അപമാനിക്കുന്നവരോട് സന്ധിയില്ല..വനിതാ കമ്മീഷനെ സമീപിച്ചത് ഭരണ ഘടനാപരമായ അവകാശം;തുറന്നടിച്ച്'ഹരിത'
തിരുവനന്തപുരം; 'ഹരിത' വിഭാഗം പിരിച്ചുവിട്ട നടപടിക്ക് പിന്നാലെ മുസ്ലീം ലീഗ് നേതൃത്വത്തിനെതിരെ സംസ്ഥാന അധ്യക്ഷ മുഫീദ തെസ്നി.വനിതാ കമ്മീഷനെ സമീപിച്ചത് ഭരണഘടനാപരമായ അവകാശമാണെന്നും തെറ്റിനെതിരെ വിരൽ ചൂണ്ടിയില്ലേങ്കിൽ കുറ്റബോധമുണ്ടാകുമെന്നും മാധ്യമത്തിലെഴുതിയ ലേഖനത്തിൽ മുഫീദ തുറന്നടിച്ചു. ആത്മാഭിമാനം മുറുകെപ്പിടിച്ചുവേണം ഓരോ നിമിഷവും ജീവിക്കാന്‍. അപമാനിക്കുന്നവരോട് സന്ധിയില്ലെന്നും തെസ്നി ലേഖനത്തിൽ പറയുന്നു.
മുസ് ലിം ലീഗ് സംസ്ഥാന നേതൃത്വം ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതായി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും നേതൃത്വം സ്വീകരിച്ച നടപടിയിലെ ശരി-തെറ്റുകളെക്കുറിച്ച് കേരളീയ സമൂഹം ചർച്ച തുടങ്ങിയിട്ടുണ്ടെന്നും ലേഖനത്തിൽ മുഫീദ തെസ്നി പറയുന്നു.ലീഗ് പ്രത്യയശാസ്ത്രത്തിനെതിരെയോ നയങ്ങൾക്കെതിരെയോ അല്ല ഞങ്ങളുടെ പോരാട്ടം. സംഘടനാപരമായി അവകാശങ്ങൾ ലഭിക്കാഞ്ഞതുകൊണ്ടുമല്ല. ആത്മാഭിമാനത്തിനു പോറൽ ഏറ്റപ്പോൾ പ്രതികരിച്ചതാണ്.അതിന് നീതി കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അവർ ആവർത്തിച്ചു.

ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരുന്നുകൊണ്ട് വരുന്ന തലമുറക്ക് മുന്നിൽ ഇത്തരമൊരു സന്ദേശം ഞങ്ങൾക്ക് പങ്കു വെക്കേണ്ടതുണ്ട്. തെറ്റിനെതിരെ വിരൽ ചൂേണ്ടണ്ട കാലത്ത് അതു ചെയ്തില്ലയെങ്കിൽ എന്നും കുറ്റബോധം പേറേണ്ടി വരും. ആത്മാഭിമാനം മുറുകെപ്പിടിച്ചുവേണം ഓരോ നിമിഷവും ജീവിക്കാൻ. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും വ്യക്തി അധിക്ഷേപങ്ങളും പാര്‍ട്ടി നേതൃത്വം ഗൗരവമായി കാണുമെന്നായിരുന്നു പ്രതീക്ഷ. അച്ചടക്ക ലംഘനം നടത്തിയിട്ടില്ല,ലേഖനത്തിൽ പരാമർശിക്കുന്നു.
1ാം നൂറ്റാണ്ടിലും കേരളത്തിൻെറ രാഷ്ട്രീയ വ്യവസ്ഥയില്‍ പുരുഷന്മാര് മുതലാളികളും സ്ത്രീകള്‍ തൊഴിലാളികളുമായി തുടരുന്നു. എത്ര കഴിവുള്ള സ്ത്രീയാണെങ്കിലും മികച്ച മാനേജർ എന്ന ലേബലിലേക്ക് മാത്രം രാഷ്ട്രീയത്തിലെ സ്ത്രീകൾ ഒതുങ്ങിപ്പോകുന്നത് ദൗർഭാഗ്യകരമാണ്. സമൂഹമാധ്യമങ്ങളില്‍ കൃത്രിമമായി സൃഷ്ടിച്ചെടുക്കുന്ന രാഷ്ട്രീയ ശരികള്‍ക്കപ്പുറം, സ്ത്രീവിരുദ്ധത ഉള്ളില്‍പ്പേറുന്ന രാഷ്ട്രീമാണ് കേരളത്തിലെ എല്ലാ മുഖ്യധാര സംഘടനകൾക്കും പാർട്ടികള്ക്കുമുള്ളതെന്നും മാധ്യമത്തിൽ എഴുതിയ ലേഖനത്തിൽ മുഫീദ പറഞ്ഞു.
വീണ്ടും സ്റ്റൈലിഷ് ആയി ദുൽഖറിന്റെ നായിക റിതു വർമ.. പുതിയ ഫോട്ടോകൾ വൻ ഹിറ്റ്
Recommended Video

അതേസമയം ഹരിതയ്ക്കെതിരെയായ നടപടിയിൽ എംഎസ്എഫിലും അതൃപ്തി രൂക്ഷമായി. ആരോപണ വിധേയർക്കെതിരെ നടപടിയെടുക്കാതെ പരാതിക്കാർക്കെതിരെ നടപടിയെടുക്കുന്നത് പാർട്ടിയുടെ മുഖം വികൃതമാക്കുമെന്ന് സംഘടനയിലെ ഒരു വിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടി. ഇന്നലെയായിരുന്നു ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതായി മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വം അറിയിച്ചത്. അച്ചടക്കം ലംഘിച്ച് നേതൃത്വത്തിന്റെ നിര്‍ദേശം പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. പരാതി പിന്‍വലിക്കണമെന്ന് മുസ്ലിം ലീഗ് നേതൃത്വം ആവശ്യപ്പെട്ടിട്ടും ഹരിത ഭാരവാഹികള്‍ അതിന് തയ്യാറായില്ലെന്നും ഇതിനെ തുടർന്നാണ് നടപടിയെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു.












Click it and Unblock the Notifications