചിന്തകളും വാക്കുകളും പ്രവൃത്തികളും കാരണം നമ്മുടെ രാജ്യത്തിന്റെ അന്തസ്സ് ലോകത്തിന് മുന്നിൽ നഷ്ടപ്പെടുന്നു. രാജ്യത്തിന്റെ ഓരോ ഭാഗത്തും ജനാധിപത്യത്തോടൊപ്പം മതനിരപേക്ഷതയും ചോദ്യം ചെയ്യപ്പെടുന്നു.
'സ്വപ്നയുടെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ആര്‍എസ്എസിന്റെ രാഷ്ട്രീയ പദ്ധതി, പിസി വെറും ചട്ടുകം';എഎ റഹീം
വിദ്വേഷ പ്രസംഗത്തിനെതിരെ ജനാധിപത്യ ഗവൺമെന്റിന്റെ മൗനത്തെ വിവിധ ഇസ്ലാമിക കോൺട്രികളും ഒഐസിസിയും അപലപിക്കുന്നു. എല്ലാ മതങ്ങളെയും ബഹുമാനിക്കണമെന്ന അഭിപ്രായം പോലും ഐക്യരാഷ്ട്രസഭ വ്യക്തമാക്കിയിട്ടുണ്ട്. സംഭവിച്ചതിൽ ക്ഷമാപണം നടത്തുന്നതിന് പകരം സാഹചര്യത്തെ ന്യായീകരിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തിൽ അത്ഭുതമില്ല.
അത് ശരി.. ഈ ചിത്രത്തിന് ഇത്രേം അര്‍ത്ഥമുണ്ടായിരുന്നല്ലേ...; അഞ്ജു കുര്യന്റെ ചിത്രങ്ങള്‍ കണ്ടോ
മതത്തിന്റെയും ജാതിയുടെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്നതിന് പിന്നിലെ രാഷ്ട്രീയം കഴുകിക്കളയണം. അത്തരം ഏത് സാഹചര്യത്തിലും ആളുകൾ ക്ഷമയോടെയും വൈകാരികമായി പക്വതയുള്ളവരായിരിക്കണം.
ജയ് ഹിന്ദ്.
Recommended Video
സയ്യിദ് മൊയീൻ അലി ശിഹാബ് തങ്ങൾ