കെഎം ഷാജിയുടെ അഴിക്കോടെ പരാജയം;കാരണം കണ്ടെത്തി മുസ്ലീം ലീഗ്.. പ്രാഥമിക വിലയിരുത്തൽ ഇങ്ങനെ
കണ്ണൂർ; സംസ്ഥാനത്ത് തന്നെ ഇക്കുറി ഏറ്റവും ശക്തമാ യ പോരാട്ടം നടന്ന മണ്ഡലമായിരുന്നു അഴിക്കോട്. സിറ്റിംഗ് സീറ്റ് നിലനിർത്താനാകുമെന്ന് പ്രതീക്ഷിച്ചിറങ്ങിയ കെഎം ഷാജിക്ക് പക്ഷേ മണ്ഡലത്തിൽ കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. 10 വർഷം മുൻപ് കൈവിട്ട മണ്ഡലം കെവി സുമേഷിലൂടെ വലിയ ഭൂരിപക്ഷത്തിൽ തന്നെ തിരിച്ച് പിടിക്കാൻ സിപിഎമ്മിന് സാധിച്ചു.
അതേസമയം തോൽവിയുടെ പശ്ചാത്തലത്തിൽ മണ്ഡലത്തിൽ ലീഗിനുള്ളിൽ പ്രതിഷേധം പുകയുകയാണ്.എന്തുകൊണ്ട് തിരിച്ചടി സംഭവിച്ചു എന്നും പഠിക്കാനൊരുങ്ങുകയാണ് നേതൃത്വം. വിശദാംശങ്ങളിലേക്ക്

കെഎം ഷാജിയുടെ വിജയം
2011 ലെ നിയമസഭ തിരഞ്ഞെടുപ്പിലായിരുന്നു എൽഡിഎഫിനെ പരാജയപ്പെടുത്തി ജില്ലയ്ക്ക് പുറത്ത് നിന്നെത്തിയ കെഎം ഷാജിയിലൂടെ മുസ്ലീം ലീഗ് മണ്ഡലം പിടിച്ചെടുത്ത്. അന്ന് സിപിഎമ്മിലെ പ്രകാശൻ മാസ്റ്ററെ പരാജയപ്പെടുത്തി 493 വോട്ടുകൾക്കായിരുന്നു ഷാജി വിജയിച്ചത്. ഇടതുകോട്ടയിലെ തോൽവി കനത്ത ആഘാതമായിരുന്നു അന്ന് സിപിഎമ്മിന് സമ്മാനിച്ചത്.

രണ്ടാം അങ്കത്തിലും
2016 ലും ഷാജിയെ തന്നെ വീണ്ടും ലീഗ് മത്സരിപ്പിച്ചു. അന്ന് ഭൂരിപക്ഷം ഉയർത്തിയായിരുന്നു ലീഗ് സീറ്റ് നിലനിർത്തിയത്. അന്ന് ഷാജിയെ പൂട്ടാൻ മാധ്യമ പ്രവർത്തകൻ നികേഷ് കുമാറിനെയായിരുന്നു സിപിഎം മത്സരിപ്പിച്ചത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ഷാജിയ്ക്ക് 63,082 വോട്ടുകൾ ലഭിച്ചു. നികേഷിന് 60,795 വോട്ടുകളാണ് ലഭിച്ചത്, 2,287വോട്ടുകളുടെ ഭൂരിപക്ഷം.

മത്സരിപ്പിക്കരുതെന്ന്
എന്നാൽ വീണ്ടുമൊരു തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയപ്പോൾ ലീഗിൽ കാര്യങ്ങൾ അത്ര പന്തിയായിരുന്നില്ല. കെഎം ഷാജിക്കെതിരെ ഉയർന്ന അനധികൃത സ്വത്ത് സമ്പാദന കേസും പ്ലസ്ടു കോഴ വിവാദവുമെല്ലാം പാർട്ടിക്കുള്ളിൽ വലിയ പൊട്ടിത്തെറിക്കാണ് വഴിവെച്ചത്. ഇതോടെ മൂന്നാം അങ്കത്തിന് ഷാജിയെ മത്സരിപ്പിക്കരുതെന്ന ആവശ്യം പാർട്ടിയിൽ ഉയർന്നിരുന്നു.

