ലഹരി മരുന്ന് കേസ്; ബിനീഷ് കോടിയേരി റിമാന്റ്; പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റും
ബെംഗളൂരു: ബംഗ്ലൂരു മയക്കുമരുന്നു കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇഡിയുടെ കസ്റ്റഡിയിലായിരുന്ന ബിനീഷ് കോടിയേരിയെ റിമാന്റ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തത്. ബിനീഷിനെ ഉടൻ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റും. 34-ാം അഡീഷണല്‍ സിറ്റി ആന്‍ഡ് സെഷന്‍സ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്.
കസ്റ്റഡി കാലാവധി അവസാനിച്ചതോടെ ഇന്ന് രാവിലെ 11.30 ഓടെയാണ് ബിനീഷിനെ ഇഡി ഉദ്യോഗസ്ഥർ കോടതിയില്‍ ഹാജരാക്കിയത്. പ്രതി അന്വേഷണത്തോട് സഹകരിക്കാത്തതിനാൽ ചോദ്യം ചെയ്യൽ പൂർത്തിയായിട്ടില്ലെന്നും ഏഴു ദിവസം കൂടി കസ്റ്റഡി അനുവദിക്കണമെന്നും ഇഡി കോടതിയിൽ ആവശ്യപ്പെട്ടുക.
അതേസമയം ബിനീഷിന്റെ അറസ്റ്റ് നിയമവിരുദ്ധമെന്ന് അഭിഭാഷകൻ കോടതിയില്‍ വാദിച്ചു. അന്വേഷണ ഉദ്യോസ്ഥരും കോടതി ജീവനക്കാരും വിവരങ്ങൾ ചോർത്തി നൽകുകയാണെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. എന്നാൽ വാർത്ത റിപ്പോർട്ട് ചെയ്യുന്നത് സാധാണ നടപടി മാത്രമാണെന്ന് കോടതി വ്ക്തമാക്കി.
ബിനീഷിന്റെ ജാമ്യാപേക്ഷ ഈ മാസം 18 ന് കോടതി വീണ്ടും പരിഗണിക്കും. തടസവാദങ്ങള്‍ സമര്‍പ്പിക്കാന്‍ ഇഡി ഒരാഴ്ചത്തെ സമയം ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് 18 ലേക്ക് മാറ്റിയത്. ഒക്ടോബര്‍ 29നാണ് ലഹരിമരുന്നു കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ബിനീഷ് അറസ്റ്റിലായത്.
Recommended Video
പുതിയ തന്ത്രങ്ങളുമായി സിപിഎം; കണ്ണൂരില്‍ ഇടത് ലക്ഷ്യം 35 ലേറെ സീറ്റ്, പ്രതിസന്ധിയൊഴിയാതെ യുഡിഎഫ്
മതരാഷ്ട്രീയത്തിനെതിരായ പോരാട്ടത്തിൽ മുൻനിരപ്പോരാളി ഇടതുപക്ഷം, ബീഹാറിലെ പാഠമെന്ന് അശോകൻ ചരുവിൽ