Get Updates
Get notified of breaking news, exclusive insights, and must-see stories!

തദ്ദേശപോര്: സ്ഥാനാര്‍ത്ഥികള്‍ കൂടുതലും സ്ത്രീകള്‍; ആദ്യഘട്ട വോട്ടെടുപ്പിന് ഒരുങ്ങി മധ്യ കേരളം

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലെ ജനങ്ങള്‍ നാളെ പോളിംഗ് ബൂത്തിലെത്തും. നാളെ രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ആറു മണി വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. പോളിങ് സാമഗ്രികളുടെ വിതരണം എല്ലായിടത്തും പൂര്‍ത്തിയായി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

കഴിഞ്ഞ ഒരു മാസമായി നീണ്ടു നിന്ന പ്രചാരണങ്ങള്‍ക്ക് ഒടുവിലാണ് തെക്കന്‍ കേരളത്തിലെ ഏഴു ജില്ലകള്‍ നാളെ പോളിംഗ് ബൂത്തില്‍ എത്തുന്നത്. 471 ഗ്രാമപഞ്ചായത്തുകള്‍, 75 ബ്ലോക്ക് പഞ്ചായത്തുകള്‍, 7 ജില്ലാ പഞ്ചായത്തുകള്‍, 39 മുനിസിപ്പാലിറ്റികള്‍, 3 കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലേക്കാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്.

vote

36630 സ്ഥാനാര്‍ത്ഥികളാണ് ആദ്യ ഘട്ടത്തില്‍ മത്സരിക്കുന്നത്. അതില്‍ കൂടുതലും സ്ത്രീകളാണ്. 19573 സ്ത്രീകളാണ് മത്സരിക്കുന്നത്. ഏറ്റവും അധികം പ്രശ്‌നബാധിത ബൂത്തുകള്‍ ഉള്ളത് തിരുവനന്തപുരത്താണ്. ഇന്ന് നിശബ്ദ പ്രചാരണത്തിലൂടെ പരമാവധി വോട്ട് പിടിക്കുന്ന തിരക്കിലായിരുന്നു സ്ഥാനാര്‍ത്ഥികള്‍.

എറണാകുളം പരമ്പരാഗതമായി യുഡിഎഫിന് ഒപ്പം നില്‍ക്കുന്ന ജില്ലയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് എല്ലായിടത്തും യുഡിഎഫിന് തിരിച്ചടി ഉണ്ടായപ്പോഴും എറണാകുളത്ത് യുഡിഎഫിന് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞെങ്കിലും കൊച്ചി കോര്‍പ്പറേഷന്റെ ഭരണം കൈവിട്ടു പോയിരുന്നു. ഇക്കുറി യുഡിഎഫിന്റെ പ്രധാന ലക്ഷ്യം കോര്‍പ്പറേഷന്‍ ഭരണം തിരിച്ചു പിടിക്കുക എന്നതാണ്. ശബരിമല കൊള്ളയടക്കമുള്ള വിഷയങ്ങള്‍ യുഡിഎഫ് ഉയര്‍ത്തുമ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയവും പ്രാദേശിക വികസന പ്രവര്‍ത്തനങ്ങളും ഉയര്‍ത്തിക്കാട്ടിയാണ് എല്‍ഡിഎഫിന്റെ പ്രചാരണം. ബിജെപിയും സജീവമായി രംഗത്തുണ്ട്.

ആലപ്പുഴയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിനായിരുന്നു മുന്‍തൂക്കം. ഇടുക്കി യുഡിഎഫിന്റെ പരമ്പരാഗത കോട്ടയാണെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി ഉണ്ടായിരുന്നു. ഇക്കുറി ജില്ലാ പഞ്ചായത്തില്‍ അടക്കം എല്‍ഡിഎഫ് - യുഡിഎഫ് കടുത്ത മത്സരം നടക്കും. പ്രാദേശികമായി യുഡിഎഫിലുള്ള ഭിന്നതകള്‍ എങ്ങനെ പ്രതിഫലിക്കും എന്നും ഈ ജനവിധിയിലൂടെ അറിയാം.

രണ്ടാംഘട്ടത്തില്‍ 39,013 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. സംസ്ഥാനത്താകെ 75,643 സ്ഥാനാര്‍ത്ഥികളാണ് രണ്ടു ഘട്ടങ്ങളിലായി മത്സരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+