ലൗ ജിഹാദ്; രേഖകൾ സിപിഎം രഹസ്യമാക്കി വച്ചിട്ടുണ്ടെങ്കിൽ അത് ആരെ സഹായിക്കാനെന്ന് ജനം തിരിച്ചറിയണം; കുമ്മനം
ദില്ലി; കേരളത്തിൽ ലവ് ജിഹാദ് ഉണ്ടെന്നും ഇതു സംബന്ധിച്ച് സിപിഎം രേഖ ഉണ്ടെന്നുമുള്ള മുൻ എംഎൽഎയും പാർട്ടി ജില്ലാ സെക്രട്ടറിയേറ്റംഗവുമായ ജോർജ് എം. തോമസിന്റെ വെളിപ്പെടുത്തൽ ഗൗരവമുള്ളതാണെന്ന് ബി ജെ പി നേതാവ് കുമ്മനം രാജശേഖരൻ. ലവ് ജിഹാദ് നടക്കുന്നുണ്ടെന്ന് ബോധ്യമായിട്ടും അതിന്റെ രേഖകൾ രഹസ്യമാക്കി വച്ചിട്ടുണ്ടെങ്കിൽ അത് ആരെ സഹായിക്കാനാണെന്ന് പൊതുജനങ്ങൾ തിരിച്ചറിയണം. ഇങ്ങനെ ഒരു സത്യം വിളിച്ചു പറഞ്ഞതിന് മുൻ എം.എൽ.എ ജോർജ് എം. തോമസിനെ പുറത്താക്കുമോ എന്നേ ഇനി അറിയാനുള്ളു. തല്പര കക്ഷികളെ പ്രീണിപ്പിക്കാൻ അതിനും മടിക്കാത്ത പ്രസ്ഥാനമാണ് സിപിഎം എന്നും കുമ്മനം രാജശേഖരൻ ഫേസ്ബുക്കിൽ കുറിച്ചു.

പോസ്റ്റ് വായിക്കാം-കേരളത്തിൽ ലവ് ജിഹാദ് ഉണ്ടെന്നും ഇതു സംബന്ധിച്ച് സിപിഎം. രേഖ തന്നെ ഉണ്ടെന്നും ഉള്ള സി.പി.എം. മുൻ എം.എൽ.എ.യും പാർട്ടി ജില്ലാ സെക്രട്ടറിയേറ്റംഗവുമായ ജോർജ് എം. തോമസിന്റെ വെളിപ്പെടുത്തൽ അതീവ ഉൽഘണ്ഠയോടും ഗൗരവത്തോടും കൂടിയാണ് ജനങ്ങൾ നോക്കിക്കാണുന്നത്. കോടഞ്ചേരിയിൽ ഡി.വൈ.എഫ്.ഐ. മേഖലാ സെക്രട്ടറിയായ മുസ്ലീം യുവാവ് ക്രിസ്ത്യൻ യുവതിയുമായി ഒളിച്ചോടി വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം കഴിച്ച പശ്ചാത്തലത്തിലായിരുന്നു ഈ പരാമർശം.
ഇന്ന് സി.പി.എം. ജില്ലാ സെക്രട്ടറി പി. മോഹനൻ അവരുടെ നേതാവായ ജോർജ് എം. തോമസിനെ തള്ളിപ്പറഞ്ഞു . എന്നു മാത്രമല്ല ലവ് ജിഹാദ് സംഘ പരിവാർ സൃഷ്ടിയാണെന്ന് പറഞ്ഞ് ജോർജ് എം. തോമസിന്റെ പരാമർശത്തിന് ആർ.എസ്.എസ് നേയും ബി.ജെ.പി.യേയും കുറ്റപ്പെടുത്തുകയുമാണ്.
