കോണ്‍ഗ്രസിനെ നിരന്തരം വിമര്‍ശിച്ചു; മഷി ഉണങ്ങുംമുമ്പ് യുഡിഎഫിലെത്തി... രൂക്ഷ വിമര്‍ശനവുമായി മുരളീധരന്
തിരുവനന്തപുരം: കേരളക്കര ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പോര് തിരുവനന്തപുരത്തെ നേമം മണ്ഡലത്തിലാണ് എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. കാരണം മറ്റൊന്നുമല്ല, ബിജെപിക്ക് സംസ്ഥാനത്ത് ആദ്യമായി ലഭിച്ച എംഎല്‍എ നേമത്ത് നിന്നാണ്. ഇത്തവണ എന്തുവില കൊടുത്തും തിരിച്ചുപിടിക്കുമെന്ന് ഇടതുമുന്നണിയും യുഡിഎഫും പ്രഖ്യാപിച്ചിരിക്കുന്നു.
വി ശിവന്‍കുട്ടിയെ തന്നെയാണ് എല്‍ഡിഎഫ് മല്‍സരിപ്പിക്കുന്നത്. യുഡിഎഫ് ആകട്ടെ, ഏറ്റവും ശക്തനായ കെ മുരളീധരനെ ഇറക്കിയിരിക്കുന്നു. 2016ല്‍ എന്തുകൊണ്ട് യുഡിഎഫ് തോറ്റു എന്ന് ചോദിച്ചാല്‍ മുരളിക്ക് കൃത്യമായ മറുപടിയുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ....
അസം നിയമസഭാ തെരഞ്ഞെടുപ്പ്, പ്രചാരണ ചിത്രങ്ങള്‍ കാണാം

എന്തുകൊണ്ട് തോറ്റു
2016ല്‍ യുഡിഎഫിന്റെ സ്ഥാനാര്‍ഥി അന്ന് ജെഡിയു നേതാവായിരുന്ന കെ സുരേന്ദ്രന് പിള്ളയായിരുന്നു. നേമം മണ്ഡലത്തില്‍ തോല്‍ക്കാനുണ്ടായ കാരണം അദ്ദേഹം കഴിഞ്ഞ ദിവസം തുറന്നുപറഞ്ഞു. കോണ്‍ഗ്രസുകാര്‍ വോട്ട് വിറ്റു എന്നാണ് സുരേന്ദ്രന് പിള്ളയുടെ ആരോപണം. കൂടെ അദ്ദേഹം മുരളീധരന് ചില ഉപദേശങ്ങളും നല്കി.

എല്‍ഡിഎഫിനെ സുഖിപ്പിക്കാന്‍...
കൂടെ നില്ക്കുന്നവരുടെ ചതി വരുമെന്നും ശ്രദ്ധിക്കണമെന്നും സുരേന്ദ്രന് പിള്ള കെ മുരളീധരനെ ഉപദേശിച്ചു. ഇപ്പോള്‍ ഇടതുപക്ഷത്തിനൊപ്പമാണ് സുരേന്ദ്രന് പിള്ള. അന്ന് യുഡിഎഫിനൊപ്പവും. അതുകൊണ്ടുതന്നെ ഇപ്പോള്‍ നടത്തിയ പ്രസ്താവന എല്‍ഡിഎഫിനെ സുഖിപ്പിക്കാനാണോ എന്ന് കെ മുരളീധരന് സംശയം പ്രകടിപ്പിക്കുന്നു.

മുരളീധരന്റെ പ്രതികരണം
സുരേന്ദ്രന് പിള്ള മല്‍സരിക്കുന്നതിന് മുമ്പ് വരെ മറുചേരിയിലായിരുന്നു. യുഡഎഫിനെയും കോണ്‍ഗ്രസിനെയും വിമര്‍ശിക്കുന്ന വ്യക്തിയായിരുന്നു. അതിന്റെ മഷി ഉണങ്ങും മുമ്പാണ് യുഡിഎഫിലേക്ക് മാറിയതും നേമത്ത് സ്ഥാനാര്‍ഥിയായതും. അതായിരിക്കാം മുന്നണിക്ക് കിട്ടേണ്ട വോട്ടുകള്‍ കിട്ടാതെ പോയത് എന്ന് മുരളീധരന് മനോരമയോട് പറഞ്ഞു.

താല്‍ക്കാലിക പ്രതിഭാസം
കോണ്‍ഗ്രസ് വോട്ടുകള്‍ ചോര്ന്നിട്ടുണ്ടാകാമെന്ന് മുരളീധരന് പറയുന്നു. എന്നാല്‍ വോട്ട് കച്ചവടം നടന്നു എന്നത് ശരിയല്ല. ഒ രാജഗോപാലിനോട് ജനങ്ങള്‍ക്ക് ഒരു സഹതാപം തോന്നിയിരിക്കാം. നിരന്തരം തോല്‍ക്കുന്ന വ്യക്തിയല്ലേ എന്നും മുരളീധരന് പറയുന്നു. ബിജെപിയുടെ ജയം താല്‍ക്കാലിക പ്രതിഭാസമാണെന്നും അദ്ദേഹം പറഞ്ഞു.

വിശ്വസിക്കാന്‍ കൊള്ളില്ല
അതേസമയം, നേമം മണ്ഡലത്തില്‍ 2016ല്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിക്ക് മറിച്ചു എന്നാണ് സുരേന്ദ്രന് പിള്ളയുടെ ആരോപണം. കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും സുരേന്ദ്രന് പിള്ള സൂചിപ്പിച്ചു. താന്‍ ദുര്‍ബലനായ സ്ഥാനാര്‍ഥിയായത് കൊണ്ടാണ് തോറ്റത് എന്ന ആക്ഷേപം സുരേന്ദ്രന് പിള്ള തള്ളിക്കളഞ്ഞു.

8671 വോട്ടുകള്‍
നിലവില്‍ എല്‍ജെഡി ജനറല്‍ സെക്രട്ടറിയാണ് സുരേന്ദ്രന് പിള്ള. 2016ല്‍ ജെഡിയു പ്രതിനിധിയായിരിക്കെയാണ് യുഡിഎഫിന് വേണ്ടി നേമം മണ്ഡലത്തില്‍ മല്‍സരിച്ചത്. ഒ രാജഗോപാല്‍ 8671 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അന്ന് ജയിച്ചത്. ഇത്തവണ ബിജെപി കളത്തിലിറക്കിയിരിക്കുന്നത് കുമ്മനം രാജശേഖരനെയാണ്.

13000ത്തലിധികം ഭൂരിപക്ഷം കിട്ടും
രാജഗോപാലിന് 67813 വോട്ടുകളാണ് ലഭിച്ചത്. വി ശിവന്‍കുട്ടിക്ക് 59142 വോട്ടുകളും കിട്ടി. സുരേന്ദ്രന് പിള്ളയ്ക്ക്് ലഭിച്ചത് 13860 വോട്ടുകള്‍ മാത്രം. ഇത്തവണ ജയിക്കുമോ എന്ന് കെ മുരളീധരനോട് ചോദിച്ചാല്‍ അദ്ദേഹത്തിന്റെ മറുപടി വളരെ പ്രതീക്ഷയോടെയാണ്. കഴിഞ്ഞ തവണ ലഭിച്ച അത്രയും വോട്ടുകള്‍ ഇത്തവണ ഭൂരിപക്ഷമായി ലഭിക്കുമെന്ന് മുരളീധരന് പറയുന്നു.
-
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications