വീണ്ടും ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം: ഇത്തവണ വിക്ഷേപിച്ചത് 'ഹ്വാസോംഗ് -17”
പോങ്ഗ്യാങ്: ലോകരാഷ്ട്രങ്ങളുടെ വിലക്കുകളെ വെല്ലുവിളിച്ച് വീണ്ടും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തി ഉത്തരകൊറിയ. അതീവ പ്രഹര ശേഷിയുള്ള ''ഹ്വാസോംഗ് -17" എന്ന മിസൈലാണ് വ്യാഴാഴ്ച ചൈന വിജയകരമായി പരീക്ഷിച്ചിരിക്കുന്നത്. അയൽരാജ്യങ്ങളും യുഎസും വിക്ഷേപണത്തെ വലിയ പ്രകോപനമായി അപലപിച്ചപ്പോള്‍, "യുദ്ധകാലാവസ്ഥയിൽ [ഹ്വാസോംഗ്-17 ന്റെ] വേഗത്തിലുള്ള പ്രവർത്തനത്തിന്റെ ശാസ്ത്രീയവും സാങ്കേതികവുമായ വിശ്വാസ്യത ഉറപ്പാക്കാനാണ് തങ്ങൾ പരീക്ഷണം നടത്തിയതെന്ന് ഉത്തരകൊറിയ അവകാശപ്പെടുന്നത്.
2017 നവംബറിന് ശേഷം ഉത്തരകൊറിയയുടെ ആദ്യത്തെ സമ്പൂർണ്ണ ഐ സി ബിഎം പരീക്ഷണമാണിത്. അവരുടെ ഏറ്റവും വലിയ ആണവ ശേഷിയുള്ള മിസൈല്‍ കൂടിയാണിത്. 2020 ഒക്ടോബറിലെ സൈനിക പരേഡിലായിരുന്നു ഉത്തരകൊറിയ ഈ മിസൈല്‍ ആദ്യമായി പരസ്യപ്പെടുത്തിയത്. "നമ്മുടെ രാജ്യത്തിന്റെ സുരക്ഷയെ ലംഘിക്കാൻ ശ്രമിക്കുന്നവർക്ക് വലിയ വില നൽകേണ്ടി വരുമെന്ന് വ്യക്തമാക്കേണ്ടത് ആവശ്യമാണ്," വിക്ഷേപണത്തിന് മേൽനോട്ടം വഹിക്കുന്നതിനിടെ കിം പറഞ്ഞതായി കൊറിയന്‍ പത്രമായ റോഡോംഗ് സിൻമുൺ റിപ്പോർട്ട് ചെയ്യുന്നു.

"ഏത് സൈനിക ഭീഷണിക്കും ബ്ലാക്ക്‌മെയിലിങ്ങിന് പോലും തളരാത്തസൈനിക സാങ്കേതിക ശക്തിയുടെ അടിസ്ഥാനത്തിൽ യുഎസ് സാമ്രാജ്യത്വവുമായുള്ള ദീർഘകാല ഏറ്റുമുട്ടലിന് നമ്മുടെ രാജ്യ പ്രതിരോധ ശേഷി സമഗ്രമായ തയ്യാറെടുപ്പുകൾ നടത്തും.
യുഎസ് സാമ്രാജ്യത്വത്തിന്റെ ഏത് അപകടകരമായ സൈനിക ശ്രമവും സമഗ്രമായി പരിശോധിക്കാനും ഉൾക്കൊള്ളാനും ഡിപിആർകെയുടെ സേന പൂർണ്ണമായും സജ്ജമാണെന്നും ഡിപിആർകെയുടെ പുതിയ തന്ത്രപരമായ ആയുധം നമ്മുടെ സൈനിക ശക്തിയെ മൊത്തത്തിൽ വ്യക്തമായി കാണിക്കും- കിം കൂട്ടിച്ചേർത്തു
മിസൈൽ 671 മൈൽ (1,080 കിലോമീറ്റർ) പറന്ന് 3,853 മൈൽ (6,200 കിലോമീറ്റർ) ഉയരത്തിൽ എത്തിയതായാണ് ദക്ഷിണ കൊറിയയുടെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് (ജെസിഎസ്) വ്യാഴാഴ്ച വ്യക്തമാക്കിയത്. അതേസമം, ജപ്പാന്റെ മേഖലയിലാണ് മിസൈലിന്റെ അവശിഷ്ടങ്ങള്‍ പതിച്ചത്. സമുദ്രമേഖലയില്‍ ചെന്ന് പതിച്ചതിനാല്‍ ആളപായമോ നാശനഷ്ടമോ സംഭവിച്ചില്ലെന്ന് ജപ്പാന്‍ അറിയിച്ചു. അതേസമയം ഈ വാദം നിഷേധിച്ച ഉത്തരകൊറിയ "അയൽ രാജ്യങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ നേരെ മുകളിലേക്ക് വിട്ട് പരീക്ഷിച്ചത്''-എന്നാണ് ഉത്തര കൊറിയ വ്യക്തമാക്കുന്നത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി ഉത്തരകൊറിയ നിരന്തരം മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. ഇതിനെതിരെ ശക്തമായ മുന്നറിയിപ്പാണ് ലോകരാഷ്ട്രങ്ങള്‍ നല്‍കുന്നത്. എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ തങ്ങളുടെ സൈനിക പരീക്ഷണങ്ങളുമായി മുന്നോട്ട് പോവുകയാണ് ഉത്തരകൊറിയ.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications