ലിസ്റ്റിന് വട്ടിപ്പലിശക്കാരുടെ ഏജന്റ്, പിന്നില്‍ കള്ളപ്പണ ലോബി; ഗുരുതര ആരോപണവുമായി സാന്ദ്രാ തോമസ്
നിര്‍മാതാവും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ട്രഷററുമായ ലിസ്റ്റിന് സ്റ്റീഫനെതിരെ ഗുരുതര ആരോപണവുമായി നിര്‍മാതാവ് സാന്ദ്രാ തോമസ്. മലയാള സിനിമ കൈപ്പിടിയില്‍ ഒതുക്കാനുള്ള വട്ടിപലിശക്കാരന്റെ ഗൂഢ നീക്കത്തിനു ലിസ്റ്റിന് സ്റ്റീഫന്‍ കൂട്ടു നില്‍ക്കരുത് എന്ന് സാന്ദ്രാ തോമസ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം. മലയാള സിനിമ വ്യവസായത്തെ ഒറ്റിക്കൊടുക്കരുത് എന്നും സാന്ദ്ര പറഞ്ഞു.
'അടുത്ത തിരഞ്ഞെടുപ്പില്‍ ഫിലിം ചേംബറിന്റെ ഭാരവാഹിയാകാനുള്ള അണിയറ നീക്കങ്ങളും ലിസ്റ്റിന് നടത്തുന്നുണ്ട് എന്ന് അറിയാം. മലയാള സിനിമയുടെ സമസ്ത മേഖലകളും ലിസ്റ്റിന്റെ കൈപ്പിടിയില്‍ ഒതുങ്ങണമെന്ന താല്പര്യം അദ്ദേഹത്തേക്കാള്‍ കൂടുതല്‍ സംസ്ഥാനത്തിനു പുറത്തുള്ള കള്ളപ്പണ ലോബിക്കാണ്. കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രമോഷന് പരിപാടിയില്‍ ലിസ്റ്റിന് നടത്തിയ ഭീഷണി പ്രസംഗവും ഈ ഗൂഢാലോചനയുടെ ഭാഗമാണ്,' സാന്ദ്ര തോമസ് വ്യക്തമാക്കി.

പ്രൊഡ്യൂസേഴ്സ് അസോസിയേഷന് സിനിമയുടെ ലാഭ - നഷ്ട കണക്കുകള്‍ പുറത്തു വിടുന്നതും ഇത്തരമൊരു ഗൂഢ തന്ത്രത്തിന്റെ ഭാഗമാണ് എന്നും അവര്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം ഒരു നടനെതിരെ പേര് പരാമര്‍ശിക്കാതെ ആരോപണവുമായി ലിസ്റ്റിന് സ്റ്റീഫന്‍ രംഗത്തെത്തിയിരുന്നു. ലിസ്റ്റിന് സ്റ്റീഫന്‍ നിര്‍മിക്കുന്ന ദിലീപ് ചിത്രം ദി പ്രിന്‍സ് ആന്റ് ഫാമിലിയുടെ പ്രൊമോഷന് ലോഞ്ചിനിടെയായിരുന്നു ഇത്.
മലയാളത്തിലെ ഒരു പ്രമുഖ നടന് വലിയ തെറ്റിലേക്ക് തിരി കൊളുത്തിയിട്ടുണ്ടെന്നും ഇനിയും തെറ്റ് തുടര്‍ന്നാല്‍ വലിയ പ്രശ്നങ്ങള്‍ക്ക് കാരണമാവുമെന്നും ആയിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ ഏത് നടനെ കുറിച്ചാണ് പറയുന്നത് എന്നോ എന്താണ് സംഭവമെന്നോ ലിസ്റ്റിന് സ്റ്റീഫന്‍ വ്യക്തമാക്കിയിരുന്നില്ല. ഇതിനെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയിരുന്നു. എല്ലാ നടന്മാരേയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത് എന്തിനാണ് എന്നായിരുന്നു സാന്ദ്ര തോമസ് ചോദിച്ചത്.
ലിസ്റ്റിന് സ്റ്റീഫനെ അടിയന്തരമായി നിര്‍മാതാക്കളുടെ സംഘടനാ ഭാരവാഹിത്വത്തില്‍ നിന്നും പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കണമെന്നും സാന്ദ്ര ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സാന്ദ്ര തോമസ് ലിസ്റ്റിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. ലിസ്റ്റിന് സ്റ്റീഫന്‍ മറ്റു പല സിനിമകള്‍ക്കും കൂടി പലിശയ്ക്കു പണം നല്‍കുന്നയാളാണെന്നും സാന്ദ്ര തോമസ് പറയുന്നു.
ഇപ്പോള്‍ തിയറ്ററിയില്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു സിനിമയിലും വന്‍ തുക അദ്ദേഹം നിക്ഷേപിച്ചിട്ടുണ്ട് എന്നും സംസ്ഥാനത്ത് ആകമാനം എത്രയോ സ്ക്രീനുകള്‍ ലിസ്റ്റിന്റെ ഉടമസ്ഥതയിലുള്ള 'മാജിക് ഫ്രെയിമിന്റെ' നിയന്ത്രണത്തിലാണ് എന്നും അവര്‍ ചൂണ്ടിക്കാട്ടി. വട്ടിപ്പലിശക്കാരുടെ ഏജന്റായാണു ലിസ്റ്റിന് കൂടിയ പലിശയ്ക്കു പണം മുടക്കുന്നത് എന്നും സാന്ദ്ര പറയുന്നത്.
ലിസ്റ്റിന്റെ ഇപ്പോഴത്തെ നീക്കങ്ങള്‍ അദ്ദേഹത്തിനു താല്‍ക്കാലിക ലാഭമുണ്ടാക്കാന്‍ സഹായകരമായിരിക്കും എന്നും എന്നാല്‍ പലിശ കുത്തകകള്‍ കാര്യം നടന്നു കഴിഞ്ഞാന്‍ നിങ്ങളെയും വിഴുങ്ങും എന്നും സാന്ദ്ര മുന്നറിയിപ്പ് നല്കുന്നു. ഒരു സാധാരണ സിനിമ നിര്‍മ്മാതാവിനും മലയാള സിനിമാ രംഗത്ത് ഒരു നിലയ്ക്കും നിലനില്ക്കാന് കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. ലിസ്റ്റിന് സ്റ്റീഫന്‍ സ്വയം തിരുത്തണം.
തീര്‍ത്തും നല്ല ഉദ്ദേശ്യത്തോടെയാണ് ഇത് പറയുന്നത് എന്നും ഇതെല്ലാം അറിഞ്ഞിട്ടും സിനിമാ സംഘടനാ നേതൃത്വത്തില്‍ ഇരിക്കുന്നവര്‍ കുറ്റകരമായ മൗനം പാലിക്കുന്നത് കാണുമ്പോള്‍ അതിയായ ദുഃഖം തോന്നുന്നു എന്നും സാന്ദ്ര കൂട്ടിച്ചേര്‍ത്തു. നിലവില്‍ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് പ്രസിഡന്റുമാണ് ലിസ്റ്റിന് സ്റ്റീഫന്‍. സാന്ദ്ര തോമസിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...
മലയാള സിനിമ കൈപ്പിടിയില്‍ ഒതുക്കാനുള്ള വട്ടിപലിശക്കാരന്റെ ഗൂഢ നീക്കത്തിനു ലിസ്റ്റിന് സ്റ്റീഫന്‍ കൂട്ടു നില്‍ക്കരുത് പ്ലീസ്, അപേക്ഷയാണ്. തമിഴ്നാട്ടിലെ വട്ടിപ്പലിശക്കാരന്റെ വഴിവിട്ട സാമ്പത്തിക താല്പര്യങ്ങള്ക്കു വഴിവെട്ടാന് മലയാള സിനിമ വ്യവസായത്തെ ഒറ്റിക്കൊടുക്കുന്ന മഹാപാപം ലിസ്റ്റിന് സ്റ്റീഫന്‍ ചെയ്യരുതെന്ന് അഭ്യര്‍ഥിക്കുന്നു.
ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് പ്രസിഡന്റ്, പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ട്രഷറര്‍ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്ന ലിസ്റ്റിന് സ്റ്റീഫന്‍ മലയാള സിനിമ വ്യവസായത്തിനു വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യാന്‍ ചുമതലപ്പെട്ടയാളാണ്.അടുത്ത തിരഞ്ഞെടുപ്പില്‍ ഫിലിം ചേംബറിന്റെ ഭാരവാഹിയാകാനുള്ള അണിയറ നീക്കങ്ങളും അദ്ദേഹം നടത്തുന്നത് അറിയാം, നല്ലതു വരട്ടേ.
മലയാള സിനിമയുടെ സമസ്ത മേഖലകളും ലിസ്റ്റിന്റെ കൈപ്പിടിയില്‍ ഒതുങ്ങണമെന്ന താല്പര്യം അദ്ദേഹത്തേക്കാള്‍ കൂടുതല്‍ സംസ്ഥാനത്തിനു പുറത്തുള്ള കള്ളപ്പണ ലോബിക്കാണ്. കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രമോഷന് പരിപാടിയില്‍ ലിസ്റ്റിന് നടത്തിയ ഭീഷണി പ്രസംഗത്തേയും ഗൂഢാലോചനയുടെ ഭാഗമായി കാണുന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷന് അടുത്ത കാലത്ത് സിനിമയുടെ ലാഭ - നഷ്ട കണക്കുകള്‍ പുറത്തു വിടുന്നതും ഇത്തരമൊരു ഗൂഢ തന്ത്രത്തിന്റെ ഭാഗമാണ്.
തിയറ്ററുകളില്‍ നിന്നു ലഭിക്കുന്ന പണത്തിന്റെ മാത്രം കണക്കു പുറത്തുവിട്ട് മലയാള സിനിമാ വ്യവസായം നഷ്ടമാണെന്നു വരുത്തി തീര്‍ത്ത് മലയാള സിനിമയില്‍ നിന്നു നിക്ഷേപകരെ അകറ്റുന്ന നടപടിയാണു പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഇപ്പോള്‍ ചെയ്യുന്നത്. ആര്‍ക്കാണ് ഇതുകൊണ്ടു നേട്ടം? ലിസ്റ്റിന് സ്റ്റീഫന്‍ എന്ന നിര്‍മ്മാതാവ് മറ്റു പല സിനിമകള്‍ക്കും കൂടി പലിശയ്ക്കു പണം നല്‍കുന്നയാളാണെന്നു നമുക്ക് അറിയാം.
ഇപ്പോള്‍ തിയറ്ററിയില്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു സിനിമയില്‍ പോലും വന്‍ തുക അദ്ദേഹം നിക്ഷേപിച്ചു. സംസ്ഥാനത്ത് ആകമാനം എത്രയോ സ്ക്രീനുകള്‍ ലിസ്റ്റിന്റെ ഉടമസ്ഥതയിലുള്ള 'മാജിക് ഫ്രെയിമിന്റെ' നിയന്ത്രണത്തിലാണ്.
മലയാളത്തില്‍ സിനിമ നിര്‍മിക്കാന്‍ നിക്ഷേപകര്‍ വരാതായാല്‍ മറ്റു സംസ്ഥാനങ്ങളിലെ വട്ടിപ്പലിശക്കാരുടെ കൈകളില്‍ കേരളത്തിലെ സിനിമാ വ്യവസായം എത്തിപ്പെടും.
ഇത്തരം വട്ടിപ്പലിശക്കാരില്‍ നിന്നു വന്‍ തുക വാങ്ങി അവരുടെ ഏജന്റായാണു ലിസ്റ്റിന് കൂടിയ പലിശയ്ക്കു പണം മുടക്കുന്നത്. ലിസ്റ്റിന്റെ ഇപ്പോഴത്തെ ഗൂഢ നീക്കങ്ങള്‍ അദ്ദേഹത്തിനു താല്‍ക്കാലിക ലാഭമുണ്ടാക്കാന്‍ സഹായകരമായിരിക്കും. പക്ഷെ ലിസ്റ്റിന് ഒന്ന് ഓര്‍ക്കണം ലിസ്റ്റിന് മലയാള സിനിമ രംഗത്ത് സൃഷ്ടിക്കുന്ന 'പലിശ കുത്തകകള്‍' കാര്യം നടന്നു കഴിഞ്ഞാന്‍ നിങ്ങളെയും വിഴുങ്ങും.
അപ്പോഴേക്കും മലയാള സിനിമയുടെ ഇപ്പോഴത്തെ നിര്‍മാതാക്കള്‍ക്കു വംശനാശം സംഭവിച്ചിരിക്കും. ലിസ്റ്റിന്റെ ഇപ്പോഴത്തെ വാക്കുകളിലും പ്രവര്‍ത്തികളിലും ഒരു ഒറ്റുകാരന്റെ കൊതിയും കിതപ്പും കാണുന്നുണ്ട്. പക്ഷെ അതിനു വേണ്ടി സ്വീകരിക്കുന്ന തെറ്റായ മാര്‍ഗങ്ങള്‍ മലയാള സിനിമയ്ക്കും നമ്മുടെ നാടിനും ഒട്ടും നല്ലതല്ല. വട്ടിപലിശക്കാരന്റെ സ്വാധീനവും താല്പര്യങ്ങളും കാരണം ഇപ്പോള്‍ ഒരു നിര്‍മാതാവിനു നേരിട്ടു പോയി സിനിമയുടെ സാറ്റലൈറ്റ് റൈറ്റ് വില്ക്കാന് കഴിയാത്ത സാഹചര്യമാണു മലയാളം ചാനല്‍ ലോകത്തുണ്ടാക്കിയിരിക്കുന്നത്.
ഒരു സാധാരണ സിനിമ നിര്‍മ്മാതാവിനും മലയാള സിനിമാ രംഗത്ത് ഒരു നിലയ്ക്കും നിലനില്ക്കാന് കഴിയാത്ത സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടാക്കിയിരിക്കുന്നത്. അതൊരു ലോബിയുടെ താല്പര്യമാണ്. അതിന്റെ കെടുതികള്‍ എല്ലാ സിനിമ സംഘടനകളും ചലച്ചിത്രപ്രവര്‍ത്തകരും മാധ്യമങ്ങളും തിരിച്ചറിയണം. ലിസ്റ്റിന് സ്റ്റീഫന്‍ സ്വയം തിരുത്താനും മലയാള സിനിമ വ്യവസായത്തിന്റെയും നാടിന്റെയും നന്മയ്ക്കു വേണ്ടി നിലകൊള്ളാനും ശ്രമിക്കണം.
ആരും തെറ്റിദ്ധരിക്കരുതെന്ന് അഭ്യര്‍ഥിക്കുന്നു. തീര്‍ത്തും നല്ല ഉദ്ദേശ്യത്തോടെയാണ് ഇത്രയും പറഞ്ഞത്. ഇതെല്ലാം അറിഞ്ഞിട്ടും സിനിമാ സംഘടനാ നേതൃത്വത്തില്‍ ഇരിക്കുന്നവര്‍ കുറ്റകരമായ മൗനം പാലിക്കുന്നതും നിസ്സഹായതയാല്‍ പിന്തുണക്കുന്നതും കാണുമ്പോള്‍ അതിയായ ദുഃഖം തോന്നുന്നു. മലയാള സിനിമയും അതിന്റെ നിര്‍മ്മാതാക്കളും മറ്റ് സാങ്കേതിക പ്രവര്‍ത്തകരും അതിന്റെ നല്ലകാലം വീണ്ടെടുക്കുമെന്ന പ്രതീക്ഷയോടെ,
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications