2 കാര്യങ്ങള്‍ നടന്നാല്‍ കേരള രാഷ്ട്രീയം മാറും; കട്ടയ്ക്ക് നില്ക്കും പിവി അന്‍വര്‍, ലാലുവിന്റെ വാക്ക് പ്രതീക്ഷ
എല്‍ഡിഎഫ്-യുഡിഎഫ് പോരിനിടയിലേക്ക് ബിജെപി കൂടി കയറി നിന്നതാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കേരള രാഷ്ട്രീയത്തിലുള്ള മാറ്റം. 35 നിയമസഭാ മണ്ഡലങ്ങള്‍ ലഭിച്ചാല്‍ കേരളം ഭരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പലതവണ പറഞ്ഞെങ്കിലും കൈയ്യിലുള്ള നേമം പോയി. ആഞ്ഞുപിടിച്ചാല്‍ കൂടെ പോരുമായിരുന്ന പാലക്കാട് കിട്ടിയതുമില്ല.
ദേശീയ പാര്‍ട്ടികള്‍ക്കൊപ്പം നില്ക്കുന്ന കേരളത്തിലെ ചെറുകക്ഷികള്ക്കിടയില് എരിച്ചില്‍ ഒഴിഞ്ഞ നേരമില്ല. എന്‍സിപി പിളര്‍ന്നപ്പോഴും ജെഡിയുവും ജെഡിഎസും ബിജെപിക്കൊപ്പം പോയപ്പോഴും കേരളത്തിലെ നേതാക്കള്‍ ആശയക്കുഴപ്പത്തിലായിരുന്നു. എല്ലാവര്ക്കും ആശ്വാസമായി ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് രൂപപ്പെട്ട ഇന്ത്യ സഖ്യം. എന്നാല്‍ ഈ പ്രതിപക്ഷ മുന്നണിയിലും പുതിയ പൊല്ലാപ്പ് തുടങ്ങിയിരിക്കുന്നു...

പ്രതിപക്ഷത്തിന്റെ ദേശീയ മുഖമായി നില്ക്കുന്ന കോണ്‍ഗ്രസ് തന്നെയാണ് ഇന്ത്യ സഖ്യത്തിന്റെയും അപ്രഖ്യാപിത നേതാവ്. പാര്‍ലമെന്റില്‍ കൂടുതല്‍ സീറ്റുള്ളതും പല സംസ്ഥാനങ്ങളിലും ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടുന്നതുമാണ് അമരത്തിരിക്കാനുള്ള കോണ്‍ഗ്രസിന്റെ യോഗ്യത. എന്നാല്‍ കോണ്‍ഗ്രസിനെ കൊണ്ട് കൂട്ടിയാല്‍ കൂടില്ലെന്ന് മറ്റു ചില നേതാക്കള്‍ പറഞ്ഞു തുടങ്ങിയിട്ടുണ്ട്. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പാണ് ഇക്കൂട്ടര്‍ ചൂണ്ടിക്കാട്ടുന്നത്.
ബിജെപിയെ തുടര്‍ച്ചയായി തോല്‍പ്പിച്ച് കൈയ്യൂക്ക് കാണിച്ച നേതാവാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മമതയുടെ തേരോട്ടത്തില്‍ നിലം പതിച്ചത് ബിജെപി മാത്രമല്ല. 34 വര്‍ഷം ബംഗാള്‍ ഭരിച്ച സിപിഎമ്മും കോണ്‍ഗ്രസുമെല്ലാം പെടും. കൂട്ടായി നിന്നാല്‍ മാത്രമേ ബലമുണ്ടാകൂ എന്ന് മനസിലാക്കി ദേശീയതലത്തില്‍ മമതയെ ഒപ്പം കൂട്ടാന്‍ കോണ്‍ഗ്രസ് തയ്യാറായെങ്കിലും ബംഗാളിലെ നേതാക്കള്‍ മുഖംതിരിച്ചത് തലവേദനയായി.
എങ്കിലും ബിജെപിക്കെതിരായ ഇന്ത്യ സഖ്യത്തെ നയിക്കാന്‍ നല്ലത് മമതയാണ് എന്ന് മുതിര്‍ന്ന നേതാക്കളെല്ലാം ആണയിടുന്നു. ഇന്ത്യ സഖ്യത്തെ ബംഗാളിലിരുന്ന് നയിക്കാന്‍ തയ്യാറാണ് എന്ന് മമത പറഞ്ഞതോടെ ചര്‍ച്ച ചൂടുപിടിച്ചു. സഖ്യത്തെ നയിക്കാന്‍ മമതയ്ക്ക് കഴിയുമെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറും പറഞ്ഞു. മമതയുടെ കരുത്തിന് പിന്തുണ നല്കി ശിവസേനയുടെ സഞ്ജയ് റാവത്തും രംഗത്തുവന്നു.
ഏറ്റവും ഒടുവില്‍ മമത നയിക്കട്ടെ എന്ന് നിലപാട് സ്വീകരിച്ചിരിക്കുന്നത് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദാവാണ്. മമതയെ മുന്നില്‍ നിര്‍ത്തുന്നതില്‍ കോണ്‍ഗ്രസിനുള്ള എതിര്‍പ്പ് കാര്യമാക്കേണ്ടെന്നും അദ്ദേഹം പറയുന്നു. മമതയുമായി കൂടെ ചേരാന്‍ എസ്പിയുടെ അഖിലേഷിനും മടി കാണില്ല. ഒഡീഷയിലെ ബിജെഡിക്കും തെലങ്കാനയിലെ ബിആര്‍എസിനും മമതയോട് മമത കൂടുതലാണ്. കോണ്‍ഗ്രസും ഡിഎംകെയും സമ്മതിച്ചാല്‍ അല്ലലില്ലാതെ മമത മുന്നില്‍ നില്ക്കും.
