Get Updates
Get notified of breaking news, exclusive insights, and must-see stories!

മാനംമുട്ടെ ഉയര്‍ന്ന് പൊന്ന്... എന്നിട്ടും വാങ്ങാന്‍ ആളുണ്ട്! കാരണമെന്ത്..?

ഇന്ത്യയില്‍ വളരെ പണ്ട് മുതലേ സമൃദ്ധിയുടെയും പാരമ്പര്യത്തിന്റെയും സമ്പത്തിന്റെയും പ്രതീകമാണ് സ്വര്‍ണം. ദീപാവലി മുതല്‍ വിവാഹം വരെ ഏത് ആഘോഷത്തിനും സ്വര്‍ണം വാങ്ങുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. അതിനാല്‍ തന്നെ ആഘോഷങ്ങളില്‍ സ്വര്‍ണം ഒരു പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്നു. എന്നാല്‍ നിലവിലെ സ്വര്‍ണവില ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം അത്ര ശുഭകരമല്ല.

ഓരോ ദിവസവും പുതിയ റെക്കോഡുകളാണ് വിലയില്‍ സ്വര്‍ണം രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. മറ്റൊരു ഉത്സവ സീസണിലേക്ക് അടുക്കുമ്പോള്‍ നിലവിലെ ഉയര്‍ന്ന സ്വര്‍ണ വില വാങ്ങുന്നവരുടെ ആവേശത്തെ തളര്‍ത്തുമോ എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. സമീപ മാസങ്ങളില്‍ സ്വര്‍ണ വില റെക്കോര്‍ഡ് ഉയരത്തിലെത്തിരുന്നു. കഴിഞ്ഞ ദിവസം 10 ഗ്രാമിന് 90000 രൂപ എന്ന മാന്ത്രികസംഖ്യ സ്വര്‍ണം പിന്നിട്ടിരുന്നു.

Gold Price

സ്വര്‍ണം വാങ്ങാനിരിക്കുന്നവരെ പിന്നോട്ടടിപ്പിക്കുന്നതായിരുന്നു ഇത്. ധന്‍തേരസ്, ദീപാവലി പോലുള്ള നിര്‍ണായക സീസണുകളിലെ സ്വര്‍ണ വാങ്ങലുകളെ വിലവര്‍ധനവ് ബാധിച്ചു. ഉയര്‍ന്ന വിലകള്‍ തീര്‍ച്ചയായും ഒരു ആശങ്കയാണെങ്കിലും ഒരു ആസ്തി എന്ന നിലയിലുള്ള സ്വര്‍ണത്തിന്റെ പങ്ക്, അതിന്റെ ചരിത്രപരമായ പ്രവണതകള്‍, ഉത്സവ വാങ്ങലിനെ ചുറ്റിപ്പറ്റിയുള്ള മൊത്തത്തിലുള്ള വികാരം എന്നിവ പരിഗണിക്കേണ്ടത് പ്രധാനമാണ്.

പണപ്പെരുപ്പ സമ്മര്‍ദ്ദങ്ങള്‍, ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍, ആഗോള കറന്‍സികളിലെ ഏറ്റക്കുറച്ചിലുകള്‍ എന്നിവയാണ് മഞ്ഞ ലോഹത്തിന്റെ വര്‍ധനവിന് കാരണമായത്. പരമ്പരാഗത സ്വര്‍ണാഭരണങ്ങളോ നാണയങ്ങളോ വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഈ വില വര്‍ധനവ് തിരിച്ചടിയാണ് എന്നതില്‍ സംശയമില്ല. ഇതൊക്കെയാണെങ്കിലും ഇന്ത്യയുടെ സ്വര്‍ണ ആവശ്യകത ഉയര്‍ന്ന നിലയില്‍ തുടരുന്നു.

ഒരു നിക്ഷേപമെന്ന നിലയില്‍ അതിന്റെ ആകര്‍ഷണീയതയും സാംസ്‌കാരിക രീതികളും തന്നെയാണ് അതിന് കാരണം. എന്നിരുന്നാലും വിലയിലെ റെക്കോഡ് വര്‍ധനവ് മുന്‍ഗണനകളില്‍ മാറ്റം സൃഷ്ടിച്ചു. പരമ്പരാഗത സ്വര്‍ണാഭരണങ്ങള്‍ക്ക് പകരം വെള്ളി അല്ലെങ്കില്‍ സ്വര്‍ണ്ണ ഇടിഎഫുകള്‍ പോലുള്ള കൂടുതല്‍ താങ്ങാനാവുന്ന ബദലുകള്‍ പല ഉപഭോക്താക്കളും തിരഞ്ഞെടുക്കുന്നു.

സ്വര്‍ണ്ണം vs ഇക്വിറ്റി

പണ്ട് കാലം തൊട്ടെ സാമ്പത്തിക അനിശ്ചിതത്വത്തിന്റെ കാലഘട്ടങ്ങളില്‍ സ്വര്‍ണം സുരക്ഷിത ആസ്തിയായി അറിയപ്പെടുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള വളര്‍ന്നുവരുന്ന വിപണികളെക്കുറിച്ചുള്ള സമീപകാല ഗവേഷണങ്ങള്‍ കാണിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ വരുമാനത്തിന്റെയും റിസ്‌ക്-റിവാര്‍ഡ് അനുപാതത്തിന്റെയും കാര്യത്തില്‍ സ്വര്‍ണം പല ഇക്വിറ്റി സൂചികകളെയും മറികടന്നിട്ടുണ്ടെന്നാണ്.

രാജ്യത്തിന്റെ ഇക്വിറ്റി സൂചിക എല്ലാ ടൈംഫ്രെയിമുകളിലും (10, 15, 20, 25 വര്‍ഷം) സ്വര്‍ണത്തിന്മേലുള്ള വരുമാനത്തെ മറികടന്നതിനാല്‍ ഇന്ത്യയുടെ ഈ പ്രകടനം ശ്രദ്ധേയമാണ്. എന്നിരുന്നാലും സ്വര്‍ണ്ണത്തിന്റെ റിസ്‌ക്-റിവാര്‍ഡ് അനുപാതം ദീര്‍ഘകാലാടിസ്ഥാനത്തില്‍ (20, 25 വര്‍ഷം) മികച്ചതായിരുന്നു. ഇത് സൂചിപ്പിക്കുന്നത് ഹ്രസ്വകാലത്തേക്ക് ഉയര്‍ന്ന വിലകള്‍ ഉണ്ടായിരുന്നിട്ടും സ്വര്‍ണം ഒരു ഉറച്ച നിക്ഷേപ ഓപ്ഷനായി തുടരുന്നു എന്നാണ്.

സ്വര്‍ണത്തിന്റെ വില ഉയര്‍ന്നിട്ടും സ്വര്‍ണ ഇടിഎഫുകള്‍ ഗണ്യമായ വളര്‍ച്ച കൈവരിച്ചു. ഉയര്‍ന്ന ഇടപാട് ചെലവുകളും പണിക്കൂലികളും ഒഴിവാക്കി ഭൗതിക സ്വര്‍ണം വാങ്ങാതെ തന്നെ നിക്ഷേപകര്‍ക്ക് സ്വര്‍ണം കൈവശം വയ്ക്കാന്‍ അനുവദിക്കുന്ന സംരംഭമാണ് ഇടിഎഫുകള്‍. 2024 ഒക്ടോബറില്‍ സ്വര്‍ണ്ണ ഇടിഎഫുകളില്‍ നിന്നുള്ള മൊത്തം നിക്ഷേപം 1,961 കോടി രൂപയായിരുന്നു.

2024 സെപ്റ്റംബറിലെ 1,233 കോടിയില്‍ നിന്ന് 59 ശതമാനം വര്‍ധനവാണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത്. 2025 ഫെബ്രുവരി ആയപ്പോഴേക്കും നിക്ഷേപം 3,846 കോടിയായി ഉയര്‍ന്നു. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ഇന്ത്യന്‍ സ്വര്‍ണ ഇടിഎഫുകളുടെ നിക്ഷേപം നാല് വര്‍ഷത്തിനിടെ ഇരട്ടിയായി. 2024 ഒക്ടോബറോടെ റെക്കോര്‍ഡ് നിലയായ 54.5 ടണ്ണിലേക്ക് ഇത് എത്തിയിരുന്നു.

