സര്‍ക്കാരിന് ഒരു ചുക്കുമില്ല.. ആരൊക്കെ വന്നില്ലേലും മോഹന്‍ലാല്‍ മുഖ്യാതിഥിയാകും!!
സംസ്ഥാന ചലച്ചിത്ര പുരസ്കാര ചടങ്ങിന് മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിക്കാനുള്ള സര്‍ക്കാര്‍ തിരുമാനത്തിന് പിന്നാലെ ചില്ലറ പ്രതിഷേധമല്ല ഉണ്ടായത്. മോഹന്‍ലാലിനെ പങ്കെടുപ്പിക്കുന്നതിനെ എതിര്‍ത്തും പിന്തുണച്ചും നിരവധി പേര് രംഗത്തെത്തി.
മോഹന്‍ലാലിനെ മുഖ്യാതിഥിയായി പങ്കെടുപ്പിച്ചാല്‍ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് വരെ ചലച്ചിത്ര ജൂറി കമ്മിറ്റി അംഗങ്ങള്‍ സര്‍ക്കാരിനോട് വ്യക്തമാക്കി. എന്നാല്‍ ആരൊക്കെ എന്തൊക്കെ പ്രതിഷേധങ്ങള്‍ രേഖപ്പെടുത്തിയാലും സര്‍ക്കാര്‍ മോഹന്‍ലാലിനൊപ്പം തന്നെയാണെന്ന് മന്ത്രി എകെ ബാലന്.

ഭീമന് ഹര്‍ജി
സംസ്ഥാന സര്‍ക്കാര്‍ പുരസ്കാര വിതരണ ചടങ്ങില്‍ പുരസ്കാര ജേതാക്കളെ മറികടന്ന് സൂപ്പര്‍താരങ്ങളെ മുഖ്യാതിഥിയായി പങ്കെടുപ്പിക്കുന്നതിനെതിരെയാണ് ഡോ ബിജുവിന്റെ നേതൃത്വത്തിലുള്ള ചിലര്‍ രംഗത്തെത്തിയത്. സിനിമാ മേഖലയില്‍ ഉള്ളവരും പുറത്തുനിന്നുള്ള പ്രമുഖരും ആയ 107 പേര് സര്‍ക്കാരിന്റെ ഈ തിരുമാനത്തിനെതിരെ ഒപ്പിട്ട ഒരു നിവേദനം മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു.

സൈബര്‍ ആക്രമണം
എന്നാല്‍ മോഹന്‍ലാലിനെതിരെ തിരിഞ്ഞെന്നാരോപിച്ച് ഫാന്‍സ് അസോസിയേഷനുകളും സിനിമാ മേഖലയില്‍ ഉള്ളവര്‍ തന്നെയും ഡോ ബിജു അടക്കമുള്ള പ്രതിഷേധകര്‍ക്ക് നേരെ കടുത്ത സൈബര്‍ ആക്രമണം അഴിച്ചുവിട്ടു. ആക്രമണം കടുത്തതോടെ ഇവര്‍ക്ക് ഫേസ്ബുക്ക് പേജുകളടക്കം ഡിലീറ്റ് ചെയ്യേണ്ട സാഹചര്യം ഉണ്ടായിി.

നടനും നടിയും
എന്നാല്‍ പ്രതിഷേധകരെ കമിഴ്ത്തിയടിച്ച് സിനിമാ മേഖലയില്‍ ഉള്ളവരും സിനിമാ അസോസിയേഷനുകളും ചേര്‍ന്ന് മോഹന്‍ലാലിനൊപ്പം അണിനിരന്നതോടെ കാര്യങ്ങള്‍ മാറി. ഒരു സംവിധായകനും മറ്റൊരു നടിയും ചേര്‍ന്നാണ് ലാലിനെതിരെ ഇത്തരം നീക്കങ്ങള്‍ നടത്തുന്നതെന്നതടക്കമുള്ള വാര്‍ത്തകളും പുറത്തുവന്നു.

പങ്കെടുക്കും
ഇതോടെ എന്ത് സംഭിച്ചാലും മോഹന്‍ലാലിനെ തന്നെ ചടങ്ങില്‍ മുഖ്യാതിഥിയായി ക്ഷണിക്കുമെന്ന് മന്ത്രി എകെ ബാലന് പറഞ്ഞു. മോഹന്‍ലാല്‍ പങ്കെടുക്കുന്നത് കൊണ്ട് ചടങ്ങിന്റെ ശോഭ കുറയില്ലെന്നും മന്ത്രി എകെ ബാലന് പറഞ്ഞു. ഓഗസ്ത് എട്ടിനാണ് തിരുനന്തപുരത്ത് വെച്ച് പുരസ്കാര വിതരണം നടക്കുന്നത്.

ബഹിഷ്കരിക്കും
സംസ്ഥാന സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചതോടെ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗവും പ്രശസ്ത എഴുത്തുകാരനും സിനിമാ നിരൂപകനുമായ സിഎസ് വെങ്കിടേശ്വരന് രാജിവെച്ചു. സൂപ്പര്‍താരം മുഖ്യാതിഥിയാകുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

ഡോ ബിജുവും
പിന്നാലെ താനും ചടങ്ങ് ബഹിഷ്കരിക്കുകയാണെന്ന് കാണിച്ച് ഡോ ബിജും സര്‍ക്കാരിന് കത്തെഴുതി. ഇതോടെയാണ് ചടങ്ങ് ആരൊക്കെ ബഹിഷ്കരിച്ചാലും സര്‍ക്കാരിന് പ്രശ്നമില്ലെന്ന് വ്യക്തമാക്കി മന്ത്രി എകെ ബാലന് രംഗത്തെത്തിയത്.

വ്യക്തിപരം
ചടങ്ങില്‍ പങ്കെടുക്കണമോ വേണ്ടയോ എന്നുള്ളത് ഓരോരുത്തരുടേയും വ്യക്തിപരമായ അഭിപ്രായമാണ്. കലാകാരന്മാര് വികരാപരമായി പെരുമാറുന്നവരാണ്. അവര്‍ക്ക് അവരുടേതായ അഭിപ്രായങ്ങള്‍ ഉണ്ടാകും.

സ്വതന്ത്ര നിലപാട്
സര്‍ക്കാര്‍ അവരുടെ സ്വതന്ത്രമായ നിലപാടിന് കൂച്ചുവിലങ്ങിടില്ല. അതുകൊണ്ട് തന്നെ മോഹന്‍ ലാല്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നും എകെ ബാലന് വ്യക്തമാക്കി.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications