Get Updates
Get notified of breaking news, exclusive insights, and must-see stories!

പി.ജി.ഡോക്ടർമാരുടെ സമരം; മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ തീരുമാനമായില്ല; ചർച്ച തുടരുമെന്ന് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് സമരം ചെയ്യുന്ന പി.ജി. ഡോക്ടർമാരുടെ കാര്യത്തിൽ ഇനിയും തീരുമാനമായില്ല. ആരോഗ്യ മന്ത്രിയുമായി സമരക്കാർ രാവിലെ കൂടിക്കാഴ്ച നടത്തിയെങ്കിലും പരിഹാരമാർഗങ്ങൾ ചർച്ചയായില്ല. സമരം തുടരുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഡോക്ടർമാർ. അതേസമയം പരിഹാരമാർഗ്ഗങ്ങൾ ചർച്ചയായില്ലെങ്കിലും ഔദ്യോഗികമായി ഒരു ചർച്ചയ്ക്ക് കൂടി തയ്യാറാണെന്ന് സർക്കാർ അറിയിച്ചു. തങ്ങളുടെ ആവശ്യങ്ങൾ നിറവേറും വരെയും സമരം തുടരാനാണ് സമരക്കാരുടെയും തീരുമാനം.

1

സംസ്ഥാനത്തെ അഞ്ച് മെഡിക്കൽ കോളേജുകളിലും സമരം ചെയ്യുന്ന പി.ജി. ഡോക്ടർമാരുടെ കാര്യത്തിൽ ഇനിയും തീരുമാനമായില്ല. സമരം പതിനാല് ദിവസം പിന്നിടുമ്പോഴും രാവിലെ മന്ത്രിയുമായി നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. സമരക്കാരുടെ പ്രശ്നങ്ങൾ കേൾക്കാൻ തയ്യാറാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചതോടെയാണ് ഇന്ന് കൂടിക്കാഴ്ചയ്ക്ക് വഴിയൊരുങ്ങിയത്.

പരിധിയില്ലാതെ ചുംബിച്ച് നമുക്ക് ജീവിതം കൂടുതല്‍ സാഹസികമാക്കാം; വിവാഹ വാര്‍ഷികം ആഘോഷിച്ച് സജിനും ഷഫ്‌നയും

2

പരിഹാരമാർഗ്ഗങ്ങൾ ചർച്ചയായില്ലെങ്കിലും ഔദ്യോഗികമായി ഒരു ചർച്ചയ്ക്ക് കൂടി സർക്കാർ തയ്യാറാണെന്ന് മന്ത്രി അറിയിച്ചു. പി.ജി അസോസിയേഷന്‍ നേതാക്കള്‍, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ജോയിൻ്റ് ഡയറക്ടര്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുക്കും. എന്നാൽ,എന്നാണ് ചർച്ചയെന്നോ എവിടെ വച്ചാണ് ചർച്ച നടക്കുകയെന്നോയുള്ള കാര്യം സർക്കാർ അറിയിച്ചിട്ടില്ല.

3

ഹൗസ് സർജന്മാർ സൂചനാപണിമുടക്ക് അവസാനിപ്പിച്ച് ഇന്ന് രാവിലെ എട്ടുമണിയോടെ തിരക്കിൽ ഡ്യൂട്ടിയിൽ പ്രവേശിച്ചതോടെ ചെറുതായി തൗസന്ദ് മറികടന്നിട്ടുണ്ട്. താൽക്കാലികമായി നിയമിച്ച ജൂനിയർ റസിഡൻ്റുമാരും ഇതിനിടെ ജോലിക്കെത്തി തുടങ്ങി. മെഡിക്കൽ കോളേജുകളിൽ പൂർണ്ണമായും സ്തംഭനാവസ്ഥയില്ലെങ്കിലും ഒ.പി സമയം നീട്ടിയും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ, സ്കാനിംഗുകൾ എന്നിവ മാറ്റിവെച്ചും സർക്കാർ മുന്നോട്ടു പോവുകയാണ്. താരതമ്യേന മെഡിക്കൽ കോളേജുകളിൽ എത്തുന്ന രോഗികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.

4

ആവശ്യത്തിന് നോൺ അക്കാദമിക് റസിഡന്റ് ഡോക്ടർമാരെ നിയമിക്കുക, സ്റ്റൈപൻഡ് വ‌ർധിപ്പിക്കുക എന്നിവയാണ് സമരക്കാരുടെ പ്രധാന ആവശ്യങ്ങൾ. നാല് ശതമാനം സ്റ്റൈപെൻഡ് വർധനയടക്കം മുന്നോട്ട് വച്ച മുഴുവൻ ആവശ്യങ്ങളിലും രേഖാമൂലം ഉറപ്പ് ലഭിച്ചാൽ മാത്രം സമരം അവസാനിപ്പിക്കാം എന്ന നിലപാടിലാണ് പി.ജി ഡോക്ടർമാർ. അതേസമയം, പി.ജി. വിദ്യാർത്ഥികളുടെ സമരം ഒത്തുതീർപ്പാക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. നീറ്റ് പി.ജി അലോട്ട്മെന്റ് പ്രതിസന്ധി സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനെ അറിയിക്കണം. സർക്കാർ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ നോൺ അക്കാദമിക് ജൂനിയർ റെസിഡന്റ് ഡോക്ടർമാരെ നിയമിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ഐ.എം.എ ആവശ്യപ്പെട്ടത്.

Recommended Video

cmsvideo
    Veena George's warning to Kerala after Omicron's warning | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+