Get Updates
Get notified of breaking news, exclusive insights, and must-see stories!

നിപ:കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒരാഴ്ച കൂടി അവധി

കോഴിക്കോട്: നിപ ഭീതിയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒരാഴ്ച കൂടി അവധി പ്രഖ്യാപിച്ചു.പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അങ്കണവാടി,മദ്രസകൾ ഉൾപ്പെടെ) അവധി ബാധകമായിരിക്കും. ജില്ലയില്‍ നേരത്തെ മൂന്നു ദിവസമാണ് അവധി പ്രഖ്യാപിച്ചിരുന്നത്.

ജില്ലയിൽ അടുത്ത പത്ത് ദിവസത്തേക്ക് നടത്താൻ നിശ്ചയിച്ചിരിക്കുന്ന എല്ലാ പൊതു പരിപാടികളും താല്ക്കാലികമായി നിർത്തിവയ്ക്കുവാൻ നേരത്തെ ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നു.തീർത്തും ഒഴിവാക്കാനാകാത്ത പരിപാടികൾ ജില്ലാ ഭരണകൂടത്തിന്റെ അനുമതി വാങ്ങിയശേഷം വ്യവസ്ഥകൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായി മാത്രമേ നടത്താൻ അനുവദിക്കൂവെന്നാണ് അറിയിപ്പ്.

schoolholiday

കോഴിക്കോട് ബീച്ച് അടക്കമുള്ള ഇടങ്ങളിൽ നിന്നും മുൻകരുതൽ നടപടികളുടെ ഭാഗമായി ആളുകളെ പോലീസ് ഒഴിപ്പിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ജനങ്ങൾ ബീച്ചിലേക്കെത്തുന്നത് തടയുമെന്നും പോലീസ് അറിയിച്ചു. മോട്ടോർ വാഹന വകുപ്പും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വകുപ്പിന് കീഴിലുളള ലേണേഴ്സ് ടെസ്റ്റ്, ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ്, വാഹനങ്ങളുടെ ഫിറ്റ്നസ്, രജിസ്ട്രേഷൻ പുതുക്കൽ തുടങ്ങിയ സേവനങ്ങൾക്കുളള അപേക്ഷകളുടെ എണ്ണം
25 ആയി നിജപ്പെടുത്തിയതായി റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ അറിയിച്ചു.

നിപ പ്രതിരോധത്തിൽ കോഴിക്കോടുള്ളത് ഒറ്റക്കെട്ടായ പ്രവർത്തനം - മന്ത്രി വീണാ ജോർജ്

കോഴിക്കോട് ജില്ലയിൽ ഒറ്റക്കെട്ടായ നിപ പ്രതിരോധ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സർവ്വകക്ഷി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കൃത്യമായ ഇടപെടലുകളാണ് സർക്കാരും ആരോഗ്യവകുപ്പും ജില്ലാഭരണകൂടവും ഓരോ ഘട്ടത്തിലും സ്വീകരിച്ചത്. രോഗ വ്യാപനനിരക്ക് കുറക്കാനുള്ള നടപടികൾ കാര്യക്ഷമമായി നടപ്പിലാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ആഗസ്റ്റ് 30 ന് മരണപ്പെട്ട വ്യക്തിയുടെ സമ്പർക്ക പട്ടികയിലുള്ള മുഴുവൻ ആളുകളുടെയും സാമ്പിൾ എടുത്ത് പരിശോധിക്കും. നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണ്. ജില്ലാ മെന്റൽ ഹെൽത്ത് ടീമിന്റെ നേതൃത്വത്തിൽ കൺട്രോൾ റൂമിൽ മാനസികപിന്തുണ സംവിധാനം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ ലാബ് പ്രവർത്തിച്ചു തുടങ്ങി. രണ്ട് മെഷീനുകൾ ഉപയോഗിച്ച് ഒരേ സമയം 192 സാമ്പിളുകൾ പരിശോധിക്കാനുള്ള സംവിധാനമാണ് ഉള്ളത്. എൻ.ഐ. വി പൂനെ മൊബൈൽ ലാബും മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്നുണ്ട്.

പരിശീലനം നേടിയ വളണ്ടിയർമാരുടെ നേതൃത്വത്തിൽ കണ്ടെയ്ൻമെന്റ് സോൺ ഉൾപ്പെടെയുള്ള ഇടങ്ങളിൽ പ്രവർത്തനങ്ങൾ എകോപിപ്പിക്കും. ആവശ്യമായ മാസ്ക്, പി പി ഇ കിറ്റ് തുടങ്ങിയവ ശേഖരിച്ചിട്ടുണ്ട്. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ പോലീസ് സംവിധാനം ജില്ലയിൽ കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വീടുകൾ തോറും സർവ്വേയും നടക്കുന്നുണ്ട്. പനി ഉള്ളവരെ കണ്ടെത്തുന്നതിനൊപ്പം മാനസിക പിന്തുണ നൽകുക എന്നതുകൂടെയാണ് സർവ്വേ ടീം നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+