ദിലീപിന്റെ ഫോണിലെ വിവരങ്ങൾ മായ്ച്ച് കളഞ്ഞ ആ കമ്പ്യൂട്ടർ രാമൻപിള്ളയുടെ കൈയ്യിൽ; കേസെടുക്കാതെ പോലീസ്
കോഴിക്കോട്; നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനേയും അഭിഭാഷകരേയും പ്രതിക്കൂട്ടിലാക്കി കൊണ്ടുള്ള നിർണായക വെളിപ്പെടുത്തലായിരുന്നു സൈബർ വിദഗ്ദനായ സായ് ശങ്കർ നേരത്തേ നടത്തിയത്. ദിലീപിന്റെ ഫോണിലെ വിവരങ്ങൾ മായ്ച്ച് കളഞ്ഞത് താനാണെന്നും അഭിഭാഷകരുടെ നിർദ്ദേശ പ്രകാരമായിരുന്നു അതെന്നുമായിരുന്നു സായ് ശങ്കർ പറഞ്ഞത്. തന്റെ കമ്പ്യൂട്ടർ ഉപയോഗിച്ചാണ് വിവരങ്ങൾ മായ്ച്ച് കളഞ്ഞതെന്നും സായ് ശങ്കർ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഈ കമ്പ്യൂട്ടർ നിലവിൽ ദിലീപിന്റെ അഭിഭാഷകനായ രാമൻപിള്ളയുടെ കൈവശമാണുള്ളതെന്നായിരുന്നു സായ് ശങ്കർ വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിട്ടും എന്തുകൊണ്ടാണ് രാമൻപിള്ളയ്ക്കെതിരെ കേസെടുക്കാത്തതെന്ന ചോദ്യമാണ് ഉയരുന്നത്.

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ഹർജിയിൽ വാദം തുടരുന്നതിനിടെ തന്റെ ഫോണുകൾ മുംബൈയിലെ സ്വകാര്യ ലാബിൽ അയച്ച് വിവരങ്ങൾ നടൻ മായ്ച്ച് കളഞ്ഞതായി പോലീസ് കണ്ടെത്തിയിരുന്നു. ഇതിന് പുറമെയാണ് ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നീക്കം ചെയ്യാൻ സ്വകാര്യ സൈബർ വിദഗ്ദനായ സായ് ശങ്കറിന്റെ സഹായവും തേടിയതായുള്ള വിവരങ്ങൾ

ദിലീപിന്റെ അഭിഭാഷകനായ രാമൻപിള്ളയുടെ ഓഫീസിൽ വെച്ചും എറണാകുളത്തെ ഒരു ഹോട്ടലിൽ വെച്ചുമെല്ലാം താൻ ദിവസങ്ങളെടുത്ത് ഫോണുകളിലെ വിവരങ്ങൾ ഇല്ലാതാക്കിയെന്ന് സായ് ശങ്കർ സമ്മതിച്ചിരുന്നു. ഇതോടെ കേസിൽ ഏറ്റവും നിർണായകമായേക്കാവുന്ന രേഖകൾ നശിപ്പിച്ച സായ് ശങ്കറിന്റെ ഐ മാക്കും ഐ ഫോൺ ,ഐ പാഡ് എന്നിവയും പോലീസ് പിടിച്ചെടുത്തു.
എന്നാൽ പരിശോധനയിൽ ഒന്നും കണ്ടെത്താൻ പോലീസിന് സാധിച്ചില്ല.

അതേസമയം വിവരങ്ങൾ താൻ മായ്ച്ച് കളഞ്ഞ കമ്പ്യൂട്ടർ രാമൻപിള്ളയുടെ കൈവശമാണെന്നും ഇത് തനിക്ക് തിരിച്ച് വേണമെന്നും ആവശ്യപ്പെട്ട് സായ് ശങ്കർ ക്രൈംബ്രാഞ്ചിന് പരാതി നൽകി. തന്റെ കമ്പ്യൂട്ടർ രാമൻപിള്ള പിടിച്ച് വെച്ചിരിക്കുകയാണെന്നായിരുന്നു സായ് ശങ്കർ പരാതിയിൽ പറഞ്ഞത്. ഇത് സംബന്ധിച്ച് അന്വേഷിക്കണമെന്നും കേസെടുക്കണമെന്നുമുള്ള ക്രൈംബ്രാഞ്ച് റിപ്പോർട്ട് ഉണ്ടായിരുന്നുവെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ കേസ് എടുക്കാൻ തയ്യാറായിട്ടില്ല.

കേസെടുക്കുന്ന കാര്യത്തിൽ സംസ്ഥാന പോലീസ് മേധാവി നിയമോപദേശം തേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈ കമ്പ്യൂട്ടർ ലഭിച്ചാൽ കേസിൽ വെളിച്ചം വീശുന്ന നിർണായക വിവരങ്ങൾ ഉണ്ടാകുമെന്ന് തന്നെയാണ് പോലീസ് നിഗമനം. എന്നാൽ രാമൻപിള്ളയ്ക്കെതിരെ നടപടിയെടുക്കാൻ വൈകുന്നതോടെ ഈ സാധ്യതകൾ മങ്ങുകയാണ്. കമ്പ്യൂട്ടർ ലഭിച്ചാൽ പല കാര്യങ്ങളും തനിക്ക് വീണ്ടെടുക്കാൻ സാധിക്കുമെന്ന് സായ് ശങ്കർ നേരത്തേ വ്യക്തമാക്കിയിരുന്നു. കേസിൽ മാപ്പു സാക്ഷിയാണ് സായ് ശങ്കർ.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ അഭിഭാഷകരുടെ ഇടപെടൽ തുടക്കം മുതൽ തന്നെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. രാമൻപിള്ളയും അദ്ദേഹത്തിന്റെ സംഘത്തിലെ വക്കീലൻമാരും പ്രതിക്ക് വേണ്ടി ഇടപെടൽ നടത്തുന്നുണ്ടെന്ന ആക്ഷേപം അതിജീവിതയായ നടി ഉൾപ്പെടെ ഉന്നയിച്ചിരുന്നു. സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും അഭിഭാഷകർ ശ്രമിച്ചെന്ന് കാണിച്ച് ബാർ കൗൺസിലിൽ അതിജീവിത പരാതിയും നൽകിയിരുന്നു.

മുംബൈയിലെ സ്വകാര്യ ലാബിൽ ദിലീപ് നൽകിയ ഫോണുകൾ തിരിച്ചെത്തിക്കാൻ അവിടേക്ക് പോയത് അഭിഭാഷകർ ആണെന്നും പോലീസ് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ അഭിഭാഷകർക്കെതിരെ കടുത്ത നടപടിയുണ്ടാകണമെന്ന ആവശ്യം ഉയർന്നെങ്കിലും ഇവർക്കെതിര കേസെടുക്കാൻ പോലും അന്വേഷണ സംഘം ഇതുവരെ തയ്യാറായിട്ടില്ല.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ












Click it and Unblock the Notifications