ഇത് ഉയര്‍ന്ന വിലകള്‍ക്കിടയിലും നിക്ഷേപകരുടെ താല്‍പ്പര്യത്തിലെ കുതിച്ചുചാട്ടത്തെ കൂടുതല്‍ അടിവരയിടുന്നു. ദീപാവലി പോലുള്ള പ്രധാന ഉത്സവങ്ങള്‍ക്ക് മുമ്പ് സാധാരണയായി കുതിച്ചുയരുന്ന സ്വര്‍ണ ഇറക്കുമതിയെയും വര്‍ധിച്ചുവരുന്ന സ്വര്‍ണ വിലകള്‍ ബാധിച്ചിട്ടുണ്ട്. 2024-ല്‍ ഇറക്കുമതി 25 ശതമാനം കുറഞ്ഞു. ഇത് സൂചിപ്പിക്കുന്നത് ഉപഭോക്താക്കളില്‍ പലരും വില സ്ഥിരത കൈവരിക്കുന്നതിനായി കാത്തിരിക്കുന്നുണ്ടാകാം എന്നാണ്.

ഭൗതിക വാങ്ങലുകളില്‍ മാന്ദ്യമുണ്ടെങ്കിലും ആഗോള ഭൂരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, സമ്പത്ത് സംരക്ഷിക്കാനുള്ള ആഗ്രഹം തുടങ്ങിയ ഘടകങ്ങള്‍ കാരണം ഒരു നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിനായുള്ള ആവശ്യം ശക്തമായി തുടരുന്നു. സ്വര്‍ണത്തിന്റെ പ്രകടനം അത് ശക്തമായ നിക്ഷേപമായി തുടരുന്നു എന്ന് സൂചിപ്പിക്കുന്നുണ്ടെങ്കിലും, ഉയര്‍ന്ന വിലയുടെ ആഘാതം അവഗണിക്കാന്‍ കഴിയില്ല.

പെട്ടെന്നുള്ള വില വര്‍ധനവ് പല ഉപഭോക്താക്കളേയും സ്വര്‍ണ്ണം ഇപ്പോള്‍ തങ്ങളുടെ കൈയെത്തും ദൂരത്തല്ല എന്ന്് തോന്നാന്‍ ഇടയാക്കുന്നു. 2024-ലെ ധന്‍തേരസ് സമയത്ത് സ്വര്‍ണ വില്‍പ്പന 15 ശതമാനം കുറഞ്ഞു. പകരം നിരവധി ഉപഭോക്താക്കള്‍ വെള്ളിയിലേക്ക് തിരിഞ്ഞു. ഇത് കൂടുതല്‍ താങ്ങാനാവുന്ന ഒരു ഓപ്ഷന്‍ നല്‍കി. ചില്ലറ വ്യാപാരികള്‍ വെള്ളി നാണയങ്ങളുടെയും ആഭരണങ്ങളുടെയും വില്‍പ്പന വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Take a Poll

അവ കൂടുതല്‍ ആകര്‍ഷകമായ ഒരു ബദലായി മാറിയിരിക്കുന്നു എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. സ്വര്‍ണാഭരണ വില്‍പ്പന കുറഞ്ഞേക്കാമെങ്കിലും വാങ്ങുന്നവര്‍ക്ക് അനുയോജ്യമായ ബദലുകളായി സ്വര്‍ണ ഇടിഎഫുകളും വെള്ളിയും ഉയര്‍ന്നുവരുന്നു. ഉത്സവ സീസണ്‍ ആരംഭിക്കുമ്പോള്‍, ഉപഭോക്താക്കള്‍ താങ്ങാനാവുന്ന വിലയില്‍ ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കുന്നതോടെ വാങ്ങല്‍ സ്വഭാവത്തില്‍ മാറ്റം കാണാന്‍ സാധ്യതയുണ്ട്.