ഈ വേളയിലാണ് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന്റെ രാഷ്ട്രീയ നീക്കം ശ്രദ്ധേയമാകുന്നത്. സിപിഎമ്മുമായി ഉടക്കി തമിഴ്നാട്ടിലെ ഡിഎംകെയുമായി സഖ്യം ചേരാനുള്ള നീക്കം പിണറായി വിജയന് തടഞ്ഞു എന്നാണ് അന്‍വറിന്റെ ആരോപണം. ഡല്‍ഹിയിലെത്തി തൃണമൂലുമായുള്ള സഖ്യത്തിന് അന്‍വര്‍ ശ്രമിക്കുന്നുണ്ട്. ഈ നീക്കം ജയിച്ചാല്‍ അന്‍വര്‍ ദേശീയ തലത്തില്‍ ശ്രദ്ധേയനാകും.
കേരളം, തമിഴ്നാട്, കര്‍ണാക എന്നീ സംസ്ഥാനങ്ങളിലെ ചില മേഖലകളില്‍ നടത്താന്‍ സാധിക്കുന്ന രാഷ്ട്രീയ നീക്കങ്ങളുടെ പദ്ധതി മുന്നില്‍ വച്ചാണത്രെ അന്‍വര്‍ ടിഎംസി നേതാക്കളുമായി ചര്‍ച്ച നടത്തിയത്. രാഷ്ട്രീയ തന്ത്രങ്ങള്‍ ഒരുക്കുന്നതില്‍ ഒട്ടും പിന്നിലല്ല അന്‍വര്‍. ഡിഎംകെ പ്രവേശനം വഴിമുടക്കിയ പോലെ ടിഎംസി പ്രവേശനം തടയാന്‍ സിപിഎമ്മിന് സാധിക്കില്ല എന്ന് അന്‍വര്‍ കണക്കുകൂട്ടുന്നു. മമത ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തിലെത്തുകയും പിവി അന്‍വര്‍ ടിഎംസിയുടെ ഭാഗമാകുകയും ചെയ്താല്‍ കേരള രാഷ്ട്രീയത്തിലും ചലനങ്ങളുണ്ടാകും. അങ്ങനെ സംഭവിച്ചാല്‍ അന്‍വറിന്റെ തട്ടകം ഡല്ഹിയാകാനുള്ള സാധ്യതയും തള്ളാനാകില്ല.
-
രണ്ട് വര്‍ഷത്തിനിടെ സ്വര്‍ണം വാരിക്കൂട്ടി, ഇനി അതെല്ലാം വില്ക്കാന് പോളണ്ട്! സ്വര്‍ണവില കുത്തനെ ഇടിയും! -
വിജയ്ക്ക് തൃഷയോട് മാത്രമായിരുന്നിരിക്കില്ല ബന്ധം..നടൻ മിടുക്കൻ, ഭാര്യയുടെ ഉദ്ദേശം നടക്കില്ല'; അഡ്വ ജയശങ്കർ -
മീനാക്ഷിയെ പോലെ പണം വാരുന്ന ഡോക്ടറാണോ? അച്ഛന്റെ സ്വപ്നം സഫലമാക്കി ശ്രീലക്ഷ്മി, കലാഭവൻ മണിയുടെ മകൾക്ക് കയ്യടി -
നഴ്സുമാരുടെ ശമ്പള വര്‍ധനവില്‍ ഉത്തരവ് ഉടനെന്ന് മന്ത്രി, 'ഉത്തരവാദിത്തം മാനേജ്മെന്റിന്' -
ദുബായില്‍ വീണ്ടും സ്വര്‍ണവില ഉയര്‍ന്നു... ഈ വര്‍ഷം ഇനി വിലയിടിയില്ല! ഇതുവരെ കൂടിയത്.. -
കെ റെയിൽ പദ്ധതിയിൽ നിലപാട് ആവർത്തിച്ച് കേന്ദ്രം; ഡിപിആർ പരിഷ്കരിക്കണം, ബ്രോഡ്ഗേജ് മതി -
മിനിറ്റുകൾക്കുള്ളിൽ സർവ്വനാശം: ലോകാവസാന മിസൈൽ പരീക്ഷിച്ച് യുഎസ് -
സ്വർണ വില പവന് കുറഞ്ഞത് 8040 രൂപ: ഇനിയും താഴോട്ട്? ഈ 4 കാര്യങ്ങൾ നടന്നാൽ സംഭവിക്കുന്നത് -
സ്വർണ വില ഉച്ചയ്ക്ക് വീണ്ടും കുറഞ്ഞു, വാങ്ങാൻ ഇതിലും മികച്ച സമയം ഇല്ല..പവൻ, ഗ്രാം നിരക്കറിയാം -
വല്ലാത്ത ചെയ്ത്തായിപ്പോയി..! രവിയെ തമിഴ്നാട് ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ ഡിഎംകെ -
പശ്ചിമേഷ്യ കത്തുന്നു: സൗദിക്കു നേരെ മിസൈൽ വർഷം, ബഹ്റൈനിലും ആക്രമണം -
വാഗമണ്ണിലെ റിസോര്‍ട്ടില്‍ താടിയും മീശയും വടിച്ച് ഒരാഴ്ച്ച ഒളിവില്‍; ഒടുവില്‍ ഡോ. സിറിയക് ജോര്‍ജ് പിടിയില്‍












Click it and Unblock the Notifications