ബംഗാളികളെന്ന് വിളിയ്ക്കുന്ന ബംഗ്ലാദേശികള്‍, അതി ക്രൂരന്മാര്? സര്‍ക്കാര്‍ നടപടി ഫലം കാണുമോ?
കോഴിക്കോട്: അന്യ സംസ്ഥാന തൊഴിലാളികളുടെ രജിസ്ട്രേഷന് നിര്‍ബന്ധമാക്കാനൊരുങ്ങുകയാണ് പുതിയ സര്‍ക്കാര്‍. അന്യ സംസ്ഥാന തൊഴിലാളികളാണെങ്കിലും അവരേയും തൊഴില്‍ നിയമങ്ങള്‍ക്ക് കീഴില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.
ബംഗാളികള്‍ എന്ന് പൊതുവേ വിളിയ്ക്കപ്പെടുന്ന അന്യ സംസ്ഥാന തൊഴിലാളികള്‍ മുഴുവനും പശ്ചിമ ബംഗാള്‍ സ്വദേശികള്‍ അല്ലെന്നതാണ് സത്യം. അതില്‍ ബിഹാറികളും ഉത്തര്‍ പ്രദേശുകാരും എല്ലാം ഉണ്ട്. ബംഗ്ലാദേശില്‍ നിന്ന് അനധികൃമായി ഇന്ത്യയിലെത്തിയ കൊടും ക്രിമിനലുകള്‍ പോലും ഇവര്‍ക്കിടയില്‍ ഉണ്ടെന്നതാണ് സത്യം.
വാട്സ് ആപ്പിലും സോഷ്യല്‍ മീഡിയയിലും അന്യ സംസ്ഥാന തൊഴിലാളികളെ കുറിച്ച് പ്രചരിയ്ക്കുന്ന സന്ദേശങ്ങള്‍ കണ്ടാല്‍ ആരായാലും ഞെട്ടിപ്പോകും.

അന്യ സംസ്ഥാനക്കാര്‍
അന്യ സംസ്ഥാന തൊഴിലാളികളെ കാടടച്ച് കുറ്റവാളികളാക്കുന്ന ഒരു പ്രവണത സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്ന സന്ദേശങ്ങളില്‍ കണ്ട് വരുന്നുണ്ട്. അത് പൂര്‍ണമായും ശരിയാണോ?

ദുരവസ്ഥ
പല തൊഴിലാളികളും വലിയ തോതില്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ട്. താമസിയ്ക്കാന്‍ വൃത്തിയുളള സ്ഥലമോ സൗകര്യമോ ഇവര്‍ക്ക് നല്‍കാറില്ല.

അതി ക്രൂരന്മാര്
ബംഗാളികള്‍ എന്ന പേരില്‍ കേരളത്തില്‍ ജോലിയ്ക്കെത്തുന്നവര്‍ അതി ക്രൂരന്മാരാണെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രചാരണം.

കൊല്ലുന്നവരും ബലാത്സംഗം ചെയ്യുന്നവരും
അധികം ഉയരമില്ലാത്തവരും, താടിയും മീശയും കുറഞ്ഞവരും ആയിരിക്കും ഇത്തരക്കാര്‍ എന്നാണ് പ്രചാരണം. ആളുകളെ കൊല്ലാനും സ്ത്രീകളെ ബലാത്സംഗം ചെയ്യാനും മടിയില്ലാത്തവരാണ് ഇവരെന്നും ആക്ഷേപം ഉന്നയിക്കുന്നുണ്ട്..

ബംഗ്ലാദേശികള്‍
പല ഗള്‍ഫ് രാജ്യങ്ങളിലും ബംഗ്ലാദേശികളുടെ പ്രവേശനം നിയമം മൂലം തന്നെ നിരോധിച്ചിട്ടുണ്ടെന്നാണ് ഇത്തരക്കാരുടെ വാദം. അതിന് കാരണവും പറയുന്നുണ്ട്.

അറബികളെ പോലും കൊല്ലുന്നവര്‍
ഗള്‍ഫ് രാജ്യങ്ങളില്‍ അറബികളെ പോലും ഇത്തരക്കാര്‍ കൊന്നതായുള്ള റിപ്പോര്‍ട്ടുകളാണ് ഉയര്‍ത്തിക്കാട്ടുന്നത്. അതുകൊണ്ട് അറബികള്‍ പോലും ഇവരോട് സൂക്ഷിച്ചേ ഇടപെടാറുള്ളുവത്രെ.

കണ്ടാല്‍ അറിയില്ല
അന്യ സംസ്ഥാന തൊഴിലാളികളില്‍ പലരേയും ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാന്‍ പറ്റില്ല. അത് തന്നെയാണ് പലപ്പോഴും കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ ഇവര്‍ക്ക് രക്ഷപ്പെടാന്‍ പഴുതൊരുക്കുന്നതും.

രേഖകള്‍ ഇല്ല
മിക്കവരുടെ കൈയ്യിലും തിരിച്ചറിയല്‍ രേഖ ഉണ്ടാവില്ല. ഇവര്‍ സര്‍ക്കാരിന്റെ ഔദ്യോഗിക രേഖകളിലും ഉണ്ടാകില്ല. അത്തരക്കാരെ ഏതെങ്കിലും കുറ്റകൃത്യത്തിന്റെ പേരില്‍ കണ്ടെത്തുക എന്നത് വലിയ ബുദ്ധിമുട്ടാണ്.

നടപടി ശക്തമായാല്‍
അന്യ സംസ്ഥാന തൊഴിലാളികളുടെ രജിസ്ട്രേഷന് ശക്തമാക്കിയാല്‍ ഈ പ്രശ്നം ഒരുപരിധി വരെ ഇല്ലാതാക്കാന്‍ പറ്റും. അതിനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ സര്‍ക്കാര്‍ നടത്തുന്നത്.

ഗുണവും ലഭിയ്ക്കും
രജിസ്ട്രേഷന് നടത്തിയാല്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ക്കും അതിന്റെ ഗുണം ലഭിയ്ക്കും. അവരേയും തൊഴില്‍ നിയമങ്ങള്‍ക്ക് കീഴില്‍ കൊണ്ടുവരും എന്നാണ് തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണന് വ്യക്തമാക്കിയിട്ടുള്ളത്.
-
ട്രാക്ക് മാറ്റാൻ ബെംഗളൂരു നഗരം; എൽപിജി ഇല്ലെങ്കിലും നോ ടെൻഷൻ, കൂടുതൽ ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കും -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'അയാൾ ലവ് ബോംബിംഗ് നടത്തി, 19-ാം വയസിൽ കല്യാണം കഴിച്ചത് ജോത്സ്യന് പറഞ്ഞതുകൊണ്ട് മാത്രം'; അമൃത സുരേഷ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആപ്പിൾ പ്രേമികൾക്ക് ലോട്ടറി! ഐഫോൺ 16 വില 20,000 രൂപ കുറഞ്ഞു; സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
കേരളത്തിൽ സ്വർണ വില ഒരാഴ്ചക്കിടെ ഇടിഞ്ഞത് 3000ത്തിന് അടുത്ത്; വരും ആഴ്ചയിലും വില കുത്തനെ താഴേക്ക്? -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ












Click it and Unblock the Notifications