നക്കാപ്പിച്ച പദവി, ഡല്‍ഹിയിലെ കേരളാ ഹൗസില്‍ ഒരു മുറി കിട്ടും, ശമ്പളവും, കെവി തോമസിനെ പരിഹസിച്ച് മുരളീധരൻ
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ദില്ലിയിലെ പ്രത്യേക പ്രതിനിധിയായി നിയമിക്കപ്പെട്ട മുന്‍ കോണ്‍ഗ്രസ് നേതാവ് കെവി തോമസിനെ രൂക്ഷമായി പരിഹസിച്ച് കോണ്‍ഗ്രസ് എംപി കെ മുരളീധരന്. ഇങ്ങനെ പോകുന്നവരെ കുറിച്ച് താന്‍ പ്രത്യേകിച്ച് ഒന്നും പറയുന്നല്ലെന്നും പോകുന്നവരൊക്കെ പോകട്ടെ എന്നും കെ മുരളീധരന് പ്രതികരിച്ചു.
അവര്‍ക്ക് മനസ്സിന് സമാധാനം ലഭിക്കുമെങ്കില്‍ നല്ലത്. ഇതൊരു നക്കാപ്പിച്ച പദവിയാണ്. പക്ഷേ ഇങ്ങനെ കിട്ടുന്ന പദവികളിലൊന്നും അത്ര വലിയ കാര്യമില്ല. ഡല്‍ഹിയിലെ കേരളാ ഹൗസില്‍ ഒരു മുറി കിട്ടും, കൂടാതെ ശമ്പളവും കിട്ടും, കെ മുരളീധരന് പരിഹസിച്ചു. അതേസമയം കെ മുരളീധരന്റെ പരിഹാസത്തിന് മറുപടി പറയാന്‍ താനില്ലെന്നാണ് കെവി തോമസ് പ്രതികരിച്ചത്.

പ്രത്യേകിച്ച് പദവികള്‍ ആഗ്രഹിക്കുന്ന ആളല്ല താന്‍. തന്നെ ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തങ്ങള്‍ കൃത്യമായി നടപ്പിലാക്കും. ഒരു പദവിയും ഇല്ലാത്ത ഈ കാലത്താണ് ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിച്ചത്. കുമ്പളങ്ങിയില്‍ നിന്നും ചെങ്കോട്ടയിലേക്കുളള തന്റെ ആത്മകഥ 36 ലക്കങ്ങള്‍ കഴിഞ്ഞു. എഴുത്തിനൊപ്പം ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളും പോകുന്നു. 24 മണിക്കൂറും രാഷ്ട്രീയം നോക്കാതെ ജനങ്ങളോടൊപ്പം നിന്ന് പ്രവര്‍ത്തിക്കുകയാണ്. അതിനൊരു സാഹചര്യം ഇപ്പോള്‍ മുഖ്യമന്ത്രി തന്നിരിക്കുന്നു, കെവി തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
വികസന കാര്യങ്ങളില്‍ താന്‍ രാഷ്ട്രീയം നോക്കിയിട്ടില്ല. വാജ്പേയ് ഉണ്ടായിരുന്ന കാലത്ത് കുമ്പളങ്ങി മാതൃകാ ഗ്രാമമായിരുന്നു. ദില്ലിയില്‍ ഉണ്ടായിരുന്നപ്പോള്‍ യെച്ചൂരി അടക്കമുളള നേതാക്കളുമായി നല്ല ബന്ധമായിരുന്നു. ഏത് പദവിക്കും വലുപ്പ ചെറുപ്പമില്ല. ഏല്‍പ്പിക്കുന്നത് ഉത്തരവാദിത്തത്തോടെ ചെയ്യുക എന്നതേ ഉളളൂ. നക്കാപ്പിച്ച പദവിയാണ് എന്നുളള കെ മുരളീധരന്റെ പ്രസ്താവനയ്ക്ക് മറുപടി പറയാന്‍ താനില്ല. ജനങ്ങള്‍ തീരുമാനിക്കട്ടെ എന്നും കെവി തോമസ് പറഞ്ഞു. കേരളത്തിന്റെ വികസന കാര്യത്തില്‍ മുഖ്യമന്ത്രിയെടുക്കുന്ന തീരുമാനങ്ങള്‍ അനുസരിച്ച് ദില്ലിയിലെ തന്റെ ബന്ധങ്ങളും അനുഭവങ്ങളും പ്രയോജനപ്പെടുത്തുമെന്നും കെവി തോമസ് പറഞ്ഞു.
താന്‍ ഒരു സോഷ്യലിസ്റ്റ് ചിന്താഗതിയുളള സോഷ്യലിസ്റ്റാണ് എന്ന് സിപിഎമ്മിലേക്ക് പോകുമോ എന്നുളള ചോദ്യത്തിന് മറുപടിയായി കെവി തോമസ് പറഞ്ഞു. നെഹ്റുവിന്റെ കാഴ്ചപ്പാടാണ് ഇന്ത്യയെ മുന്നോട്ട് കൊണ്ട് പോയത് എന്ന് വിശ്വസിക്കുന്നു. അതുകൊണ്ട് അതേ കാഴ്ചപ്പാടില്‍ മുന്നോട്ട് പോകും. താന്‍ എന്താകണം എന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടത് എന്ന് നിയമസഭാ തിരഞ്ഞെടുപ്പിലടക്കം അവസരം ലഭിക്കുമെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി കെവി തോമസ് പറഞ്ഞു.
-
സ്വർണം വിറ്റോളൂ, പവന് ഒരു ലക്ഷമെങ്കിലും കിട്ടണമെങ്കിൽ ചെയ്യേണ്ടത്..മേരി ജോർജ് പറയുന്നു -
സ്വർണ വില പവന് 1.50 ലക്ഷത്തിന് വാങ്ങാൻ തയ്യാറാണോ? ഇല്ലെങ്കിൽ ഇപ്പോൾ വിട്ടോ ജ്വല്ലറിയിലേക്ക്..വ്യാപാരി പറയുന്നു -
കേരളത്തില്‍ വീണ സ്വര്‍ണം ദുബായില്‍ കുതിച്ചു, ഒറ്റയടിക്ക് 10 ദിര്‍ഹം കൂടി, 22 കാരറ്റും 600 ദിര്‍ഹത്തിലേക്ക് -
'ഉർവശി എന്തിനാണ് ഇങ്ങനെ പച്ചനുണ പറയുന്നത്..നിൽപ്പിലും നടപ്പിലുമുണ്ട് 10 പൈസയുടെ കുറവ്';ശാന്തിവിള ദിനേശ് -
രമേശ് പിഷാരടി-ശോഭ സുരേന്ദ്രന് പോരില്‍ ആര് ജയിക്കും; പാലക്കാട് ഇത്തവണ തീപാറും, പുതിയ വിവരങ്ങള്‍ -
സ്വർണ വില ഉച്ചക്ക് കുറഞ്ഞില്ല, പകരം കുതിച്ച് കയറി..ഇനിയൊരു തിരിച്ചുവരവില്ലേ? നെഞ്ച് പൊള്ളി ആഭരണപ്രേമികൾ -
ലോക മഹാ യുദ്ധത്തിലേക്ക്? ഇറാനെതിരെ ഒന്നിച്ച് ഗൾഫ്-യൂറോപ്യൻ രാജ്യങ്ങൾ! -
സൗദി അരാംകോ റിഫൈനറി അടച്ചു; യുഎസ് യുദ്ധ വിമാനങ്ങള്‍ വീണു എന്ന് കുവൈത്ത്, എംബസിയില്‍ പുക -
വാഹന ഉടമകൾ ശ്രദ്ധിക്കുക; ഏപ്രിൽ ഒന്ന് മുതൽ പെട്രോൾ പമ്പുകളിൽ വൻ മാറ്റം -
'ദിലീപിനെ അറസ്റ്റ് ചെയ്യാൻ ശക്തമായി നിന്നത് പിണറായി, പൊരുതിയത് ഞാനും നികേഷും, നടിയെ വരെ തെറ്റിദ്ധരിപ്പിച്ചു' -
യുദ്ധം അവസാനിച്ചാലും സ്വര്‍ണവില ഇടിഞ്ഞുതാഴില്ല! ഒന്നുകില്‍ കുത്തനെ കൂടും, അല്ലെങ്കില്‍ ചാഞ്ചാടും! -
ദേശീയപാത 66 ല്‍ എന്‍ട്രിയും എക്സിറ്റുമില്ല; കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് എങ്ങനെയെത്തും?












Click it and Unblock the Notifications