രണ്ട് ടേം നിബന്ധന കർശനമോ? മത്സരരംഗത്ത് നിന്ന് മാറി നിൽക്കുക അഞ്ച് മന്ത്രിമാരുൾപ്പെടെ 22 പേർ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ രണ്ട് തവണ തുടർച്ചയായി മത്സരിച്ചവരെ മാറ്റി നിർത്തിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. രണ്ട് തവണ തുടർച്ചയായി മത്സരിച്ചവരെ മാറ്റിനിർത്താൻ സിപിഎം തീരുമാനിച്ചാൽ ഇത്തവണ പാർട്ടിയിൽ നിന്ന് പല നേതാക്കൾക്കും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില

ഗുണം ചെയ്യും
രണ്ട് ടേം തുടർച്ചയായി മത്സരിച്ചവരെ മത്സരഗംത്ത് നിന്ന് മാറ്റി നിർത്താനാണ് നീക്കമെങ്കിൽ സിപിഎമ്മിലെ മുതിർന്ന നേതാക്കളിൽ വലിയൊരു വിഭാഗം തന്നെ മത്സരരംഗത്ത് നിന്ന് മാറ്റിനിർത്തപ്പെടും. ഇതോടെ തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടി പയറ്റിയ അതേ തന്ത്രം തന്നെയായിരിക്കും നിയമസഭാ തിരഞ്ഞെടുപ്പിലും സിപിഎം പുറത്തെടുക്കുകയെന്നാണ് സൂചന.

പുതുമുഖങ്ങളെ ഇറക്കാൻ
തുടർച്ചയായി രണ്ട് ടേം മത്സരിച്ച് വിജയിച്ചവരെ മാറ്റിനിർത്തിക്കൊണ്ട് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത് പാർട്ടിയെ സംബന്ധിച്ച് വെല്ലുവിളിയാണ്. എന്നാൽ കേരളത്തിൽ ഭരണത്തുടർച്ച ലക്ഷ്യമിടുന്ന സിപിഎമ്മിന് അനിവാര്യമായവരെ മാത്രം വീണ്ടും മത്സരിപ്പിച്ച് കൂടുതൽ പുതുമുഖങ്ങളെ മത്സരരംഗത്തേക്ക് എത്തിക്കാനാണ് നീക്കം. അതേ സമയം പ്രായാധിക്യവും ആരോഗ്യപ്രശ്നങ്ങളും മൂലം തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് വിഎസ് അച്യുതാനന്ദൻ വ്യക്തമാക്കിയിരുന്നു. തുടർച്ചയായ നാല് തവണയാണ് വിഎസ് അച്യുതാനന്ദൻ മലമ്പുഴയിൽ നിന്ന് മത്സരിച്ചത്.

മന്ത്രിമാർക്ക് തിരിച്ചടി
കേരളത്തിലെ നിലവിലെ മന്ത്രിമാരിൽ എകെ ബാലൻ, ജി സുധാകരൻ, സി രവീന്ദ്രനാഥ്, എന്നിവർക്ക് അവസരം നഷ്ടമായേക്കും. രണ്ടിലധികം തവണ മത്സരിച്ച് വിജയിച്ചു എന്നത് തന്നെയാണ് ഇതിനുള്ള കാരണം. സിപിഎം ഈ ചട്ടം പാലിച്ചാൽ ആറ്റിങ്ങലിൽ ബി സത്യൻ, ചാലക്കുടിയിൽ ബിഡി ദേവസി, കൊട്ടാരക്കരയിൽ ഐഷ പോറ്റി, ബാലുശ്ശേരിയിൽ പുരുഷൻ കടലുണ്ടി, കൊയിലാണ്ടിയിൽ കെ ദാസൻ, കല്യാശ്ശേരിയിൽ ടിവി രാജേഷ്, തളിപ്പറമ്പിൽ ജയിംസ് മാത്യൂ, ഉദുമയിൽ കെ കുഞ്ഞിരാമൻ എന്നിവർക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല. മന്ത്രി ഡോ. തോമസ് ഐസക് രണ്ട് തവണ ആലപ്പുഴയിൽ നിന്നും രണ്ട് തവണ മാരാരിക്കുളത്ത് നിന്നും വിജയിച്ചിരുന്നു.

നേതാക്കൾക്ക് പരിഗണന
മാവേലിക്കരയിൽ ആർ രാജേഷ്, റാന്നിയിൽ രാജു എബ്രഹാം, ഗുരുവായൂരിൽ കെവി അബ്ദുൾ ഖാദർ, വൈപ്പിനിൽ എസ് ശർമ, കോഴിക്കോട് നോർത്തിൽ എസ് പ്രദീപ് കുമാർ എന്നിവർ രണ്ട് ടേമിലധികം മത്സരിച്ചിട്ടുണ്ട്. എന്നാൽ പ്രാദേശിക സാഹചര്യം കണക്കിലെടുത്ത് ഇവരെ ഇതതവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിപ്പിക്കും.

തുടർച്ചയായി മത്സരം
വ്യാവസായിക വകുപ്പ് മന്ത്രി എസി മൊയ്തീൻ രണ്ട് ടേം പൂർത്തിയാക്കിയെങ്കിലും തുടർച്ചയായി മത്സരിച്ചിരുന്നില്ല. 2006ൽ വടക്കാഞ്ചേരിയിൽ നിന്നും 2016ൽ കുന്നംകുളത്ത് നിന്നുമാണ് മത്സരിച്ച് വിജയിച്ചിട്ടുള്ളത്. കുന്നംകുളത്ത് നിന്ന് തന്നെ എസി മൊയ്തീനെ മത്സരിപ്പിക്കാനാണ് സാധ്യത. രണ്ട് ടേം തുടർച്ചയായി മത്സരിച്ചവരെ വീണ്ടും മത്സരിപ്പിക്കില്ലെന്ന നിലപാട് കടുപ്പിച്ചാൽ അഞ്ച് മന്ത്രിമാരും 17 സിറ്റിംഗ് എംഎൽഎമാരും മത്സര രംഗത്തുണ്ടാകില്ല.
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം












Click it and Unblock the Notifications