Get Updates
Get notified of breaking news, exclusive insights, and must-see stories!

കൽക്കത്ത കോടതി വിധി സ്വാഗതാർഹം; സംവരണം ഹിന്ദുക്കളിലെ പിന്നാക്ക ജാതിക്കാർക്ക് മാത്രം: സുരേന്ദ്രന്‍

തിരുവനന്തപുരം: മതത്തിൻ്റെ പേരിൽ ബംഗാളിലെ തൃണമൂൽ സർക്കാർ നടപ്പിലാക്കിയ സംവരണം കൽക്കത്ത ഹൈക്കോടതി എടുത്ത് കളഞ്ഞത് സ്വാഗതാർഹമാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മതപരമായ സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന കോടതിയുടെ നിലപാട് ഇൻഡി സഖ്യത്തിനേറ്റ കനത്ത തിരിച്ചടിയാണ്. സംവരണം ഹിന്ദുക്കളിലെ പിന്നാക്ക ജാതിക്കാർക്ക് മാത്രമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

ന്യായമായും OBC/SC/ST വിഭാഗത്തിന് ലഭിക്കേണ്ട ഈ സംവരണത്തിൽ അനാവശ്യമായി മുസ്ലിം സമുദായത്തെ കൂടി കൂട്ടിച്ചേർത്ത് ഇരു വിഭാഗങ്ങളെയും അതിലുപരി ഭരണഘടനയെയും വഞ്ചിക്കുകയാണ് മമത ബാനർജി ചെയ്തത്. കേരളത്തിലെ എൽ ഡി എഫും യു ഡി എഫും കാലങ്ങളായി പരിശ്രമിക്കുന്നതും ഇത് തന്നെയാണ്. തെലങ്കാനയിലും കർണാടകയിലും കോൺഗ്രസും ഇത്തരം ഭരണഘടനാവിരുദ്ധ സംവരണം നടപ്പിലാക്കുകയാണ്.

k-surendran-rally

ഹൈക്കോടതി വിധി നടപ്പിലാക്കില്ല എന്ന് ഒരു മുഖ്യമന്ത്രി പറയുന്നത് ഭരണഘടനയോടുള്ള അവഹേളനമാണ്. ഇൻഡി സഖ്യമാണ് ഭരണഘടനയെ അട്ടിമറിക്കാനുള്ള ധൈര്യം മമതാ ബാനർജിക്ക് നൽകുന്നത്. കേരളത്തിൽ പൗരത്വ നിയമം നടപ്പിലാക്കില്ലെന്ന് പറയുന്ന പിണറായി വിജയനെ പോലെയുള്ള വിഡ്ഢിത്തരമാണ് മമതയും കാണിക്കുന്നത്. അധികാര ദുർവിനിയോഗം നടത്തുന്നവർക്ക് ജനം മറുപടി കൊടുക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

പശ്ചിമ ബംഗാളില്‍ 2010 മുതല്‍ നല്‍കിയ എല്ലാ ഒ.ബി.സി സര്‍ട്ടിഫിക്കറ്റുകളും കഴിഞ്ഞ ദിവസമായിരുന്നു കല്‍ക്കത്ത ഹൈക്കോടതി റദ്ദാക്കിയത്. സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്ന നിയമത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ നിർണ്ണായക വിധി. 2010ന് ശേഷം തയ്യാറാക്കിയ ഒബിസി ലിസ്റ്റ് നിയമവിരുദ്ധമാണെന്ന പറഞ്ഞ ഹൈക്കോടതി 1993ലെ പശ്ചിമ ബംഗാള്‍ കമ്മീഷന്‍ ഫോര്‍ ബാക്ക്വേര്‍ഡ് കമ്മീഷന്‍ ആക്ടിന്റെ അടിസ്ഥാനത്തില്‍ ഒ ബി സികളുടെ പുതിയ പട്ടിക തയ്യാറാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ജസ്റ്റിസ് തപബ്രത ചക്രബര്‍ത്തി, രാജശേഖര്‍ മന്ത എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹർജിയില്‍ വിധി പറഞ്ഞിരിക്കുന്നത്. അതേസമയം, ഇതിനോടകം സർക്കാർ സര്‍വീസിലുള്ളവരേയോ സംവരണത്തിന്റെ ആനുകൂല്യം നേടിയവരോ സംസ്ഥാനത്തെ ഏതെങ്കിലും തെരഞ്ഞെടുപ്പില്‍ വിജയിച്ചവരേയോ ആയ ആളുകളുടെ സേവനത്തെ ഈ ഉത്തരവ് ബാധിക്കില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഹൈക്കോടതി വിധി അംഗീകരിക്കുന്നില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി മമത ബാനർജി സ്വീകരിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+