പുതിയ വന്ദേഭാരതിന് നിരക്കില്‍ വർധനവ്: തിരികെ വരുമ്പോള്‍ ആശ്വാസം, സമയവും കുറയും
തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച രണ്ടാമത് വന്ദേഭാരത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. കാസർകോട് നിന്നും പുറപ്പെട്ട ട്രെയിന്‍ തിരുവനന്തപുരത്തേക്കുള്ള യാത്ര തുടരുകയാണ്. ഇത്തവണ ആലപ്പുഴ വഴിയാണ യാത്ര. എട്ടുമണിക്കൂർ കൊണ്ട് യാത്ര പൂർത്തിയാകും. എട്ടുകോച്ചുകളുള്ള ട്രെയിന്‍ കഴിഞ്ഞ ദിവസം ട്രയല്‍ റണ്‍ വിജയകരമായി പൂർത്തിയാക്കിയിരുന്നു.
ക്ഷണിക്കപ്പെട്ട അഥിതികള്‍ക്ക് മാത്രമാണ് ഇന്ന് യാത്ര ചെയ്യുന്നത്. രാവിലെ ഏഴിന് കാസർകോട്ടുനിന്ന് പുറപ്പെടുന്ന ട്രെയിന്‍ 3.05ന് തിരുവനന്തപുരത്തെത്തും. മടക്കയാത്ര വൈകിട്ട് 4.05ന് പുറപ്പെട്ട് രാത്രി 11.58ന് കാസർകോട്ടെത്തും. രണ്ടാം വന്ദേഭാരതിന് മലപ്പുറം തിരൂരിൽ സ്റ്റോപ് അനുവദിച്ചിട്ടുണ്ട്. കാസർകോട്ടുനിന്നുള്ളതിന് 20631, തിരുവനന്തപുരത്തുനിന്നുള്ളതിന് 20632 എന്നിങ്ങനെയാണ് ട്രെയിന്‍ നമ്പർ.

റെഗുലർ സർവീസ് ബുധനാഴ്ചയാണ് ആരംഭിക്കുക. കാസര്‍കോടുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്ക് എസി ചെയര്‍കാറില്‍ 1,555 രൂപയും എക്‌സിക്യൂട്ടീവ് ചെയര്‍കാറിന് 2835 രൂപയുമാണ് നല്‍കേണ്ടത്. നിലവിലെ സർവ്വീസില്‍ നിന്നും ചെറിയ വർധനവ് പുതിയ സർവ്വീസിനുണ്ട്. നേരത്തെ അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസിന് തിരുവനന്തപുരത്തുനിന്ന് കാസര്‍കോട്ടേക്ക് എസി ചെയര്‍കാറിന് 1590 രൂപയും എക്‌സിക്യൂട്ടീവ് ചെയര്‍കാറിന് 2880 രൂപയാണ് ഈടാക്കുന്നത്.
കാസര്‍കോട്ടേക്ക് എസി ചെയര്‍കാറിന് 1515 രൂപയും എക്‌സിക്യൂട്ടീവ് ചെയര്‍കാറിന് 2800 രൂപയും നല്‍കണം. എന്നാല്‍ തിരിച്ചുള്ള സർവ്വീസില്‍ പഴയ വന്ദേഭാരതാണ് ലാഭകരം. 20634 എന്ന നമ്പറിലുള്ള ആ വണ്ടിക്ക് യഥാക്രമം 1590, 2880 എന്നിങ്ങനെയാണ് നിരക്ക്. സമയത്തിന്റെയും ഭക്ഷണത്തിന്റെയും വ്യത്യാസമാണ് ഒരേ റൂട്ടിലെ യാത്രയ്ക്ക് വ്യത്യസ്തനിരക്ക് വരാനുള്ള കാരണം.
ഒന്നാം വന്ദേഭാരതിന്റെ ടിക്കറ്റ് നിരക്ക്
തിരുവനന്തപുരത്ത് നിന്ന് (ചെയര്‍കാര്‍, എക്‌സിക്യൂട്ടീവ് ചെയര്‍കാര്‍)
കൊല്ലം- 435, 820
കോട്ടയം- 555, 1075
എറണാകുളം ടൗണ്‍- 765, 1420
തൃശൂര്‍- 880, 1650
ഷൊര്‍ണൂര്‍- 950, 1775
കോഴിക്കോട്- 1090, 2060
കണ്ണൂര്‍- 1260, 2415
കാസര്‍കോട്- 1590, 2880
കാസര്‍കോട് നിന്ന് (ചെയര്‍കാര്‍, എക്‌സിക്യൂട്ടീവ് ചെയര്‍കാര്‍)
കണ്ണൂര്‍- 445, 840
കോഴിക്കോട്- 625, 1195
ഷൊര്‍ണൂര്‍- 775, 1510
തൃശൂര്‍- 825, 1600
എറണാകുളം- 940, 1835
കോട്ടയം- 1250, 2270
കൊല്ലം- 1435, 2645
തിരുവനന്തപുരം- 1520, 2815
അതേസമയം, വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങുമായി ബന്ധപെട്ട് കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ നാളെ റെയിൽവേ സംഘടിപ്പിക്കുന്ന പരിപാടിയിൽ കേന്ദ്ര വിദേശകാര്യ, പാർലമെന്ററി കാര്യ സഹമന്ത്രി വി മുരളീധരൻ പങ്കെടുത്തു. സംസ്ഥാന കായിക,റെയിൽവെ വകുപ്പ് മന്ത്രിവി. അബ്ദുറഹിമാൻ, രാജ്‌മോഹൻ ഉണ്ണിത്താൻ എം പി , എൻ എ നെല്ലിക്കുന്ന് എം എൽ എ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.
കേരളത്തിന് പുറമെ രാജസ്ഥാന്‍, തമിഴ്‌നാട്, തെലങ്കാന, ആന്ധ്ര പ്രദേശ്, കര്‍ണാടക, ബിഹാര്‍, പശ്ചിമ ബംഗാള്‍, ഒഡിഷ, ഝാര്‍ഖണ്ഡ്, ഗുജറാത്ത് തുടങ്ങിയ പതിനൊന്ന് സംസ്ഥാനങ്ങളിലാണ് പുതിയ വന്ദേഭാരത് അനുവദിച്ചിരിക്കുന്നത്.
-
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ്












Click it and Unblock the Notifications