ആത്യന്തികമായി വിലയിലെ കുതിച്ചുചാട്ടം ഉണ്ടായിരുന്നിട്ടും ഇന്ത്യയുടെ ഉത്സവ സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകമായി സ്വര്‍ണം തുടരുന്നു എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. എല്ലാവര്‍ക്കും അത് അത്ര എളുപ്പത്തില്‍ ലഭ്യമാകില്ലെങ്കിലും സമൃദ്ധിയുടെ പ്രതീകമായും ദീര്‍ഘകാലത്തേക്ക് സുരക്ഷിതമായ ഒരു നിക്ഷേപ ഓപ്ഷനായും ഉള്ള ആസ്തി എന്ന നിലയില്‍ അത് മൂല്യം നിലനിര്‍ത്തുന്നു.

അതേസമയം സ്വര്‍ണത്തിന്റെ കുതിപ്പിന് ഒരു നിയന്ത്രണം വരാനും സാധ്യതയുണ്ട്. യുഎസ് ഡോളര്‍ ശക്തിപ്പെടുത്തുന്നതും മറ്റ് ആസ്തി വിഭാഗങ്ങളിലേക്കുള്ള നിക്ഷേപകരുടെ മുന്‍ഗണനകളിലെ സാധ്യമായ മാറ്റങ്ങളും സ്വര്‍ണത്തിന്റെ ഉയര്‍ച്ചയെ താല്‍ക്കാലികമായി നിയന്ത്രിച്ചേക്കും. ഇടിഎഫ് നിക്ഷേപങ്ങളുടെ തിരിച്ചുവരവ് സ്വര്‍ണത്തിന്റെ ഉയര്‍ച്ചയെ ശക്തിപ്പെടുത്തുന്നുണ്ട്.

2024 ല്‍ മാത്രം ഇടിഎഫ് നിക്ഷേപങ്ങള്‍ 154 ടണ്‍ കൂടി കൂട്ടിച്ചേര്‍ത്തു. ഇത് വിലകള്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കി എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. യുഎസ് ഉപഭോക്തൃ ആത്മവിശ്വാസം ദുര്‍ബലമാകുന്നതിനും അടുത്തിടെ നാല് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതും സാമ്പത്തിക സ്തംഭനാവസ്ഥയെക്കുറിച്ചുള്ള പുതിയ ആശങ്കകള്‍ക്ക് കാരണമായിട്ടുണ്ട്. സ്വര്‍ണ വിലയില്‍ ജിയോ - പൊളിറ്റിക്കല്‍ ലാന്‍ഡ്‌സ്‌കേപ്പ് ഒരു പ്രധാന ഘടകമായി തുടരുന്നു.

ഏപ്രില്‍ 2 ന് നിശ്ചയിച്ചിരിക്കുന്ന യു എസ് താരിഫ് നടപടികള്‍ ആഗോള സ്വര്‍ണ വിപണിയിലെ അധിക ചാഞ്ചാട്ടത്തിന് കാരണമായേക്കാം. ഇത് സ്വര്‍ണത്തിന്റെ ആകര്‍ഷണം വര്‍ധിപ്പിക്കുന്നതോടൊപ്പം വില വര്‍ധിക്കാനും കാരണമാകും. ഔണ്‍സിന് 2975 ഡോളര്‍ മുതല്‍ 3035 ഡോളര്‍ എന്ന നിരക്കിലേക്ക് വില ഏകീകരിക്കാന്‍ സാധ്യതയുണ്ട് എന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.

അതേസമയം യുഎസിന് മറുപടിയായി മറ്റ് രാജ്യങ്ങളും താരിഫ് യുദ്ധത്തിലേക്ക് കടന്നാല്‍ വ്യാപാര പിരിമുറുക്കങ്ങളെ ഉത്തേജിപ്പിക്കം. ഇത്തരം വ്യാപാരപിരിമുറുക്കങ്ങളിലെ ഏതെങ്കിലും തരത്തിലുള്ള വര്‍ധനവ് ഔണ്‍സിന് 3100 ഡോളര്‍ മുതല്‍ 3150 ഡോളര്‍ വരെ എന്ന നിലയിലേക്കുള്ള ഒരു കുതിപ്പിന് കാരണമായേക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+