കേരളത്തില്‍ മഴ 2018 ന് സമാനമായ രീതിയിൽ തകർത്ത് പെയ്യുമോ?; യൂറോപ്യന്‍ മോഡലുകൾ പറയുന്നതിങ്ങനെ
ഇത്തവണത്തെ കാലവസ്ഥയെക്കുറിച്ച് രണ്ട് അഭിപ്രായമാണ്. ഇത്തവണ കാലാവസ്ഥ കനക്കുമെന്നും എന്നാൽ മൺസൂൺ പതിവിലും കുറവായിരിക്കുമെന്നും അഭിപ്രായം. ഇത്തവണ കാലവർഷം കനക്കുമെന്ന് യൂറോപ്യൻ കാലാവസ്ഥാ മോഡലുകളെ അടിസ്ഥാനമാക്കി ഒരു വിഭാഗം ശാസ്ത്രജ്ഞർ പറയുന്നു. എന്നാൽ മഴ കുറയുമെന്ന വാദം ആണ് നോവ എന്ന അമേരിക്കൻ ശാസ്ത്രകേന്ദ്രത്തിൻറെ പഠനങ്ങളെ ആധാരമാക്കി ഉയർന്നുവരുന്നത്. ഏപ്രിൽ 15 ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മൺസൂൺ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തും.
ഈ വർഷത്തെ മൺസൂൺ മഴ ശക്തമായിരിക്കും എന്നും കേരളത്തിൽ 2018 ന് സമാനമായ രീതിയിൽ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നുമാണ് പ്രവചനം. യൂറോപ്യൻ സെന്റർ ഫോർ മീഡിയെ റേഞ്ച് വെതർ ഫോർകാസ്റ്റിൻറെ മോഡലുകളെ അടിസ്ഥാനമാക്കിയാണ് ഈ പ്രവചനം. പടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്രത്തിലെ ചൂടും തണുപ്പും ഇടവിട്ട് കൂടുന്നത് മൺസൂൺ ശക്തിപ്പെടുത്തുമെന്നാണ് ഈ മോഡൽ പറയുന്നത്.

അതേസമയം മൺസൂൺ പതിവിലും കുറവായിരിക്കുമെന്നുള്ള വാദവലും ഉയരുന്നുണ്ട്. അമേരിക്കയിലെ നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻറെ കാലാവസ്ഥാ മോഡലുകളെ അടിസ്ഥാനമാക്കിയാണ് ഈ പ്രവചനം . എൽ നിനോ എന്ന പ്രതിഭാസത്തെ തുടർന്ന് പസഫിക്ക് സമുദ്രത്തിലെ ചൂട് കൂടുകയും അത് മൺസൂൺകാറ്റുകളെ ദുർബലമാക്കുകയും ചെയ്യുമെന്നാണ് പ്രവചിക്കപ്പെടുന്നത്. 2009, 2014, 2015 വർഷങ്ങളിൽ എൽ നിനോ വരുകയും മൺസൂൺ മഴ കുറയുകയും ചെയ്തു. ഈ മാസം 15 ന് ഇന്ത്യൻകാലാവസ്ഥാ വകുപ്പ് ഈ വർഷത്തെ ആദ്യ മൺസൂൺ പ്രവചനം പ്രസിദ്ധീകരിക്കും.
എന്നാൽ സംസ്ഥാനത്ത് ഞായറാഴ്ച്ച വരെ പരക്കെ വേനൽ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്. കണ്ണൂർ,കാസർഗോഡ് ഒഴികെയുള്ള ജില്ലകളിൽ ഇന്ന് വേനൽ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നു. മധ്യ- തെക്കൻ കേരളത്തിലെ കിഴക്കൻ മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാൻ സാധ്യത ഉണ്ട്. ഉച്ചയ്ക്ക് ശേഷമുള്ള ഇടിമിന്നലോട് കൂടിയ മഴയാണ് ലഭിക്കുന്നത് എന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.












Click it and Unblock the Notifications