കേന്ദ്രത്തിന്റെ കളി കേരളത്തിലും, സെന്‍സര്‍ ബോര്‍ഡ് ഓഫീസര്‍ക്ക് കിട്ടിയ പണി
അടിയന്തരാവസ്ഥക്കാലത്തെ കുറിച്ചുള്ള യദു കൃഷ്ണന്റെ 21 മന്ത്സ് ഓഫ് ഹെല് എന്ന ഡോക്യുമെന്ററിക്കാണ് കേരള റീജ്യണല്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചത്.
തിരുവനന്തപുരം: സിനിമകള്‍ വെട്ടിനശിപ്പിക്കുന്നത് അസഹിഷ്ണുതയുടെ ഇക്കാലത്ത് വലിയ കാര്യമൊന്നുമല്ല. എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് ഓഫീസറെ തന്നെ വെട്ടിയൊതുക്കിയാലോ. അങ്ങനെയൊന്ന് സംഭവിച്ചിരിക്കുകയാണ് കേരളത്തില്‍. ആര്‍എസ്എസിനെ സംഭവമായി കാണിക്കുന്ന ഡോക്യുമെന്ററിക്ക് സര്‍ട്ടിഫിക്കറ്റ് നല്കാന് സെന്‍സര്‍ ബോര്‍ഡ് നേരത്തെ വിസമ്മതിച്ചു. ഈ സംഭവത്തെ തുടര്‍ന്നാണ് സെന്‍സര്‍ ബോര്‍ഡ് റീജ്യണല്‍ ഓഫീസര്‍ ഡോ എ പ്രതിഭയ്ക്കാണ് കസേര നഷ്ടമായത്.
വനിതയായത് കൊണ്ട് വിവാദങ്ങളൊഴിവാക്കാന്‍ മറ്റൊരു വനിതയയെ തന്നെ നിയമിക്കണമെന്നാല്ലോ പിന്തുടര്‍ന്നുപോരുന്ന ചട്ടം. ഇവിടെയും ആ നിയമം തെറ്റിക്കാതെ തങ്ങള്‍ക്ക് പ്രിയപ്പെട്ടൊരാളെ അവിടെ നിയമിച്ചെങ്കിലും അവര്‍ക്ക് ഇപ്പോള്‍ ചുമതലേല്ക്കാന് പറ്റാത്ത അവസ്ഥയാണ്.

ഒഴിഞ്ഞ് പോകില്ലെന്ന് സെന്‍സര്‍ ബോര്‍ഡ് ഓഫിസര്‍
കേന്ദ്രസര്‍ക്കാര്‍ വെറും വാക്കാല്‍ പറഞ്ഞാല്‍ ഒഴിഞ്ഞു പോകില്ലെന്ന് ഡോ പ്രതിഭ പറഞ്ഞിട്ടുണ്ട്. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ഇക്കാര്യം റീജ്യണല്‍ ഓഫിസിലും അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഔദ്യോഗികമായി അറിയിപ്പ് കൈവശം ലഭിച്ചാലേ പദവിയില്‍ നിന്ന് ഒരാള്‍ ഒഴിഞ്ഞ് പോകേണ്ടതുള്ളൂ. എന്നാല്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മറ്റ് പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.

അനുമതി നിഷേധിച്ചത് 21 മന്ത്സ് ഓഫ് ഹെല്ലിന്
അടിയന്തരാവസ്ഥക്കാലത്തെ ദുരിതങ്ങളെ കുറിച്ച് യദു കൃഷ്ണന് സംവിധാനം ചെയ്ത 21 മന്ത്സ് ഓഫ് ഹെല് എന്ന ഡോക്യുമെന്ററിക്കാണ് കേരള റീജ്യണല്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചത്. ആര്‍എസ്എസിനെ പ്രകീര്‍ത്തിക്കുന്ന രംഗങ്ങള്‍ വേണ്ടെന്നും അക്കാലത്തെ അക്രമങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത് ഒരു പാര്‍ട്ടിയെ മോശമാക്കുന്നതിന് വേണ്ടിയാണെന്നും അനുമതി നിഷേധിച്ച് ഡോ പ്രതിഭ പറഞ്ഞിരുന്നു. തുടര്‍ന്ന് ബോര്‍ഡിനെതിരേ വിമര്‍ശനവുമായി സംവിധായകന് തന്നെ രംഗത്തെത്തിയിരുന്നു.

ഇടപെട്ടത് ബിജെപി സംസ്ഥാന നേതൃത്വം
സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തിനെതിരേ ആദ്യം രംഗത്തെത്തിയത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരാണ്. ആര്‍എസ്എസിനെ മഹത്ത്വവല്‍ക്കരിച്ചു എന്ന് ഒറ്റക്കാരണം കൊണ്ട് മാത്രമാണ് ഡോക്യുമെന്ററിക്ക് അനുമതി നിഷേധിച്ചതെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. തുടര്‍ന്ന് കുമ്മനവും, ആര്.എസ്.എസ് നേതൃത്വവും ഇക്കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ പെടുത്തി. നിരന്തര സമ്മര്‍ദത്തിനൊടുവിലാണ് പ്രതിഭയെ മാറ്റാന്‍ തീരുമാനിച്ചത്.

ആദ്യം അനുകൂലിച്ചു, പിന്നെ പുറത്താക്കി
നേരത്തെ കേന്ദ്രത്തിന്റെ നിര്‍ദേശപ്രകാരം നിരവധി ചിത്രങ്ങളെ വെട്ടിനശിപ്പിക്കാന്‍ റീജ്യണല്‍ സെന്‍സര്‍ ബോര്‍ഡ് തയ്യാറായിരുന്നു. കഥകളി എന്ന ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുകയും ആഭാസത്തിന് റീജ്യണല്‍ സെന്‍സര്‍ബോര്‍ഡ് പറഞ്ഞ വിചിത്ര ന്യായങ്ങളെ തുടര്‍ന്ന് എ സര്‍ട്ടിഫിക്കറ്റുമാണ് നല്‍കിയിരുന്നത്. സനല്‍ കുമാര്‍ ശശിധരന്റെ സെക്സി ദുര്‍ഗ എസ് ദുര്ഗയായതും ഇപ്രകാരമായിരുന്നു. ഈ തീരുമാനങ്ങളെല്ലാം നേരത്തെ സെന്‍സര്‍ ബോര്‍ഡ് അനുകൂലിച്ചിരുന്നു. എന്നാല്‍ ആര്‍എസ്എസിനെ തൊട്ടുകളിച്ചതാണ് ഇപ്പോഴത്തെ നടപടിക്ക് കാരണമായത്. നേരത്തെ പഹലജ് നിഹലാനിക്കും ഇതേ അവസ്ഥ നേരിടേണ്ടി വന്നിരുന്നു.
-
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications