തെയ്യങ്ങളുടെ നാട്ടിലെ കലോത്സവം... ചായം, ചമയം, ഊട്ടുപുര, സ്വർണക്കപ്പ്... കണ്ണൂർ കലോത്സവത്തെ കുറിച്ച്
വിപുലമായ സജ്ജീകരണങ്ങളാണ് കണ്ണൂർ കലോത്സവത്തിനായി ഒരുക്കിയിരിക്കുന്നത്. പ്ലാസ്റ്റിക് വിമുക്ത കലോത്സവമാണ് ലക്ഷ്യം.
കണ്ണൂര്‍: ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലോത്സവത്തിന് കണ്ണൂര്‍ വേദിയാവുകയാണ്. അന്പത്തിയേഴാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മത്സരാര്‍ത്ഥികള്‍ എത്തി തുടങ്ങി. 12,000 വിദ്യാര്‍ത്ഥികളാണ് വിവിധ ഇനങ്ങളിലായി മത്സരിക്കുന്നത്. വിജയികൾക്ക് സമ്മാനിക്കാനുള്ള സ്വർണക്കപ്പും കണ്ണൂരിലെത്തി.

മുഖ്യമന്ത്രിയുടെ നാട്ടില്‍ നടക്കുന്ന കലോത്സവം എന്ന പ്രത്യേകതയുണ്ട് അന്പത്തിയേഴാമത് സ്കൂള്‍ കലോത്സവത്തിന്. ആതിഥേയന്റെ റോളിലും ഉദ്ഘാടകന്റെ വേഷത്തിലും മുഖ്യമന്ത്രി പിണറായി വിജയന് തന്നെ എത്തും. പ്രശസ്ത ഗായിക കെ എസ് ചിത്ര മുഖ്യാതിഥി ആയിരിക്കും. ഉദ്ഘാടന സമ്മേളനത്തിന് ശേഷം വൈകീട്ട് 6 മണിക്ക് ഹൈസ്ക്കൂള് വിഭാഗം പെണ്‍കുട്ടികളുടെ മോഹിനിയാട്ടം ഒന്നാം വേദിയില്‍ അരങ്ങേറും.

തിറകളുടെയും തെയ്യങ്ങളുടെയും നാടാണ് കണ്ണൂര്‍. ജില്ലയുടെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന ഘോഷയാത്രയോടെയാണ് ഉദ്ഘാടനം സമ്മേളനത്തിന് തുടക്കമാവുക

എറണാകുളം ജില്ലയില്‍ നിന്നുള്ള മത്സരാര്‍ത്ഥികളാണ് ആദ്യം കണ്ണൂരില്‍ എത്തുക. കൈത്തറി തൂവാലയും പുസ്തകവും നല്‍കിയാണ് കുട്ടികളെ വരവേല്‍ക്കുക.

കണ്ണൂര്‍ നഗരത്തില്‍ തന്നെയാണ് 20 വേദികളും ഒരുക്കിയിരിക്കുന്നത്. പൊലീസ് ഗ്രൗണ്ടിലെ നിളയാണ് പ്രധാന വേദി. കേരളത്തിലെ പ്രധാന നദികളുടെ പേരിലുള്ള 20 വേദികളാണ് മത്സരങ്ങള്‍ നടക്കുക. 232 ഇനങ്ങളിലാണ് മത്സരങ്ങള്‍.

പരിസ്ഥിതി സൗഹൃദ കലോത്സവാണ് കണ്ണൂരിലേത്. പ്ലാസ്റ്റിക് വസ്തുക്കള്‍ പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. ഊട്ടുപുരയിലും സ്റ്റേജിലും പ്ലാസ്റ്റിക് ഉല്പന്നങ്ങള്ക്ക് പ്രവേശനം ഇല്ല.

പഴയിടം മോഹനന് നമ്പൂതിരിയാണ് ഇത്തവണയും ഊട്ടുപുരയ്ക്ക് നേതൃത്വം നല്‍കുന്നത്. ജൈവപച്ചക്കറികളാണ് സദ്യവട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ കൂടി പങ്കാളിത്തതോടെയാണ് സദ്യ ഒരുക്കുക എന്ന് പഴയിടം വ്യക്തമാക്കി. ഒപ്പം സര്‍പ്രൈസ് പായസങ്ങളും ഒരുക്കും.

സംസ്ഥാന അറബിക് കലോത്സവവും, സംസ്കൃതോത്സവത്തിനും കണ്ണൂര്‍ സാക്ഷ്യം വഹിക്കും. സെന്റ് മൈക്കിള്‍സ് സ്കൂള്‍ ആണ് സംസ്കൃതോത്സവത്തിന്റെ പ്രധാന വേദി.

മത്സരിക്കാനെത്തുന്ന എല്ലാ വിദ്യാര്‍ത്ഥികളുടെയും സ്വപ്നമാണ് സ്വര്‍ണക്കപ്പ് സ്വന്തമാക്കുക എന്നത്. ഏറ്റവും കൂടുതല്‍ പോയന്റ് നേടുന്ന ജില്ലയ്ക്കാണ്. 2007 മുതല്‍ 2014വരെ കോഴിക്കോട് ജില്ലയാണ് കപ്പ് നേടിയത്. 2015ല്‍ പാലക്കാടുമായി കപ്പ് പങ്കുവെച്ചു.

കലോത്സവ വേദിയില്‍ ഏതെങ്കിലും തരത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടോ എന്നറിയാന്‍ വിപുലമായ സജ്ജീകരണമാണ് ഒരുക്കിയിരിക്കുന്നത്. വിജിലന്‍സിന്റെ സാന്നിധ്യവും കലോത്സവ വേദിയില്‍ ഉണ്ടാവും.

ഐടി@സ്കൂളിന്റെ നേതൃത്വത്തിൽ 'പൂമരം'ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. കലോത്സവുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും ആപ്പിൽ ലഭിക്കും മത്സരങ്ങൾ തത്സമയം കാണാനുള്ള സൌകര്യവും ഉണ്ട്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications