മുഖ്യമന്ത്രിയുടെ ലണ്ടന്‍ യാത്രയില്‍ ചെലവായ തുക പുറത്ത്; വിമാന ടിക്കറ്റ് ഇല്ലാതെ ചെലവായത് ലക്ഷങ്ങള്‍..!
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും മന്ത്രിമാരും നടത്തിയ ഒക്ടോബര്‍ മാസത്തെ ലണ്ടന്‍ യാത്രക്ക് ചെലവായത് ലക്ഷങ്ങള്‍ എന്ന് റിപ്പോര്‍ട്ട്. വിവരാവകാശ രേഖയെ ഉദ്ധരിച്ച് മനോരമ ഓണ്‍ലൈനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊച്ചി സ്വദേശി എസ് ധനരാജ് ആണ് വിവരാവകാശ നിയമപ്രകാരം കണക്ക് ശേഖരിച്ചത് എന്നാണ് റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നത്.
സംസ്ഥാന സര്‍ക്കാര്‍ ഇത് സംബന്ധിച്ച കണക്കുകള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ലണ്ടന്‍ ഹൈക്കമ്മീഷനില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടപ്പോഴാണ് മുഖ്യമന്ത്രിയുടേയും സംഘത്തിന്റെയും വിദേശ യാത്രകളുടെ ചെലവ് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വന്നത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ടില്‍ പറയുന്നത് പ്രകാരമുള്ള കണക്കുകള്‍ പരിശോധിക്കാം.

ഇക്കഴിഞ്ഞ ഒക്ടോബറിലാണ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും മന്ത്രിമാരുടെ വിവിധ സംഘങ്ങളും യൂറോപ്യന്‍ പര്യടനം നടത്തിയത്. നോര്‍വേ, ബ്രിട്ടന്, ഫിന്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ ആയിരുന്നു മുഖ്യമന്ത്രിയുടെയും സംഘങ്ങളുടെയും സന്ദര്‍ശനം. നേരത്തെ ഒക്ടോബര്‍ രണ്ടിന് ആയിരുന്നു മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും യൂറോപ്പ് പര്യടനം നിശ്ചയിച്ചിരുന്നത്.

എന്നാല്‍ സി പി ഐ എം പൊളിറ്റ് ബ്യൂറോ അംഗവും മുന്‍ ആഭ്യന്തരമന്ത്രിയും ആയിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മരണത്തെ തുടര്‍ന്ന് യാത്ര മാറ്റിവെക്കുകയായിരുന്നു. പിന്നീട് ഒക്ടോബര്‍ നാലിനാണ് മുഖ്യമന്ത്രിയും സംഘവും പുഖപ്പെട്ടത്. ഒക്ടോബറില്‍ മുഖ്യമന്ത്രിയും സംഘവും ലണ്ടനില്‍ തങ്ങിയപ്പോള്‍ ഹോട്ടല്‍ താമസത്തിനും ഭക്ഷണത്തിനും നഗരയാത്രകള്‍ക്കുമായി ചെലവിട്ട തുകയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

ലണ്ടനിലെ ഈ ചെലവുകള്‍ക്കായി 43.14 ലക്ഷം രൂപയാണ് ചെലവിട്ടത്. ഇതില്‍ ഹോട്ടല്‍ താമസത്തിനായി 18.54 ലക്ഷം രൂപയാണ് ചെലവായത്. ലണ്ടനിലെ യാത്രകള്‍ക്ക് 22.38 ലക്ഷം രൂപയും വിമാനത്തവാളത്തിലെ ലോഞ്ചിലെ ഫീസായി 2.21 ലക്ഷം രൂപയും ചെലവായി. ആദ്യഘട്ടത്തില്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനാണ് ഈ തുക ചെലവിട്ടത് എങ്കിലും പിന്നീട് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ഈ തുക ലണ്ടന്‍ ഹൈക്കമ്മിഷന് കൈപ്പറ്റിയതായാണ് റിപ്പോര്‍ട്ട്.

യാത്രയില്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം മന്ത്രിമാരായ വി ശിവന്‍കുട്ടി, പി രാജീവ്, വീണാ ജോര്‍ജ്, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്മാന് വി കെ രാമചന്ദ്രന്, ചീഫ് സെക്രട്ടറി വി പി ജോയി, ഓഫിസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി വേണു രാജാമണി, വ്യവസായ സെക്രട്ടറി സുമന് ബില്ല, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, മുഖ്യമന്ത്രിയുടെ പി എ വി എം സുനീഷ്, മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്.

അതേസമയം ലണ്ടനിലേക്കുള്ള വിമാന യാത്ര ഒഴികെ ഉള്ള ചെലവാണ് 43.14 ലക്ഷം രൂപ എന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്ന് വിദേശത്തേക്കും തിരിച്ചുമുള്ള യാത്രയുടെ വിമാന ടിക്കറ്റിന്റെ നിരക്കുകള്‍ അറിയിച്ചിട്ടില്ല. അതേസമയം മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ ചെലവുകള്‍ അവര്‍ തന്നെയാണ് വഹിച്ചത് എന്നാണ് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം തുടങ്ങിയ മേഖലകളിലെ മാതൃകകള്‍ പഠിക്കാനായിരുന്നു വിദേശ യാത്ര.

ഇതിനോടൊപ്പം ഈ രാജ്യങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്തുക എന്നതും സന്ദര്‍ശനത്തിന്റെ ലക്ഷ്യമായിരുന്നു. അതേസമയം മുഖ്യമന്ത്രിയോടൊപ്പം കുടുംബത്തെ വിദേശയാത്രക്കായി ഒപ്പം കൂട്ടിയത് വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുക്കാതെ ഉള്ള യാത്രയാണ് എന്നായിരുന്നു വിമര്‍ശനം. യാത്രയുടെ ചെലവ് കണക്കുകള്‍ പുറത്ത് വിടണം എന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടിരുന്നു.
-
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
"ഭരണത്തുടർച്ച ഉറപ്പ്"; കേരളത്തെ അടുത്ത തലത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി! -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്?












Click it and Unblock the Notifications