ഇക്കാര്യത്തിൽ സി.പി.എം. സംസ്ഥാന നേതൃത്വത്തിന്റെ ഭാഗത്തു നിന്ന് വിശദീകരണം ആവശ്യമാണ്. വിദ്യാസമ്പന്നരായ വിദ്യാർത്ഥിനികളെ പ്രണയം നടിച്ച് വിവാഹം ചെയ്തു വിദേശത്തെത്തിച്ച് തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന വിഷയം സി.പി.എം. ചർച്ച ചെയ്തതായിട്ടാണ് പാർട്ടി മുൻ എം.എൽ.എ. മാധ്യമങ്ങളോട് പറഞ്ഞത്. ഇതിന്റെ രേഖകളുമുണ്ട് എന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ലോകത്തിലെ സകല കാര്യങ്ങളും ചർച്ച ചെയ്ത് അഭിപ്രായം പറയുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി എന്തുകൊണ്ടാണ് ലവ് ജിഹാദിനെക്കുറിച്ചു ചർച്ച ചെയ്തോ എന്നുള്ള വിവരം പുറത്തു പറയാത്തത് ??
ചർച്ച ചെയ്തു എങ്കിൽ വിശദാംശങ്ങൾ രഹസ്യമാക്കി വച്ചിരിക്കുന്നത് എന്തിനെന്ന് ഇനിയെങ്കിലും പൊതുജനങ്ങളോട് പറയണം.
മുഖ്യമന്ത്രിയായി ചുമതലയിൽ ഇരിക്കെ സിപിഎം നേതാവ് വി എസ് അച്യുതാനന്ദൻ ലവ് ജിഹാദിനെതിരെ ആഞ്ഞടിച്ചുകൊണ്ട് ഒട്ടേറെ കാര്യങ്ങൾ വെളിപ്പെടുത്തിയിരുന്നു. അന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന കോടിയേരി ബാലകൃഷ്ണനും വി എസ് നെ തള്ളി പറഞ്ഞില്ല. അന്നും ശേഷവും ഉണ്ടായിരുന്ന സംസ്ഥാന പോലീസ് മേധാവികളും ലവ് ജിഹാദിനെതിരെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇപ്പോൾ ജോർജ് തോമസിനെതിരെ വാളോങ്ങുന്നത്
സിപിഎം നേതാക്കൾ എസ് ഡി പി ഐ പോലുള്ള തീവ്രവാദ സംഘടനകളോട് കൂടുതൽ അടുത്തു നിൽക്കുന്നതുകൊണ്ടാണ്. ലവ് ജിഹാദ് വിഷയത്തിൽ ക്രൈസ്തവ സഭ മേലധ്യക്ഷന്മാരും ഇരകളും ആഘാതം ഏറ്റവരും ശക്തമായി പ്രതികരിക്കുമ്പോൾ സിപിഎം തീവ്രവാദത്തിന് കൂട്ടുനിൽക്കുന്നത് തീർത്തും ആപൽക്കരമാണ്.
കേരളം തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള സുരക്ഷിത താവളമെന്ന് രഹസ്യന്വേഷണ വിഭാഗം മുമ്പ് ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തിൽ, ജോർജ്ജ് എം. തോമസിന്റെ വെളിപ്പെടുത്തൽ ഗൗരവമുള്ളതാണ്. ലവ് ജിഹാദ് നടക്കുന്നുണ്ടെന്ന് ബോധ്യമായിട്ടും അതിന്റെ രേഖകൾ രഹസ്യമാക്കി വച്ചിട്ടുണ്ടെങ്കിൽ അത് ആരെ സഹായിക്കാനാണെന്നും പൊതുജനങ്ങൾ തിരിച്ചറിയണം. ഇങ്ങനെ ഒരു സത്യം വിളിച്ചു പറഞ്ഞതിന്, മുൻ എം.എൽ.എ ജോർജ് എം. തോമസിനെ പുറത്താക്കുമോ എന്നേ ഇനി അറിയാനുള്ളു. തല്പര കക്ഷികളെ പ്രീണിപ്പിക്കാൻ അതിനും മടിക്കാത്ത പ്രസ്ഥാനമാണ് സി.പി.എം.
നമിത എങ്ങനെ സാധിക്കുന്നു ഇത്? സ്റ്റൈലിഷ് ആയി നടി..വൈറൽ ചിത്രങ്ങൾ
Recommended Video
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications