Get Updates
Get notified of breaking news, exclusive insights, and must-see stories!

നഷ്ടം കണക്കാക്കി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസ്; ഹര്‍ത്താലില്‍ കൂടുതല്‍ അറസ്റ്റുണ്ടാകും

തിരുവനന്തപുരം: ഇ ഡി, എന്‍ ഐ എ വേട്ടയാടല്‍ ആരോപിച്ച് പോപ്പുലര്‍ ഫ്രണ്ട് വെള്ളിയാഴ്ച നടത്തിയ ഹര്‍ത്താലില്‍ അരങ്ങേറിയ അക്രമ സംഭവങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകും. നേരത്തെ അറസ്റ്റ് ചെയ്തവരെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് പൊലീസിന്റെ നടപടി. കൂടാതെ സി സി ടി വി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

ഹര്‍ത്താല്‍ ദിനത്തിലെ അക്രമവുമായി ബന്ധപ്പെട്ട് 308 കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതിനോടകം 1287 പേര്‍ അറസ്റ്റിലായി. 834 പേരെ കരുതല്‍ തടങ്കലിലാക്കിയിട്ടുണ്ട് എന്നും പൊലീസ് അറിയിച്ചു. തിരുവനന്തപുരത്ത് 50 കേസുകളിലായി 184 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊല്ലത്ത് 39 കേസുരകളിലായി 254 പേരെയാണ് പിടികൂടിയിട്ടുള്ളത്.

cvd

പത്തനംതിട്ടയില്‍ 15 കേസുകളിലായി 111 പേരും ആലപ്പുഴയില്‍ 15 കേസുകളിലായി 19 പേരും അറസ്റ്റിലായി. കോട്ടയത്ത് 28 കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ 215 പേരെ അറസ്റ്റ് ചെയ്തു. ഇടുക്കിയില്‍ 4 കേസുകളിലായി 16 പേരെ പിടികൂടിയിട്ടുണ്ട്. എറണാകുളത്ത് 23 കേസുകളില്‍ 26 പേരെ അറസ്റ്റ് ചെയ്തു. തൃശൂരില്‍ 19 കേസ് രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 28 പേര്‍ അറസ്റ്റിലാണ്.

പാലക്കാട് 7 കേസുകളിലായി 46 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മലപ്പുറത്ത് 34 കേസുകളിലായി 141 പേര്‍ പിടിയിലായി. കോഴിക്കോട് 26 കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 40 പേരെ അറസ്റ്റ് ചെയ്തു. വയനാട് അഞ്ച് കേസുകളില്‍ നിന്ന് 114 പേരേയും കണ്ണൂരില്‍ 33 കേസില്‍ 41 പേരേയെു അറസ്റ്റ് ചെയ്തു. കാസര്‍കോട് രജിസ്റ്റര്‍ ചെയ്ത 10 കേസുകളില്‍ 52 അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

വരും ദിവസങ്ങളിലും കൂടുതല്‍ കേസുകളും അറസ്റ്റുകളും ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. പൊതുമുതലിനുണ്ടായ നഷ്ടവും കെ എസ് ആര്‍ ടി സി, പൊതുമരാമത്ത് വകുപ്പ് എന്നിവയ്ക്കുണ്ടായ നഷ്ടവുമെല്ലാം കണക്കാക്കി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഹര്‍ത്താലിലെ അക്രമങ്ങള്‍ ആസൂത്രിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞിരുന്നു.

ഹര്‍ത്താല്‍ ദിനത്തില്‍ സംസ്ഥാനത്തുടനീളം വ്യാപകമായ അക്രമങ്ങളാണ് അരങ്ങേറിയിരുന്നത്. കെ എസ് ആര്‍ ടി സി ബസുകള്‍ വ്യാപകമായി അക്രമിക്കപ്പെട്ടിരുന്നു. കണ്ണൂരില്‍ പെട്രോള്‍ ബോംബേറും ഉണ്ടായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+