Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം 79000 ത്തില്‍ നിന്നും 1.3 ലക്ഷത്തിലേക്ക്; ഓഹരി പ്രതീക്ഷ കാത്തില്ല; ഒരു വർഷം വിപണിയില്‍ നടന്നത്

മുംബൈ: ദീപാവലി സീസണ്‍ അവസാനിച്ചപ്പോൾ ആഗോള വിപണികളിൽ അതിശയകരമായ ചാഞ്ചാട്ടങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജിയോ പോളിറ്റിക്കൽ സംഘർഷങ്ങളും പലിശനിരക്കുകളിലെ മാറ്റങ്ങളും നിക്ഷേപകരെ സുരക്ഷിത ആസ്തിയായ സ്വർണത്തിലേക്ക് വലിയ തോതില്‍ തിരിച്ചു. ഇതിന്റെ ഫലമായിട്ടാണ് സ്വർണത്തിന്റെയും വെള്ളിയുടെയും വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലേക്ക് ഉയർന്നത്. കഴിഞ്ഞ ദീപാവലി മുതല്‍ ഈ ദീപാവലി വരെ സ്വർണത്തിന്റേയും വെള്ളിയുടേയും വിലയില്‍ ഏതാണ്ട് 60 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്നാണ് വിപണിയില്‍ നിന്നുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്നു.

വിപണിയിൽ സ്വർണവും വെള്ളിയും ചരിത്രത്തിലെ ഏറ്റവും വലിയ കുതിപ്പ് രേഖപ്പെടുത്തിയ കാലം കൂടിയാണ് കഴിഞ്ഞുപോകുന്നത്. ആഗോള വിപണിയിലെ വിലവർധനയും രൂപയുടെ മൂല്യത്തിലെ ഇടിവും ആഭ്യന്തര വിപണിയിൽ നേരിട്ട് പ്രതിഫലിച്ചു. ഇപ്പോൾ സ്വർണത്തിന്റെ വില 24 10 ഗ്രാമിന് ഏകദേശം 1.3 ലക്ഷം രൂപയിലും വെള്ളിയുടെ 1.6 ലക്ഷം രൂപയിലുമാണ്. ഒരു ഘട്ടത്തില്‍ വെള്ളി വില 1.9 ലക്ഷം എന്നതിലേക്ക് വരെ ഉയർന്നിരുന്നു. കഴിഞ്ഞ വർഷത്തെ ദീപാവലിക്ക് ഏകേദശം 79070 എന്നതായിരുന്നു പത്ത് ഗ്രാമിന്റെ വില.

gold-silver-small

ഇന്ത്യൻ ഓഹരി വിപണിയിൽ അത്ര വലിയ നേട്ടമൊന്നും ഉണ്ടായിട്ടില്ലെങ്കിലും വിപണി നിലനിൽപ്പില്‍ റിസർവ് ബാങ്ക് പ്രധാന പങ്കുവഹിച്ചു. പുതിയ ഗവർണറുടെ നേതൃത്വത്തിൽ റിസർവ് ബാങ്ക് പലിശനിരക്കുകളിൽ നിരവധി വട്ടം കുറവുകൾ നടപ്പാക്കി. ഇതിലൂടെ വിലക്കയറ്റം നിയന്ത്രിക്കാനും സാമ്പത്തിക ചക്രം സജീവമായി നിലനിർത്താനും സാധിച്ചു. എങ്കിലും, രൂപയുടെ മൂല്യത്തിലെ ഇടിവ് വിദേശ നിക്ഷേപകരെ ആശങ്കയിലാഴ്ത്തി. അതിനാൽ, ചില വിദേശ ഫണ്ടുകൾ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് പണം പിൻവലിക്കപ്പെടുകയും ചെയ്തു.

വിപണി കണക്കുകൾ പ്രകാരം, സെൻസെക്സ് 5.8 ശതമാനം ഉയർന്ന് 84,363 പോയിന്റിലും നിഫ്റ്റി 6.3 ശതമാനം ഉയർന്ന് 25,843 പോയിന്റിലും അവസാനിച്ചു. ബിഎസ്ഇയുടെ ഔദ്യോഗിക കണക്കുകൾ പ്രകാരം നിക്ഷേപകരുടെ ആകെ സമ്പത്ത് 7 ലക്ഷം കോടി രൂപ വർധിച്ച് 455 ലക്ഷം കോടി രൂപയായി. അതേസമയം, ഈ വർഷം ഇന്ത്യയിൽ നാല് വലിയ ബില്യൺ-ഡോളർ ഐപിഒകൾ വിപണിയിലെത്തി . സ്വിഗ്ഗി, എച്ച്ഡിബി ഫിനാൻഷ്യൽ, ടാറ്റാ കാപിറ്റൽ, എൽജിയുടെ ഇന്ത്യൻ യൂണിറ്റ് എന്നിവയായിരുന്നു അത്. ഇത്രയും വലുതായ ഐപിഒകൾ ഒരേ വർഷത്തിൽ വന്നത് ആദ്യമായാണ്.

ആഗോളതലത്തിൽ വിപണിയിൽ വലിയ ചാഞ്ചാട്ടങ്ങൾ ഉണ്ടായി. അമേരിക്കയുടെ ഇറക്കുമതി നയങ്ങളിലെ കടുത്ത നിലപാടുകളും തീരാത്ത ജിയോ-പോളിറ്റിക്കൽ സംഘർഷങ്ങളും നിക്ഷേപകരെ ആശങ്കയിലാഴ്ത്തി. അതിന്റെ പ്രതിഫലനമായി, വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ ഇന്ത്യയിലെ ഓഹരികളിൽ നിന്ന് 1.5 ലക്ഷം കോടി രൂപയുടെ വിൽപ്പന നടത്തി. എന്നാൽ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ ശക്തമായ പിന്തുണ നൽകിയതോടെ വിപണി വലിയ ഇടിവിൽ നിന്ന് രക്ഷപ്പെട്ടു. പ്രതിമാസമായി 25,000 കോടി രൂപയ്ക്ക് മുകളിലുള്ള എസ്‌ഐപി നിക്ഷേപങ്ങൾ മുഖേന മ്യൂച്വൽ ഫണ്ടുകൾക്ക് സ്ഥിരമായ പണമൊഴുക്ക് ലഭിച്ചു. ഒക്ടോബർ 17 വരെ മ്യൂച്വൽ ഫണ്ടുകൾ ആകെ 4.7 ലക്ഷം കോടി രൂപയുടെ ഓഹരികൾ വാങ്ങിയതായി കണക്കുകൾ വ്യക്തമാക്കുന്നു.

മൊത്തത്തില്‍ നോക്കുമ്പോൾ, കഴിഞ്ഞ ഒരു വർഷം ഇന്ത്യയിലെ നിക്ഷേപ വിപണിക്ക് ചാഞ്ചാട്ടങ്ങളും മാറ്റങ്ങളും നിറഞ്ഞ വർഷമായിരുന്നു. ഓഹരി വിപണി മിതമായ നേട്ടം മാത്രമേ കൈവരിച്ചിട്ടുള്ളൂ എങ്കിലും, സ്വർണവും വെള്ളിയും നിക്ഷേപകരുടെ പ്രധാന ആശ്രയമായിത്തീർന്നു. ദീപാവലിക്കുശേഷം സ്വർണ-വെള്ളി വിപണി രേഖപ്പെടുത്തിയ ഈ 60 ശതമാനം വളർച്ച ഇന്ത്യയിലെ നിക്ഷേപ മനോഭാവത്തിലെ വലിയ മാറ്റത്തിന്റെയും പ്രതിഫലനമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+