പെട്രോൾ, ഡീസൽ സെസ്; ബജറ്റിലെ തീരുമാനം തിരിച്ചടിയാകുമെന്ന് ഇപി ജയരാജൻ
പെട്രോൾ - ഡീസൽ സെസ് വർധിപ്പിച്ചതിലൂടെ 780 കോടി രൂപയുടെ അധിക വരുമാനമാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്

തിരുവനന്തപുര: ബജറ്റിലെ പെട്രോൾ, ഡീസൽ സെസിൽ പ്രതികരിച്ച് എൽ ഡി എഫ് കൺവീനർ ഇപി ജയരാജൻ. തീരുമാനം തിരിച്ചടിയുണ്ടാക്കുമെന്നും ഇക്കാര്യത്തിൽ സർക്കാർ ആലോചിച്ച് ഉചിതമായ നടപടി സ്വീകരിക്കണമെന്നും ഇപി ജയരാജൻ പറഞ്ഞു. മനോരമ ന്യൂസ് ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നാട്ടിൽ ഇന്ധന വിലകൂടുകയും അതിർത്തി സംസ്ഥാനങ്ങളിൽ വില കുറയുകയും ചെയ്താൽ അത് ഇവിടുത്തെ കച്ചവടം കുറയ്ക്കുകയും മറ്റിടങ്ങളിലെ കച്ചവടം കൂട്ടുകയും ചെയ്യും. ഇക്കാര്യം സർക്കാർ ആലോചിക്കുകയും ഉചിതമയാ നടപടി സ്വീകരിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.
'നികുതി ചുമത്താതെ ഈ ഒരു സാഹചര്യത്തിൽ ഒരു സർക്കാരിനും മുന്നോട്ട് പോകാൻ സാധിക്കില്ല. എന്നാൽ ചുമത്തപ്പെടുന്ന നികുതി ജനങ്ങൾക്ക് പ്രയാസകരമാകരുത്. സ്വന്തം നാടിനോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി നികുതി കൊടുക്കണം എന്ന ബോധത്തിലേക്ക് ജനങ്ങളെ ചിന്തിപ്പിക്കാനേ പാടുള്ളൂ. ആ നിലപാടാണ് ബജറ്റിൽ ആകെ സ്വീകരിച്ചിട്ടുള്ളത്.
കേരളത്തിന്റെ അതിർത്തി സംസ്ഥാനമായ കർണാടക, തമിഴ്നാട്, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ ഇന്ധന വിലയിൽ വ്യത്യാസം ഉണ്ടാകും. അങ്ങനെ വരുമ്പോൾ ചില സ്വാഭാവിക പ്രശ്നങ്ങൾ ഉണ്ടാകും. അക്കാര്യം പരിഹരിക്കേണ്ടത് സർക്കാരാണ് . അത് സർക്കാർ പരിഹരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഉദാഹരണത്തിന് മാഹിയിൽ വില കൂടിയാൽ ഇവിടുത്തെ കച്ചവടം കുറയുകയും മാഹിയിലെ കച്ചവടം കൂടുകയും ചെയ്യും. അത് എങ്ങനെ പരിഹരിക്കുമെന്നത് സർക്കാർ നല്ല രീതിയിൽ ആലോചിക്കണം.
ബജറ്റ് സംബന്ധിച്ച് ആർക്കും വിമർശിക്കാം. വിമർശനങ്ങളിൽ അവയുടെ ഉള്ളടക്കം പരിശോധിച്ച് തീർച്ചയായും സർക്കാർ നടപടി സ്വീകരിക്കും', ഇപി ജയരാജൻ വ്യക്തമാക്കി. .
പെട്രോളിനും ഡീസലിനും ലീറ്ററിന് രണ്ട് രൂപ വീതമാണ് ബജറ്റിൽ സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തിയത്. ഒരു ലീറ്റർ പെട്രോൾ നിറയ്ക്കുമ്പോൾ കിഫ്ബിയിലേക്ക് ഒരു രൂപ നിലവിൽ ഈടാക്കുന്നുണ്ട്. ഇതിനു പുറമേ സെസുമുണ്ട്. ഒരു ലീറ്ററിനു 25 പൈസയാണ് സെസ്സായി ഈടാക്കുന്നത്. ഇത് കൂടാതെയാണ് അപ്പോൾ 2 രൂപ സാമൂഹ്യ സെസ് ഏർപ്പെടുത്തുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചത്. പെട്രോൾ - ഡീസൽ സെസ് വർധിപ്പിച്ചതിലൂടെ 780 കോടി രൂപയുടെ അധിക വരുമാനമാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്.
അതേസമയം പെട്രോളിനും ഡീസലിനും കൂടാതെ മദ്യത്തിന് ഏർപ്പെടുത്തിയ നികുതികളും കൂട്ടിയിട്ടുണ്ട്. 500 രൂപ മുതല്‍ വിലയുള്ള മദ്യങ്ങള്‍ക്കാണ് സാമൂഹിക സുരക്ഷ സെസ് ഏർപ്പെടുത്തുക. ഭൂമിയുടെ ന്യായവില 20 ശതമാനമായും വൈദ്യുതി തീരുവ അഞ്ച് ശതമാനമായും ഉയർത്തിയിട്ടുണ്ട്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications