ഐഎന്‍എലില്‍ വീണ്ടും മഞ്ഞുരുക്കല്‍; പ്രശ്നപരിഹാരത്തിന് ഒരുമിച്ചൊരു പത്രസമ്മേളനം... പക്ഷേ, അടിത്തട്ടില്‍ ഭിന്നത
കോഴിക്കോട്: ഐഎന്‍എലില്‍ സമവായ ധാരണകള്‍ക്ക് ശേഷം വീണ്ടും ഉരുത്തിരിഞ്ഞു വന്ന പ്രതിസന്ധികള്‍ക്ക് പരിഹാരമാകുന്നു. സെപംബര്‍ 13, തിങ്കളാഴ്ച സംസ്ഥാന പ്രസിഡന്റും സംസ്ഥാന ജനറല്‍ സെക്രട്ടറിയും സംയുക്തമായി കോഴിക്കോട് പ്രസ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനം നടത്തും.
സമവായ ധാരണകള്‍ തെറ്റിച്ച് കാസിം ഇരിക്കൂറും മന്ത്രി അഹമ്മദ് ദേവര്‍കോവിലും നടത്തിയ നീക്കങ്ങള്‍ വലിയ എതിര്‍പ്പുകള്‍ക്ക് വഴിവച്ചിരുന്നു. എന്നാല്‍ ഈ വിഷയത്തിലും ഒത്തുതീര്‍പ്പിലെത്തിയിരിക്കുകയാണ് ഇപ്പോള്‍. സമാനമായ പ്രശ്നങ്ങള്‍ ഇനി ആവര്‍ത്തിക്കില്ല എന്ന ഇറപ്പിലാണ് മുന്നോട്ടുള്ള പോക്ക്.

മെമ്പര്‍ഷിപ് പ്രവര്‍ത്തനങ്ങള്‍ എല്ലാം തന്നെ പ്രത്യേക സമിതി ചേര്‍ന്ന് ചര്‍ച്ച ചെയ്തതിന് ശേഷം മാത്രമേ പുനനാരംഭിക്കാവൂ എന്നതായിരുന്നു ഐഎന്‍എലിലെ സമവായ ധാരണ. എപി അബ്ദുള്‍ വഹാബ് പക്ഷം സമവായ ചര്‍ച്ചകളില്‍ പ്രധാനമായും ഉന്നയിച്ച വിഷയവും അംഗത്വ കാമ്പയിനുമായി ബന്ധപ്പെട്ടായിരുന്നു. എന്നാല്‍ ഈ ധാരണകള്‍ സമാവമായത്തിന് ദിവസങ്ങള്‍ക്കകം ലംഘിക്കപ്പെട്ടത്. വീണ്ടും ഒരു പൊട്ടിത്തെറിയുണ്ടാകുമോ എന്ന് സംശയിക്കത്തക്ക നിലയില്‍ ആയിരുന്നു പിന്നീടുള്ള സംഭവ വികാസങ്ങള്‍.

സമവായ ധാരണയിലെ ലംഘനം സംബന്ധിച്ച് മധ്യസ്ഥ ചര്‍ച്ച നടത്തിയ കാന്തപുരവും അസംതൃപ്തനായിരുന്നു. വഹാബ് വിഭാഗം ഇക്കാര്യം ഒരു പരാതി ആയി അംഗീകരിക്കുകയും ചെയ്തിരുന്നു. ഒടുവില്‍ സെപ്തംബര്‍ 11 ന് ഇരു വിഭാഗങ്ങളിലേയും അഞ്ച് പേരെ വീതം ഉള്‍ക്കൊളിച്ച് രൂപീകരിച്ച പ്രത്യേക സമിതി യോഗം ചേര്‍ന്നു. സമവായ ധാരണകളുടെ ലംഘനം തന്നെ ആയിരുന്നു പ്രധാന ചര്‍ച്ച.

അംഗത്വ കാമ്പയിന് നിര്‍ത്തിവയ്ക്കുക എന്ന ആവശ്യമാണ് വഹാബ് വിഭാഗം ആവശ്യപ്പെട്ടിട്ടുള്ളത്. ഇക്കാര്യത്തില്‍ ധാരണയായിട്ടുണ് എന്നാണ് വിവരം. മൂന്ന് മാസത്തേക്ക് നിര്‍ത്തിവയ്ക്കുക എന്നതായിരുന്നു ആവശ്യമെങ്കിലും, ഒരുമാസത്തേക്കെങ്കിലും ഇത് നടപ്പിലാക്കാന്‍ ധാരണയായിട്ടുണ്ട് എന്നാണ് വിവരം. സമവായ ചര്‍ച്ചകളില്‍ നേരത്തേയും ഇങ്ങനെ ഒരു ധാരണ ഉണ്ടായിരുന്നെങ്കിലും അത് ഒരു വിഭാഗം പാലിച്ചില്ല എന്ന ആക്ഷേപം വഹാബ് വിഭാഗത്തിനുണ്ട്. എന്തായാലും അത്തരം ഒരു സംഭവം ഇനി ആവര്‍ത്തിക്കില്ല എന്ന ഉറപ്പ് ലഭിച്ചിട്ടുണ്ട്.
സൂപ്പര്‍ ഹോട്ട് ലുക്കില്‍ മൃദുല മുരളി; ട്രെന്‍ഡിംഗായി ചിത്രങ്ങള്‍

നിലവില്‍ അംഗത്വവിതരണത്തില് വലിയ വിഭാഗീയത ഉണ്ട് എന്നാണ് ആക്ഷേപം. ഒരു വിഭാഗത്തിന് സ്വാധീനമുള്ള ഘടകങ്ങളില്‍ മാത്രമാണ് ലഭ്യമായിരുന്നത്. ഈ പ്രശ്നം പരിഹരിക്കാനും ധാരണയായിട്ടുണ്ട്. ആവശ്യത്തിന് മെമ്പര്‍ഷിപ്പ് ലഭിച്ചിട്ടില്ല എന്ന പരാതിയുള്ള ഘടകഘങ്ങളുടെ പരാതികള്‍ കേള്‍ക്കും. ഇതുവഴി മെമ്പര്‍ഷിപ് പ്രവര്‍ത്തനങ്ങള്‍ സുതാര്യമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അംഗത്വ കാമ്പയിന് അട്ടിമറിച്ച് കാസിം ഇരിക്കൂര്‍ വിഭാഗം പാര്‍ട്ടി പിടിക്കാന്‍ ശ്രമിക്കുകയാണ് എന്നതായിരുന്നു വഹാബ് വിഭാഗത്തിന്റെ ആക്ഷേപം.

പാര്‍ട്ടിയിലെ വിയോജിപ്പുകള്‍ നേതാക്കള്‍ തമ്മില്‍ മാത്രമല്ല, അടിത്തട്ടിലും രൂക്ഷമാണെന്നാണ് സമിതിയുടേയും മധ്യസ്ഥരുടേയും വിലയിരുത്തല്‍. ഈ പ്രശ്നം പരിഹരിക്കാതെ ആത്യന്തികമായി ഒരു സമവായം സാധ്യമല്ല. ഈ പ്രശ്നം പരിഹരിക്കാനുള്ള നിര്‍ദ്ദേശവും മുന്നോട്ട് വയ്ക്കപ്പെട്ടിട്ടുണ്ട്. എല്ലാ ജില്ലകളിലും കണ്‍വെന്‍ഷനുകള്‍ ഒരുമിച്ച് വിളിച്ചുചേര്‍ക്കുക എന്നതാണത്. ഇതുവഴി അടിത്തട്ടിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമോ എന്നത് ചോദ്യമായി തന്നെ അവശേഷിക്കും. ഏകപക്ഷീയമായി ഒരു വിഭാഗം മാത്രം തുടര്‍ച്ചയായി എല്ലാ ധാരണകളും തെറ്റിക്കുന്നു എന്നതില്‍ അടിത്തട്ടില്‍ കടുത്ത പ്രതിഷേധമാണുള്ളത്.

പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ ഒത്തുതീര്ന്നതിന്റെ അടിസ്ഥാനത്തില്‍ പ്രസിഡന്റ് എപി അബ്ദുള്‍ വഹാബും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും ചേര്‍ന്ന് സംയുക്ത വാര്‍ത്താ സമ്മേളനം നടത്താനും ധാരണയായിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 11 മണിയ്ക്ക് കോഴിക്കോട് പ്രസ് ക്ലബ്ബില്‍ വച്ചാണ് വാര്‍ത്താ സമ്മേളനം. എന്നാൽ ഇങ്ങനെ ഒരു സമവായത്തിൽ എപി അബ്ദുൾ വഹാബിനെ പിന്തുണയ്ക്കുന്ന താഴേ കിടയിലുള്ള പ്രവർത്തകർക്ക് കടുത്ത അസംതൃപ്തിയാണുള്ളത്. കഴിഞ്ഞ ദിവസം മഞ്ചേരിയിലും തൃശൂരിലും കാസർഗോഡും എല്ലാം നടന്ന സംഭവങ്ങളിൽ പ്രാദേശിക നേതൃത്വങ്ങൾ ഇപ്പോഴും വിയോജിപ്പിൽ തന്നെയാണ്.

മധ്യസ്ഥരെ പോലും ഞെട്ടിപ്പിക്കുന്ന നടപടി ആയിരുന്നു മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ ഭാഗത്ത് നിന്ന് കഴിഞ്ഞ ആഴ്ച ഉണ്ടായത് . പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി കുടിയാണ് ദേവര്‍കോവില്‍ . എന്നിട്ടും അദ്ദേഹം മഞ്ചേരിയില്‍ ഗൃഹസന്ദര്ശനങ്ങള് നടത്തി അംഗത്വ വിതരണം നടത്തി. അതും പ്രാദേശിക ഐഎന്‍എല്‍ നേതൃത്വത്തിന് തീരെ താത്പര്യമില്ലാത്ത ചിലരെയാണ് അദ്ദേഹം പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നത് . മുമ്പ് മഞ്ചേരി നഗരസഭയില്‍ എല്‍ഡിഎഫ് ഭരണം വീഴ്ത്താന്‍ കാരണക്കാരായവരും അക്കൂട്ടത്തില്‍ ഉണ്ട് എന്നത് എല്‍ഡിഎഫ് നേതൃത്വത്തിനും അസ്വസ്ഥത സൃഷ്ടിച്ചിരുന്നു.

മന്ത്രിയ്ക്കെതിരെ നേരത്തേ ഉയര്‍ന്ന പരാതിയ്ക്ക് സമാനമായ സംഭവവും മഞ്ചേരിയില്‍ അരങ്ങേറിയിരുന്നു. മന്ത്രിയുടെ പരിപാടിയെ കുറിച്ച് എല്‍ഡിഎഫ് പ്രാദേശിക നേതൃത്വത്തേയോ ഐഎന്‍എല്‍ നേതൃത്വത്തേയോ അറിയിച്ചിരുന്നില്ല എന്നതായിരുന്നു അത്. പരിപാടിയില്എല്ഡിഎഫ് നേതാക്കള്‍ക്ക് ക്ഷണവും ഉണ്ടായില്ല. മഞ്ചേരി നഗരസഭ സംഘടിപ്പിച്ച പരിപാടി, ഒരു ലീഗ് മേളയായി മാറി എന്നും അതില്‍ മന്ത്രി പങ്കെടുത്തു എന്നും ആണ് ആക്ഷേപം. ഈ വിഷയത്തില്‍ എല്‍ഡിഎഫ് ജില്ലാ നേതൃത്വത്തിലേക്ക് പരാതിയും അയച്ചിട്ടുണ്ട്.

സംസ്ഥാന ജനറല്‍ സെക്രട്ടറി. കാസിം ഇരിക്കൂറിന്റെ നേതൃത്വത്തില്‍ തൃശൂരില്‍ നടത്തിയ കണ്‍വെന്‍ഷനും വലിയ വിവാദത്തിന് വഴിവച്ചിരുന്നു. അംഗത്വ വിതരണം കൂടി ലക്ഷ്യമിട്ടായിരുന്നു ഇത്. എന്നാല്‍ വലിയ എതിര്‍പ്പിനെ തുടര്‍ന്ന് അംഗത്വ വിതരണം ഉപേക്ഷിക്കുകയായിരുന്നു. ഇവിടെ ഒരു സംഘര്‍ഷ സാധ്യത പോലും നിന്നിരുന്നു. പോലീസിന്റെ ഇടപെടല്‍ ആയിരുന്നു ഇത് ഒഴിവാക്കിയത്. സമാനമായ രീതിയില്‍ കാസര്ഗോടും കാസിം ഇരിക്കൂര്‍ വിഭാഗം അംഗത്വ വിതരണം നടത്തിയിരുന്നു എന്നാണ് വഹാബ് വിഭാഗത്തിന്റെ ആക്ഷേപം. ഈ വിഷയങ്ങളാണ് പാര്‍ട്ടിയുടെ താഴേ കിടയിലുള്ള പ്രവര്‍ത്തകരെ ഏറെ പ്രകോപിപ്പിച്ചത്. മഞ്ചേരിയില്‍ മന്ത്രിയ്ക്കെതിരെയുള്ള പ്രതിഷേധം അതിരുവിടുന്ന സാഹചര്യത്തിലേക്ക് നീങ്ങിയെങ്കിലും നേതാക്കള്‍ ഇടപെട്ട് തണുപ്പിക്കുകയായിരുന്നു.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications