മോദിക്ക് ധനമന്ത്രിയുടെ മറുപടി; 6 വര്‍ഷമായി കേരളം നികുതി കൂട്ടിയിട്ടില്ല
തിരുവനന്തപുരം: പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഇന്ധന വില കുറയ്ക്കാന്‍ തയ്യാറായില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശനത്തെ തള്ളി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കേരളം കഴിഞ്ഞ ആറ് വര്‍ഷമായി ഇന്ധന നികുതി കൂട്ടിയിട്ടില്ലെന്ന് സംസ്ഥാന ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. കേന്ദ്രം തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങളാണ് പറയുന്നതെന്നും ധനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇതേ രീതിയില്‍ തെറ്റിദ്ധരിപ്പിക്കുകയാണ്. കേന്ദ്രമാണ് ഇന്ധന നികുതി വര്‍ധിപ്പിച്ച് കൊണ്ടിരിക്കുന്നത്. ഇന്ധന വിലയില്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സര്‍ചാര്‍ജും സെസും നിര്‍ത്തലാക്കണമെന്നും ബാലഗോപാല്‍ ആവശ്യപ്പെട്ടു.

സംസ്ഥാനങ്ങള്‍ ഇന്ധന വില കുറയ്ക്കുന്നില്ലെന്ന് ആരോപിച്ച് കേന്ദ്രം സ്വീകരിക്കുന്നത് ഫെഡറിലസത്തെ തകര്‍ക്കുന്ന നിലപാടാണെന്നും ബാലഗോപാല്‍ പറഞ്ഞു. കേന്ദ്രത്തിന് പിരിക്കാന്‍ അവകാശമില്ലാത്ത സ്ഥലത്ത് നിന്ന് പോലും നികുതി പിരിക്കുന്ന സ്ഥിതിയാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെയാണ് പ്രധാനമന്ത്രി ഇന്ധന വിലയുടെ പേരില്‍ വിമര്‍ശിച്ചതെന്നും ബാലഗോപാല്‍ പറഞ്ഞു. അതേസമയം പ്രതിപക്ഷ പാര്‍ട്ടികള്‍ മോദിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. മോദിയുടെ ആവശ്യം ഏകപക്ഷീയമാണ്. അതോടൊപ്പം മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് മമത ബാനര്‍ജി പറഞ്ഞു. പെട്രോളിനും ഡീസലിനുമുള്ള വില കുറയ്ക്കാന്‍ 1500 കോടി രൂപയാണ് ചെലവിട്ടതെന്നും മമത പ റഞ്ഞു.
അതേസമയം കേന്ദ്രം മഹാരാഷ്ട്രയ്ക്ക് 26500 കോടി രൂപയാണ് തരാനുള്ളതെന്ന് ഉദ്ധവ് താക്കറെ തുറന്നടിച്ചിരുന്നു. പെട്രോളിന്റെയും ഡീസലിന്റെയും നികുതിയായി 27 ലക്ഷം കോടി രൂപയാണ് ബിജെപി സര്‍ക്കാര്‍ ഇതുവരെ നേടിയത്. ആദ്യം അതിന്റെ കണക്ക് മോദി വ്യക്തമാക്കട്ടെയെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി രാഷ്ട്രീയം കളിക്കുകയായിരുന്നുവെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തി. എന്നാല്‍ പ്രതിപക്ഷം ഈ വിഷയത്തില്‍ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്ന് ബിജെപി ആരോപിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളേക്കാള്‍ ഇരട്ടിയാണ് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വിലയെന്ന് ബിജെപി കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിന് ചേര്‍ന്ന യോഗം രാഷ്ട്രീയത്തിനായി ഉപയോഗിച്ചെന്ന് ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദി കുറ്റപ്പെടുത്തി. കേന്ദ്ര ഇന്ധന നികുതിയിലൂടെ 26 ലക്ഷം കോടിയാണ് മോദി സര്‍ക്കാര്‍ നേടിയത്. 18 തവണയാണ് ഇന്ധന വില വര്‍ധിപ്പിച്ചത്. ഇത് ക്രൂഡോയില്‍ വില ഏറ്റവും താഴ്ന്ന നിരക്കിലായിരിക്കുമ്പോഴായിരുന്നു. സംസ്ഥാനങ്ങള്‍ക്ക് കിട്ടാനുള്ള ജിഎസ്ടി ഇപ്പോഴും കിട്ടിയിട്ടില്ല. നഷ്ടപരിഹാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കാതെ, വിരല്‍ ചൂണ്ടുകയാണ് കേന്ദ്രം ചെയ്യുന്നതെന്നും പ്രിയങ്ക ചതുര്‍വേദി പറഞ്ഞു. ലാഭം ഞാനെടുത്ത് നഷ്ടം സംസ്ഥാനങ്ങള്‍ക്ക് എന്നതാണ് കേന്ദ്രം നയമെന്ന് കോണ്‍ഗ്രസ് വക്താവ് ജയ്വീര് ഷെര്‍ഗില്‍ പറഞ്ഞു.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ












Click it and Unblock the Notifications