സംസ്ഥാനത്ത് 2435 പേർക്ക് കൂടി കൊവിഡ്, 22 മരണങ്ങൾ, ആകെ മരണം 48,035 ആയി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 481, എറണാകുളം 400, കോഴിക്കോട് 299, കണ്ണൂര്‍ 180, തൃശൂര്‍ 171, കൊല്ലം 155, കോട്ടയം 153, മലപ്പുറം 138, പത്തനംതിട്ട 130, ആലപ്പുഴ 107, വയനാട് 65, പാലക്കാട് 58, ഇടുക്കി 57, കാസര്‍ഗോഡ് 41 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,658 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
പോയതിനേക്കാൾ നല്ലതാണ് വരാനിരിക്കുന്നത്, വൈറലായി മഞ്ജു വാര്യരുടെ ഫോട്ടോയും ക്യാപ്ഷനും
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,09,032 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 93,190 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 15,842 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 169 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 18,904 കോവിഡ് കേസുകളില്‍, 10.7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 219 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 48,035 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 38 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2241 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 134 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 22 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2704 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 487, കൊല്ലം 276, പത്തനംതിട്ട 124, ആലപ്പുഴ 138, കോട്ടയം 244, ഇടുക്കി 118, എറണാകുളം 434, തൃശൂര്‍ 161, പാലക്കാട് 27, മലപ്പുറം 73, കോഴിക്കോട് 311, വയനാട് 101, കണ്ണൂര്‍ 166, കാസര്‍ഗോഡ് 44 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 18,904 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 51,81,981 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
Recommended Video
കോവിഡ്
19
വിശകലന
റിപ്പോര്‍ട്ട്
·
വാക്‌സിനേഷന്‍
എടുക്കേണ്ട
ജനസംഖ്യയുടെ
98
ശതമാനം
പേര്‍ക്ക്
ഒരു
ഡോസ്
വാക്‌സിനും
(2,61,58,413),
79
ശതമാനം
പേര്‍ക്ക്
രണ്ട്
ഡോസ്
വാക്‌സിനും
(2,11,74,411)
നല്‍കി.
·
ഇന്ത്യയില്‍
ഏറ്റവും
കൂടുതല്‍
വാക്‌സിനേഷന്‍/
ദശലക്ഷം
ഉള്ള
സംസ്ഥാനം
കേരളമാണ്
(13,25,870)
·
ഇന്നത്തെ
റിപ്പോര്‍ട്ട്
പ്രകാരം,
2435
പുതിയ
രോഗികളില്‍
2131
പേര്‍
വാക്‌സിനേഷന്
അര്‍ഹരായിരുന്നു.
ഇവരില്‍
154
പേര്‍
ഒരു
ഡോസ്
വാക്‌സിനും
1296
പേര്‍
രണ്ടു
ഡോസ്
വാക്‌സിനും
എടുത്തിരുന്നു.
എന്നാല്‍
681
പേര്‍ക്ക്
വാക്‌സിന്‍
ലഭിച്ചതായി
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടില്ല.
കോവിഡ്
വാക്‌സിനുകള്‍
ആളുകളെ
അണുബാധയില്‍
നിന്നും
ഗുരുതരമായ
അസുഖത്തില്‍
നിന്നും
സംരക്ഷിക്കുകയും
ആശുപത്രിവാസത്തിന്റെയും
മരണത്തിന്റെയും
സാധ്യത
ഗണ്യമായി
കുറയ്ക്കുകയും
ചെയ്യുന്നു.
·
ഡിസംബര്‍
25
മുതല്‍
31
വരെയുള്ള
കാലയളവില്‍,
ശരാശരി
21,217
കേസുകള്‍
ചികിത്സയിലുണ്ടായിരുന്നതില്‍
2.3
ശതമാനം
പേര്‍ക്ക്
മാത്രമാണ്
ഓക്‌സിജന്‍
കിടക്കകളും
1.9
ശതമാനം
പേര്‍ക്ക്
മാത്രമാണ്
ഐസിയുവും
ആവശ്യമായി
വന്നത്.
ഈ
കാലയളവില്‍,
കഴിഞ്ഞ
ആഴ്ചയുമായി
താരതമ്യം
ചെയ്യുമ്പോള്‍
റിപ്പോര്‍ട്ട്
ചെയ്യപ്പെടുന്ന
പുതിയ
കേസുകളില്‍
ഏകദേശം
3308
കുറവ്
ഉണ്ടായി.
പുതിയ
കേസുകളുടെ
വളര്‍ച്ചാ
നിരക്കില്‍
മുന്‍
ആഴ്ചയുമായി
താരതമ്യപ്പെടുത്തുമ്പോള്‍
17
ശതമാനം
കുറവ്
ഉണ്ടായിട്ടുണ്ട്.
നിലവില്‍
രോഗം
സ്ഥിരീകരിച്ച്
ചികിത്സയിലുള്ള
രോഗികള്‍,
ആശുപത്രികള്‍,
ഫീല്‍ഡ്
ആശുപത്രികള്‍,
ഐസിയു,
വെന്റിലേറ്റര്‍,
ഓക്‌സിജന്‍
കിടക്കകള്‍
എന്നിവിടങ്ങളിലെ
രോഗികളുടെ
എണ്ണം
എന്നിവ
മുന്‍
ആഴ്ചയുമായി
താരതമ്യപ്പെടുത്തുമ്പോള്‍
ഈ
ആഴ്ചയില്‍
യഥാക്രമം
26%,
23%,
11%,
23%,
25%,
14%
കുറഞ്ഞു.
ആശുപത്രിവാസത്തിന്റെ
നിരക്കും
ഗുരുതരമായ
കേസുകളും
കുറയുന്ന
പ്രവണതയാണ്
കാണിക്കുന്നത്.