'ആറ് മാസം മുൻപ് വരെ ലീഗ് വർഗീയ പാർട്ടി; ലീഗ് പോയാൽ യുഡിഎഫ് ദുർബലപ്പെടും'; മുരളീധരൻ
ദില്ലി: മുസ്ലീം ലീഗ് വർഗീയ പാർട്ടി അല്ലെന്ന സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പരാമർശത്തിൽ പ്രതികരിച്ച് കോൺഗ്രസ് എം പി കെ മുരളീധരൻ. കോൺഗ്രസ് ആദ്യം സ്വീകരിച്ച നിലപാടിലേക്കാണ് വൈകിയാണെങ്കിലും ഇപ്പോൾ സി പി എം എത്തിച്ചേർന്നിരിക്കുന്നത്. ഇതിലൂടെ കോൺഗ്രസിന്റെ നിലപാടാണ് ശരിയെന്ന് സി പി എം ഒടുവിൽ സമ്മതിച്ചിരിക്കുകയാണെന്നും മുരളീധരൻ ദില്ലിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

'വർഗീയ പാർട്ടിയാണെന്ന് ആറ് മാസം മുൻപ് സി പി എം പറഞ്ഞതാണ്. കോൺഗ്രസ് ആദ്യം സ്വീകരിച്ച നിലപാടിലേക്ക് ഇപ്പോൾ സി പി എം വന്നിരിക്കുന്നു. കോൺഗ്രസിന്റെ നിലപാടാണ് ശരിയെന്ന് സി പി എം ഒടുവിൽ വൈകിയാണെങ്കിലും സമ്മതിച്ചുവെന്നാണ് പാർട്ടി സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രതികരണത്തിലൂടെ വ്യക്തമാകുന്നത്.

സഹകരിക്കാമെന്ന സി പി എം നിർദ്ദേശത്തോട് പ്രതികരിക്കേണ്ടത് ലീഗാണ്. ഞങ്ങളെ സംബന്ധിച്ചെടുത്തോളം മുന്നണിയിൽ നിലവിൽ യാതൊരു പ്രശ്നവുമില്ല. കോൺഗ്രസിനെ ഇല്ലാതാക്കുകയെന്നത് മോദിയുടെ മാത്രമല്ല പിണറായിയുടേയും ലക്ഷ്യമാണ്. അതിന്റെ ഭാഗമായി ലീഗിനെ അടർത്തിയെടുത്താൽ അത് സാധിക്കാമന്നാണ് മാർക്കിസ്റ്റ് പാർട്ടി കരുതുന്നത്.

ലീഗിനെ കുറിച്ച് ഞങ്ങൾക്ക് ഇപ്പോൾ യാതൊരു സംശയവുമില്ല. നല്ല ബന്ധം തുടരുകയാണ്. ആ ബന്ധത്തിൽ വിള്ളൽ വീഴുന്ന യാതൊരു സാഹചര്യവുമില്ല. ലീഗ് പോയി കഴിഞ്ഞാൽ മുന്നണി ദുർബലപ്പെടുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. പക്ഷേ അവർ വിട്ട് പോകുന്ന സ്ഥിതി ഇല്ല. ഒരുമിച്ച് നിന്നാൽ അടുത്ത മൂന്നര വർഷം കഴിഞ്ഞാൽ തിരിച്ച് വരാം. അതിന്റെ എല്ലാ ലക്ഷണങ്ങളും എല്ലാ ഭാഗത്ത് നിന്നും കാണുന്നുണ്ട്. 10 വർഷം അധികാരത്തിന് പുറത്ത് നിൽക്കുന്നത് വലിയ പ്രശ്നമുള്ള കാര്യമൊന്നുമല്ല. മുന്നണിക്ക് ക്ഷീണം തട്ടുന്ന യാതൊരു കാര്യവും കോൺഗ്രസിന്റേയോ ലീഗിന്റെയോ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല'.

ആശയപരമായ പ്രശ്നങ്ങളൊന്നും കോൺഗ്രസിൽ പുത്തരിയല്ല, പക്ഷേ അതൊന്നും ഒരിക്കലും കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വിജയത്തെ ബാധിക്കാൻ പോകുന്നില്ല.കോൺഗ്രസിന്റെ തകരാറ് കൊണ്ട് തിരഞ്ഞെടുപ്പിൽ ഒരു ക്ഷീണം യുഡിഎഫിന് ഉണ്ടാകില്ല', കെ മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

ഗോവിന്ദന്റെ പരാമർശത്തോടെ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തിയിരുന്നു. മുസ്ലീംലീഗ് വര്‍ഗീയ കക്ഷിയാണെന്ന പിണറായി വിജയന്റെ നിലപാട് പാർട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍ തിരുത്തിയതില്‍ സന്തോഷമുണ്ടെന്നായിരുന്നു സതീശൻ പ്രതികരിച്ചത്. യു ഡി എഫില്‍ കുഴപ്പങ്ങളുണ്ടാക്കാമെന്ന ധാരണയോടെയാണ് അടുപ്പത്ത് വെള്ളം വച്ചതെങ്കില്‍ അതങ്ങ് വാങ്ങി വച്ചാല്‍ മതി. ആ പരിപ്പ് ഇവിടെ വേവില്ലെന്നും വിഡി സതീശൻ പറഞ്ഞിരുന്നു.
-
‘നമുക്ക് ഒന്നുകൂടി മുട്ടിയാലോ?’- 16 മണ്ഡലങ്ങളിൽ പഴയ എതിരാളികൾ വീണ്ടും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
'പാവം കോൺഗ്രസ് പ്രവർത്തകരെ വേദനിപ്പിക്കരുത്; അവർ എത്ര വലിയ നേതാവായാലും', കുറിപ്പമായി ഡോ. എസ്എസ് ലാൽ -
'മൂന്ന് യുദ്ധത്തിൽ അച്ഛൻ പങ്കെടുത്തിട്ടുണ്ട്', പരിഹാസങ്ങൾക്ക് മറുപടിയുമായി സന്ദീപ് വാര്യർ -
തിരഞ്ഞെടുപ്പിൽ മുന്നണികളെ വിറപ്പിക്കാൻ 'നോട്ട'; 2021ലെ കണക്കുകൾ ഞെട്ടിക്കും -
ബിജെപിയും സിപിഐഎമ്മും തമ്മിൽ രഹസ്യ ധാരണയെന്ന് വി ഡി സതീശൻ -
'മോഹൻലാൽ ആ സിനിമയുടെ ചിത്രീകരണ വേളയിൽ അസ്വസ്ഥനായിരുന്നു, പഴി മുഴുവൻ വിദ്യ ബാലന് കിട്ടി'; ശാന്തിവിള ദിനേശ് -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം











Click it and Unblock the Notifications