സുരക്ഷിത മണ്ഡലങ്ങൾ
അഴിക്കോട് മത്സരിച്ചാൽ തിരിച്ചടി ഉണ്ടാകുമെന്ന ഭയത്താൽ കെഎം ഷാജി മറ്റ് സുരക്ഷിത മണ്ഡലങ്ങളും തേടിയിരുന്നു. കാസർഗോഡ് നിന്നോ മലപ്പുറത്ത് നിന്നോ മത്സരിക്കാനുള്ള നീക്കമായിരുന്നു ഷാജി നടത്തിയത്. എന്നാൽ അതത് ജില്ലാ നേതൃത്വങ്ങൾ ഇതിനെതിരെ പ്രതിഷേധം ഉയർത്തിയോടെ ഷാജിയുടെ നീക്കം പൊളിയുകയായിരുന്നു. ഒടുവിൽ ഗത്യന്തരമില്ലാതെ അഴിക്കോട് നിന്ന് തന്നെ ഷാജിയെ മത്സരിപ്പിക്കാൻ ലീഗ് നേതൃത്വം തിരുമാനിക്കുകയായിരുന്നു.

എന്തുകൊണ്ട് പരാജയപ്പെട്ടു
അതേസമയം കനത്ത പരാജയത്തിന്റെ കാരണം പ്ലസ്ടു കോഴ ആരോപണങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ തന്നെയാണെന്നാണ് ലീഗിന്റെ പ്രാഥമിക വിലയിരുത്തൽ. കഴിഞ്ഞ രണ്ട് തവണയും ഷാജിയുടെ പ്രതിച്ഛായയാണ് വോട്ടായി മാറിയത്. അതിന് ഇക്കുറി മങ്ങലേറ്റതാകാം തിരിച്ചടിക്ക് വഴിവെച്ചതെന്ന വിലയിരുത്തലിലാണ് നേതൃത്വം.

ആഭ്യന്തര പ്രശ്നങ്ങൾ
മുസ്ലീം ലീഗിലെ ഒരു വിഭാഗം പ്രവർത്തകർക്കിടയിൽ ജില്ലാ നേതൃത്വത്തിനെതിരായ വികാരം പരാജയത്തിന് കാരണമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ലീഗിനുള്ളിലെ പ്രശ്നങ്ങൾ കാരണം വോട്ട് ചോർച്ച ഉണ്ടായിട്ടില്ലെന്നാണ് ജില്ലാ നേതൃത്വത്തിന്റെ നിഗമനം. എന്നാൽ മുന്നണി സംവിധാനത്തിൽ പാളിച്ച ഉണ്ടായിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കും.

ബൂത്തു കണക്കുകൾ
വരും ദിവസങ്ങളിൽ ബൂത്തുതല കണക്കുകൾ പരിശോധുച്ച് തോൽവിയുടെ കാരണങ്ങൾ വിലയിരുത്തും. യുഡിഎഫ് സ്വാധീന മേഖലകളിൽ വോട്ട് ചോർച്ച ഉണ്ടായിട്ടുണ്ടോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പഠിക്കാനും നേതൃത്വം തിരുമാനിച്ചിട്ടുണ്ട്.
Recommended Video

സുമേഷിന്റെ ഭൂരിപക്ഷം
മണ്ഡലത്തിൽ 6,141 വോട്ടാണ് സുമേഷിന്റെ ഭൂരിപക്ഷം. 65,794 വോട്ടായിരുന്നു എൽഡിഎഫിന് ഇവിടെ ലഭിച്ചത്. കെ.എം.ഷാജി 59,653 വോട്ടും ബിജെപിയുടെ കെ രഞ്ജിത്ത് 15,741 വോട്ടുകളും ഇവിടെ നേടി.
-
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications