ബിബിന്‍ വേണ്ടിയുള്ള കാത്തിരിപ്പും അവസാനിച്ചു; രണ്ടാമത്തെ മൃതദേഹവും കണ്ടെത്തി
കോട്ടയം: വെള്ളപ്പൊക്ക ദുരന്തത്തിനിടെ അതിലേറെ ദു:ഖമുണ്ടാക്കിയ സംഭവം ആയിരുന്നു വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമ സംഘം അപകടത്തില്‍ പെട്ടത്. മാതൃഭൂമി ന്യൂസ് സംഘം ആണ് വള്ളം മറിഞ്ഞ് അപകടത്തില്‍ പെട്ടത്. ചാനലിന്റെ പ്രാദേശിക ലേഖകനായ സജിയുടെ മൃതദേഹം ആണ് ആദ്യം കണ്ടെത്തിയത്. ഒടുവില്‍ തിരുവല്ല ബ്യൂറോയിലെ ഡ്രൈവര്‍ ആയിരുന്ന ബിബിന്റെ മൃതദേഹവും കണ്ടെത്തി.വൈകീട്ട് എഴു മണിയോടെ അപകടം നടന്ന സ്ഥലത്തുനിന്നും മുന്നൂറ് മീറ്റര്‍ അകലെ നിന്നുമാണ് ബിബിന്റെ മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം നടന്ന അപകടത്തില്‍ ആയിരുന്നു രണ്ട് പേരേയും കാണാതായത്. ഇവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയില്‍ ആയിരുന്നു കേരളം. ആ പ്രതീക്ഷകളെയെല്ലാം അസ്ഥാനത്താക്കിക്കൊണ്ടാണ് ഈ വാര്‍ത്ത പുറത്ത് വരുന്നത്.
കല്ലറയ്ക്കടുത്ത് കരിയാറില്‍ വച്ചായിരുന്നു ഇവര്‍ സഞ്ചരിച്ച വള്ളം അപകടത്തില്‍ പെട്ടത്. മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ കെബി ശ്രീധരനേയും ക്യാമറമാന് അഭിലാഷ് നായരേയും രക്ഷപ്പെടുത്തിയിരുന്നു.

അപകടം
തിങ്കളാഴ്ച ഉച്ചയോടെ ആയിരുന്നു മാതൃഭൂമി ന്യൂസ് സംഘം സഞ്ചരിച്ചിരുന്ന കള്ളം കായലില്‍ വച്ച് മുങ്ങിയത്. വള്ളം നിയന്ത്രിച്ചിരുന്ന അഭിലാഷും സമീപ വാസികളും ചേര്‍ന്നാണ് രണ്ട് പേരെ രക്ഷപ്പെടുത്തിയത്. എന്നാല്‍ മറ്റ് രണ്ട് പേരെ രക്ഷിക്കാന്‍ ഇവര്‍ക്കായില്ല.

വള്ളം പെട്ടെന്ന് മറിഞ്ഞു
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഒറ്റപ്പെട്ട കിടക്കുന്ന മുണ്ടാറിലെ ജനങ്ങളുടെ ദുരിതങ്ങള്‍ പകര്‍ത്തി മടങ്ങുകയായിരുന്നു വാര്‍ത്താ സംഘം. എഴുമാന്തുരുത്തിലേക്ക് പോകാനായിരുന്നു പദ്ധതി. അപ്പോഴാണ് വള്ളം പെട്ടെന്ന് മറിഞ്ഞത്. നല്ല അടിയൊഴുക്കുള്ള സമയം ആയിരുന്നു.

അഭിലാഷിന്റെ ഇടപെടല്‍
വള്ളം നിയന്ത്രിച്ചിരുന്ന അഭിലാഷിന്റെ ഇടപെടലാണ് രണ്ട് പേരുടെയെങ്കിലും ജീവന് രക്ഷിച്ചത്. മറിഞ്ഞ വള്ളത്തിന്റെ വശങ്ങളില് പിടിച്ച് നില്ക്കാന് അഭിലാഷ് നിര്‍ദ്ദേശം നല്കി. വള്ളത്തില്‍ പോവുകയായിരുന്ന രണ്ട് പേര് ആണ് ഇത് കണ്ട് അങ്ങോട്ട് പെട്ടെന്ന് തുഴഞ്ഞെത്തിയത്.

രണ്ട് പേരെ രക്ഷിച്ചു
ഉദയകുമാര്‍, ജാന്സണ് എന്നിവരാണ് ആ വള്ളത്തില്‍ ഉണ്ടായിരുന്നത്. അഭിലാഷിന്റെ സഹായത്തോടെ റിപ്പോര്‍ട്ടര്‍ ശ്രീധരനേയും ക്യാമറാന് അഭിലാഷിനേയും ഇവര്‍ വള്ളത്തിലേക്ക് വലിച്ചുകയറ്റി. എന്നാല്‍ മറിഞ്ഞ വള്ളത്തിന്റെ മറുവശത്തുണ്ടായവര് അപ്പോഴേക്കും പിടിവിട്ട് കായലില്‍ മുങ്ങിപ്പോവുകയായിരുന്നു.

പ്രതീക്ഷയോടെ കാത്തിരിപ്പ്
കാണാതായ രണ്ട് പേര്‍ക്ക് വേണ്ടി അപ്പോള്‍ തന്നെ തിരച്ചില്‍ തുടങ്ങിയിരുന്നു. നാട്ടുകാരടെ നേതൃത്വത്തില്‍ ആയിരുന്നു ആദ്യം തിരച്ചില്‍ നടത്തിയത്. പിന്നീട് ഫയര്‍ ഫോഴ്സും നാവിക സേനയും എത്തി രാത്രി ഏഴരയോളം കായലില്‍ തിരഞ്ഞു. അപ്പോഴും രണ്ടും പേരും ജീവനോടെ എവിടെയെങ്കിലും എത്തിയിട്ടുണ്ടാകും എന്ന പ്രതീക്ഷയില്‍ ആയിരുന്നു.

ആദ്യം സജി
പ്രാദേശിക ലേഖകന്‍ ആയ പുഴിക്കോല്‍ പട്ടശ്ശേരില്ഡ സജി(46)യുടെ മൃതദേഹം ആയിരുന്നു ആദ്യം കണ്ടെത്തിയത്. അപകടം നടന്ന സ്ഥലത്തിന് അടുത്ത് നിന്ന് തന്നെ ആയിരുന്നു സജിയുടെ മൃതദേഹം കണ്ടെത്തിയത്. സജിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധിക്കള്‍ക്ക് വിട്ടുകൊടുത്തു.

ബിബിനും
ബിബിന്‍ വേണ്ടിയുള്ള തിരച്ചില്‍ പിന്നേയും തുടരുകയായിരുന്നു. പ്രതീക്ഷയോടെ ഉള്ള ആ കാത്തിരിപ്പിനും ഒടുവില്‍ അവസാനം ആയിരിക്കുകയാണ് ഇപ്പോള്‍.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications