തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ് മറിഞ്ഞ് 17 പേർക്ക് പരിക്ക്
തിരുവനന്തപുരം :സംസ്ഥാന പാതയിൽ കാരേറ്റ് ജംഗ്ഷന് സമീപം കെഎസ്ആർടി സി ബസ് മറിഞ്ഞ് 17 പേർക്ക് പരിക്ക് .ആരുടെയും നില ഗുരുതരമല്ല . പരിക്കേറ്റ 14 പേരെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിലും 3 പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു .ബസിനടിയിൽ പെട്ട ബൈക്ക് യാത്രികരായ രണ്ടു പേർ അത്ഭുതകരമായി രക്ഷപ്പെട്ടു.ഇന്നലെ ഉച്ചക്ക് ഒന്നരയോടെ കാരേറ്റ് വാമനപുരം പാലത്തിന് സമീപം ബസ് നിയന്ത്രണം വിട്ട് പാടെ മറിയുകയായിരുന്നു .
തിരുവന്തപുരത്ത് നിന്നും കൊട്ടാരക്കരക്ക് പോവുകയായിരുന്ന കണിയാപുരം ഡിപ്പോയിലെ എടിഎം 45 എന്ന ബസ് ആണ് അപകടത്തിൽ പെട്ടത് .സ്‌കൂട്ടർ യാത്രികയായ യുവതി പിന്നിൽ നിന്നും ബസ് വരുന്നത് ശ്രദ്ധിക്കാതെ ഇടറോഡിലേക്ക് കയറാൻ തുടങ്ങിയപ്പോൾ അവരെ രക്ഷിക്കാൻ വേണ്ടി ബസ് വെട്ടിയൊഴിച്ചപ്പോൾ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു വെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ബൈക്ക് യാത്രികരായ രണ്ടുപേർ യാത്ര ചെയ്തു വന്ന ബൈക്ക് ഇതിനിടയിൽ ബസിലിടിച്ച് മറിഞ്ഞ ബസിനടിയിൽ പ്പെട്ടെങ്കിലും ഇരുവരും നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപെടുകയുമായിരുന്നു .
അവിടെ വർക്ക്ഷാപ്പിൽ പണിക്കായി ഇട്ടിരുന്ന കാറിനും യാത്രികർ വന്ന ബൈക്കിനും മുകളിലാണ് ബസ് മറിഞ്ഞത് ഇതിനിടയിൽ ഉണ്ടായിരുന്ന സ്ഥലത്താണ് ബൈക്ക് യാത്രികർ കുടുങ്ങിയത് .അതിനാൽ ബസ് ദേഹത്ത് പതിക്കാതെ രക്ഷപ്പെടുകയായിരുന്നു . ഓടിക്കൂടിയ നാട്ടുകാർ അവരെ ബസിനടിയിൽ നിന്നും വലിച്ചു പുറത്തേക്കെടുക്കുകയായിരുന്നു.
പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവർ അഞ്ജു (22) താന്നിമൂട് , ശ്രുതി (21) ,പ്രസന്ന (35) വയ്ക്കൽ.വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവർ വസുന്തരൻ (56) പുനലൂർ ,അയ്യപ്പൻ പിള്ള (72) നീലേശ്വരം കൊട്ടാരക്കര ,രാധാമണി (60) കൊട്ടാരക്കര ,ഗിരിജ (49),ലീല (64) കൊടുവഴനൂർ,സതീഭായി (58) അടപ്പുപാറ ,ലീന (32) ഗോകുലം ജീവനക്കാരി ,സുനിമോൾ (42) ആയൂർ ,ഷീല (44),സാലു (18),കാവ്യ (19),കടയ്ക്കൽ ,ലക്ഷ്മി (27) പുളിമാത്ത് ,സജീന (21) ,വൈഷ്ണവ് .