പൃഥ്വിരാജിനെതിരെ പറഞ്ഞില്ലല്ലോ, ജയസൂര്യ നുണപരിശോധനയ്ക്ക് തയ്യാറാവട്ടെ'; വീണ്ടും ഫോട്ടോ, വെല്ലുവിളിച്ച് നടി
തനിക്കെതിരെ ലൈംഗികാതിക്രമ പരാതി ഉന്നയിച്ച നടിക്കെതിരെ കഴിഞ്ഞ ദിവസം നടൻ ജയസൂര്യ രംഗത്തെത്തിയിരുന്നു. നടി പറയുന്നത് പച്ചക്കള്ളമാണെന്നായിരുന്നു താരം തുറന്നടിച്ചത്. സെക്രട്ടറിയേറ്റിന് ഉള്ളിൽ വെച്ച് താൻ ലൈംഗികാതിക്രമം നടത്തിയെന്നും എന്നാൽ സെക്രട്ടറിയേറ്റിന് പുറത്ത് നിന്ന് ഷൂട്ട് ചെയ്യാനുള്ള അനുമതി മാത്രമാണ് തങ്ങൾക്ക് ലഭിച്ചതെന്നാണ് ജയസൂര്യ പറഞ്ഞത്. രണ്ട് മണിക്കൂർ മാത്രമായിരുന്നു അനുമതിയെന്നും നടി പിന്നെ എങ്ങനെയാണ് മുകളിലെത്തെ നിലയിൽ എത്തിയതെന്ന് അറിയില്ലെന്നും ജയസൂര്യ പറഞ്ഞു.
ഇപ്പോഴിതാ നടന്റെ തള്ളി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് പരാതിക്കാരി. ജയൂസര്യ കളവ് പറയുകയാണെന്നും തന്റെ കൈയ്യിൽ തെളിവുകൾ ഉണ്ടെന്നുമാണ് നടി പറയുന്നത്. ധൈര്യമുണ്ടെങ്കിൽ ജയസൂര്യ നുണപരിശോധനയ്ക്ക് തയ്യാറാകട്ടെയെന്നും പരാതിക്കാരി ഫേസ്ബുക്കിൽ കുറിച്ചു.

'പച്ച കള്ള ലക്ഷണമാണ് കണ്ണാടിയിൽ കൂടെ കൂടെ കൈ വെയ്ക്കുന്നത്. രണ്ടു മണിക്കൂറും പൊളിഞ്ഞു, 3 ദിവസം ഉള്ള ഫോട്ടോയും വീഡിയോയും എന്റെ കയ്യിലുണ്ട്. അതെന്താ അത്രയും പേർ ഉണ്ടായിട്ടും ജയസൂര്യയുടെ പേര് മാത്രം പറഞ്ഞത്. ജനങ്ങൾ പൊട്ടന്മാരല്ല ധൈര്യമുണ്ടോ നുണ പരിശോധനക്ക് വരാൻ? ഞാൻ റെഡി ആണ്. ഒരു കുറ്റവാളിയും കുറ്റം സമ്മതിക്കില്ല. അടുത്ത ജനറേഷൻ പെൺകുട്ടികൾക്ക് ധൈര്യമായി വാഷ് റൂമിൽ പോകാം, ഇനി ജയസൂര്യക്ക് ധൈര്യം ഉണ്ടാവില്ല.
പിന്നെ സോണിയായുടെ കാര്യം പുള്ളി സത്യം പറഞ്ഞു. തൊടുപുഴയിൽ അല്ല കൂത്തട്ടുകുളത്തായിരുന്നു. 2013 അല്ല 2011 ആയിരുന്നു. തോന്നിവാസത്തിന് പോയാൽ കുടുബം തകരും. എന്താണ് ഞങ്ങൾ പൃഥ്വിരാജിന്റെ പേര് പറയാത്തത്? ടോവിനോ? കുഞ്ചാക്കോ.. ഞങ്ങൾക്കും കുടുംബവും മക്കളും ഉണ്ട്. വെറുതെ ഒരാളുടെ പേര് പറഞ്ഞാൽ ദൈവം വിടില്ല, ആ പേടിയുള്ളവരാണ്. സത്യമേ ജയിക്കൂ ജയസൂര്യ', പരാതിക്കാരി കുറിച്ചു.
ജയസൂര്യയ്ക്കൊപ്പമുള്ള മറ്റ് രണ്ട് ചിത്രങ്ങളും നടി പങ്കിട്ടിട്ടുണ്ട്. 'സെക്രട്ടറിയേറ്റിൽ കയറിയില്ല പോലും, ഇത് സെക്രട്ടറിയേറ്റിലെ മെയ്ക്കപ്പ് ചെയ്യുന്ന റൂം ആണ്. ഇനി സെക്രട്ടറിയേറ്റിന്റെ ഉള്ളിൽ നിന്നുള്ള വീഡിയോ ഉണ്ട്.സെക്രട്ടറിയേറ്റിന്റെ അകത്തും പുറത്തും ഷൂട്ട് ഉണ്ടായിരുന്നു. അപ്പോൾ തന്നെ ഈ പ്രസ്താവന പൊളിഞ്ഞു മോനെ', എന്നാണ് നടി കുറിച്ചിരിക്കുന്നത്.
സെക്രട്ടറിയേറ്റിന് അകത്ത് നടന്ന കാര്യങ്ങൾ എന്ന് പറഞ്ഞ് സിനിമയിൽ നിന്നും കാബിനറ്റ് മീറ്റിംഗ് നടക്കുന്ന രംഗങ്ങളും നടി പങ്കുവെച്ചു. എന്നാൽ ഇത് സെറ്റ് ഇട്ടതല്ലേയെന്ന ചോദ്യവുമായി നിരവധി പേർ രംഗത്തെത്തി. ഇതത്രത്തിൽ കാബിനറ്റ് യോഗം കൂടുന്ന സ്ഥലമൊന്നും ഷൂട്ട് ചെയ്യാൻ അനുവാദം ലഭിക്കില്ലെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. 'സെക്രട്ടറിയേറ്റിന്റെ ഉള്ളിൽ ഇത്രയും സുരക്ഷ ഉള്ള സ്ഥലം ഒന്നും ഷൂട്ട് ചെയ്യാൻ പെർമിഷൻ ലഭിക്കും എന്ന് തോന്നുന്നില്ല. ജയസൂര്യ നല്ലവൻ ആണോ അല്ലയോ എന്ന് കോടതി തീരുമാനിക്കട്ടെ',എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്.
2008 ൽ ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ജയസൂര്യ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതി നൽകിയ പരാതി. ശുചിമുറിയിൽ നിന്നും താൻ വരുമ്പോഴായിരുന്നു അതിക്രമം. തന്നെ പിടിച്ചുവെച്ച് നിർബന്ധമായി ചുംബിച്ചുവെന്നാണ് പരാതിയിൽ ആരോപിച്ചത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications