കെട്ടിപ്പൊക്കിയ മതിലുകൾ നടന്ന് പോകാൻ ഇടമില്ലാതെ ദുരിതം പേറുകയാണ് ഇവിടെ കുറേ ജീവിതങ്ങൾ
വടകര: വിളിപ്പാടകലെ നാല് വരി ദേശീയപാത ഒരുങ്ങുമ്പോൾ ഇവിടെ നടന്ന് പോകാൻ ഇടമില്ലാതെ ദുരിതം പേറുകയാണ് നൂറോളം പേർ.സാധാരണക്കാരായ കുടുംബങ്ങളാണിവിടെ ദുരിതം പോറുന്നത്. അഴിയൂര്‍ എട്ടാം വാര്‍ഡിലെ വെള്ളച്ചാല്‍ പ്രദേശത്തെ എട്ടോളം കുടുംബങ്ങളാണ് ദുരിതത്തില്‍.
രണ്ടടി മാത്രം വീതുയുള്ള നടപ്പാതയാണ് ഇവിടെ വഴി. ഇരുവശവും കെട്ടിപ്പൊക്കിയ മതിലിനുള്ളതിനാല്‍ നടപ്പാതയിലൂടെ വഴിനടക്കുന്നവര്‍ക്ക് മാറിക്കൊടുക്കാനും ഇടമില്ല. കഴിഞ്ഞ ദിവസം രോഗിയെ സാധങ്ങള്‍ കൊണ്ടുപോകുന്ന ഉന്തുവണ്ടി ഉപയോഗിച്ചാണ് ആശുപത്രിയിലെത്തിച്ചത്.

യാത്രയ്ക്ക് സൌകര്യമുള്ള വഴിക്കായി നിരവധി തവണ ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ പരാതിപ്പെട്ടെങ്കിലും നടപടികള്‍ ഇഴഞ്ഞു നീങ്ങുന്നുവെന്ന ആക്ഷേപം ഉയരുകയാണ്. തോടിന്റെ കരയിലൂടെയാണ് ഈ വഴി കടന്നുപോകുന്നത്.കാർ യാത്രക്കല്ല അത്യാവശ്യം ഒരു ഒട്ടേറിക്ഷയെങ്കിലും വന്ന് പോകാൻ ആവശ്യമായ സൗകര്യമുണ്ടാകണമെന്നാണ് ഇവരുടെ ആവശ്യം. (പടം. ഒറ്റച്ചക്രമുള്ള ഉന്തുവണ്ടിയില്‍ രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു.)












Click it and Unblock the Notifications