മതസ്പർധ ഉണ്ടാക്കുന്ന പോസ്റ്റുകൾ ഇട്ടാൽ പിടി വീഴും; പ്രതികളെ കുരുക്കാൻ തയ്യാറെടുത്ത് കേരള പൊലീസ്
മതസ്പർധ ഉണ്ടാക്കുന്ന പോസ്റ്റുകൾ ഇട്ടാൽ പിടി വീഴും; പ്രതികളെ കുരുക്കാൻ തയ്യാറെടുത്ത് കേരള പൊലീസ്
തിരുവനന്തപുരം: കേരളത്തിൽ നവമാധ്യമങ്ങളിൽ മതസ്പർധ ഉണ്ടാക്കുന്ന പോസ്റ്റുകൾ ഇട്ടാൽ അവരെ ഉടൻ തന്നെ അറസ്റ്റ് ചെയ്യാൻ നിർദ്ദേശം. സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്താണ് നിർദ്ദേശം നൽകിയത്. ഇത് സംബന്ധിക്കുന്ന ഉത്തരവ് പുറത്തിറക്കി. അതു പ്രകാരം ജില്ലയിലെ പൊലീസ് മേധാവിമാർക്ക് ഡിജിപി നിർദ്ദേശം നൽകിട്ടുണ്ട്. പോലീസ് മുന്നറിയിപ്പ് നൽകിയിട്ടും പോസ്റ്റുകള്‍ വീണ്ടും പ്രചരിപ്പിക്കുകയാണ്.
ഈ സാഹചര്യം കണക്കിലെടുത്താണ് പൊലീസ് കർശന നടപടികളിലേക്ക് കടക്കുന്നത്. നവ മാധ്യമങ്ങളിൽ മത സ്പർധ വളർത്തുന്ന തരത്തിലുളള പോസ്റ്റുകളുടെ പ്രചരണം കൂടുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. സംസ്ഥാനത്ത് ഒരു മാസത്തിനിടെ 144 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

എന്നാൽ, കഴിഞ്ഞ മാസം 18 മുതൽ ഈ മാസം മൂന്നു വരെയുളള കണക്കുകളാണ് 144. എന്നാൽ, ഇതിൽ പൊലീസിന് 41 പ്രതികളെ മാത്രമാണ് പിടികൂടാൻ സാധിച്ചത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകള്‍ രജിസ്റ്റർ ചെയ്തത്. 32 കേസുകളാണ് ഇവിടെ. എന്നാൽ, 21 പ്രതികളെ പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്യുകയും ചെയ്തു.
അതേ സമയം, ആലപ്പുഴയിൽ 16 കേസുകള്‍ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ, ജില്ലയിൽ ഒരാളെ മാത്രം ആണ് പൊലാസ് അറസ്റ്റ് ചെയ്യാൻ സാധിച്ചത്. എറണാകുളം റൂറലിൽ 14 കേസുകള്‍ രജിസ്റ്റർ ചെയ്തെങ്കിലും ഒരാളെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളൂ. ബാക്കി പ്രതികളെ ഉടൻ പിടി കൂടണം എന്നാണ് ജില്ലാ പൊലീസ് മേധാവിമാർക്ക് ഡിജിപി നൽകിയ നിർദ്ദേശം. ഇനിയും കേസുകൾ ഉയരാനാണ് സാധ്യത. ഈ സാഹചര്യത്തിലാണ് കണക്കുകളിൽ ഉൾപ്പെട്ട എല്ലാ പ്രതികളെയും ഉടൻ പിടികൂടാൻ വേണ്ടി നിർദ്ദേശം നൽകി കഴിഞ്ഞത്.
ആലപ്പുഴയിൽ ആർ എസ് എസ് - എസ് ഡി പി ഐ നേതാക്കളുടെ കൊലപാതകത്തിന് ശേഷം ആണ് സംസ്ഥാനത്ത് നവമാധ്യമങ്ങൾ വഴി മതസ്പർധ വളർത്തുന്ന പോസ്റ്റുകള്‍ വ്യാപകമായി പ്രചരിച്ചു തുടങ്ങിയത്. ഇത്തരം പോസ്റ്റിലൂടെ സമൂഹത്തിൽ ഭിന്നത വളർത്തുന്ന പോസ്റ്റുകള്‍ക്ക് പിന്നിൽ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ പൊലീസ്.
അതേ സമയം, കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഇടുക്കിയിൽ മതസ്പർധ വളർത്തുന്ന തരത്തിൽ ഫേസ് ബുക്കിൽ പോസ്റ്റിട്ടുവെന്ന പരാതിയിൽ എസ് ഡി പി ഐ പ്രവർത്തകനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കട്ടപ്പന കൊല്ലംപറമ്പിൽ ഉസ്മാൻ ഹമീദ്നെയാണ് കസ്റ്റഡിയിൽ എടുത്തത്. 41 വയസ്സുണ്ട് ഇയാൾക്ക്. സൈബർ സെല്ലിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ആർ എസ് എസ് കലാപത്തിന് ആഹ്വാനം ചെയ്തതായുള്ള വാർത്തയുമായി ബന്ധപ്പെട്ടായിരുന്നു ഇയാളുടെ എഫ്ബി പോസ്റ്റ്.
ഇത് മതസ്പർധ വളർത്തുന്ന തരത്തിലുള്ളതാണെന്ന് ആരോപിച്ചുള്ള പരാതിയിലാണ് പൊലീസ് നടപടി സ്വീകരിച്ചിരുന്നത്. കട്ടപ്പന തകടിയേൽ ടെക്സ്റ്റയിസിന് സമീപത്തെ മൊബൈൽ കടയിൽ നിന്നും ആണ് പൊലീസ് അറസ്റ്റ് ഇയാളെ ചെയ്തത്. ജാമ്യം ഇല്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.
അതേ സമയം, ഇയാളെ സ്റ്റേഷനിൽ എത്തിച്ചതോടെ വലിയ തരത്തിലുളള പ്രതിഷേധം ആണ് നടന്നത്. പോപ്പുലർ ഫ്രണ്ട് നെടുങ്കണ്ടം ഏരിയ കമ്മറ്റിയുടെ നേത്യത്വത്തിൽ സ്റ്റേഷൻ ഉപരോധിച്ചിരുന്നു. കള്ളക്കേസ് ചമച്ചുവെന്ന് ആരോപിച്ചാണ് പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിൽ കട്ടപ്പന പൊലീസ് സ്റ്റേഷൻ ഉപരോധിച്ചത്. അനാവശ്യമായി എസ് ഡി പി ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്ന നടപടി പൊലീസ് അവസാനിപ്പിക്കണം എന്നും പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു. ജനുവരി ആദ്യ ആഴ്ചയിലാണ് ഇത്തമൊരു സംഭവം നടന്നിരുന്നത്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications